Connect with us

Culture

‘മോദി രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ പ്രസക്തിയെ കാണിക്കുന്നു’; കെ.എം ഷാജി എം.എല്‍.എ

Published

on

കോഴിക്കോട്: സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കെ.എം.ഷാജി എം.എല്‍.എ. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നതെന്ന് കെ.എം ഷാജി പറഞ്ഞു.

‘സാമ്പത്തിക സംവരണം എല്ലാ അര്‍ത്ഥത്തിലും ഭരണഘടന വിരുദ്ധമായ ഒരാശയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നോക്കമായ അധ:സ്ഥിത, പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് സാമുദായിക സംവരണം ഇന്ത്യയില്‍ ഡോക്ടര്‍,അംബേദ്കര്‍ വിഭാവനം ചെയ്തത്.ഇതിന് ഘടക വിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയം ഫലത്തില്‍ സംവരണത്തെയും അതിന്റെ സുതാര്യമായ താല്‍പര്യത്തെയും അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ്. അതിനെതിരായ ചരിത്രദൗത്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍, ലോക്‌സഭയിലും രാജ്യസഭയിലും പുറത്തും മുസ്ലിം ലീഗെടുത്തത്.’കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ രണ്ട് വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതികരിച്ചിരുന്നു. ലീഗിന്റെ വോട്ടുകള്‍ മോദിയുടെ നെഞ്ചില്‍ തന്നെയാണ് കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലപാടാണ് പാര്‍ലമെന്റിലെ ലീഗ് നിലപാട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക വിഷയങ്ങള്‍ ഉയര്‍ത്തി വര്‍ഗ്ഗീയത പ്രചരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇനിയും ശക്തമായ നിലപാടുമായി ലീഗ് മുന്നോട്ട് പോവുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നത്.

എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സമിതിയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗെടുത്ത ചരിത്രപരമായ തീരുമാനം തുല്യതയില്ലാത്തതായിരുന്നു. ആ തീരുമാനത്തിന്റെ ശേഷിപ്പാണ് മോദി ഇന്ത്യയില്‍ പോലും നാം ഇന്നുമനുഭവിക്കുന്ന മതേതരത്വവും മതസ്വാതന്ത്ര്യവും ജനാധിപത്യവും ഉള്‍ക്കൊള്ളുന്ന പ്രൗഡമായ ഭരണഘടന. അതിന്റെ തുടര്‍ച്ചയായിരുന്നു സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്ലിം ലീഗെടുത്ത രാഷ്ട്രീയ നിലപാട്.

എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും നിലപാടില്‍ മാറ്റമില്ലാത്ത, ഋജുവായ രാഷ്ട്രീയ തീരുമാനങ്ങളാണ് മുസ്ലിം ലീഗിന്റേതെന്ന് ഈ നിലപാട് വ്യക്തമാക്കുന്നു.അത് വിറളിപിടിപ്പിക്കേണ്ടവരെ വിറളിപിടിപ്പിച്ചിട്ടുണ്ട് എന്നാണ് നരേന്ദ്ര മോദി രണ്ട് തവണ മുസ്ലിം ലീഗിന്റെ പേരെടുത്ത് പരാമര്‍ശിച്ചതിലൂടെ വ്യക്തമാവുന്നത്.

സാമ്പത്തിക സംവരണം എല്ലാ അര്‍ത്ഥത്തിലും ഭരണഘടന വിരുദ്ധമായ ഒരാശയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നോക്കമായ അധ:സ്ഥിത, പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് സാമുദായിക സംവരണം ഇന്ത്യയില്‍ ഡോക്ടര്‍,അംബേദ്കര്‍ വിഭാവനം ചെയ്തത്.ഇതിന് ഘടക വിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയം ഫലത്തില്‍ സംവരണത്തെയും അതിന്റെ സുതാര്യമായ താല്‍പര്യത്തെയും അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ്. അതിനെതിരായ ചരിത്രദൗത്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍, ലോക്‌സഭയിലും രാജ്യസഭയിലും പുറത്തും മുസ്ലിം ലീഗെടുത്തത്.

ആയിരം തവണ നിലപാടിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ അലറി വിളിച്ചാലും ദൗത്യനിര്‍വ്വഹണത്തില്‍ പിറകോട്ട് പോകുന്ന പ്രശ്‌നമില്ല പ്രധാനമന്ത്രി!

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending