Video Stories
ലക്ഷദ്വീപും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കോണ്‍ഗ്രസും എന്‍സിപിയും നേര്‍ക്കുനേര്‍

അഷ്റഫ് തൈവളപ്പ്
കൊച്ചി
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭ മണ്ഡലമാണ് ലക്ഷദ്വീപ്. എണ്‍പതിനായിരത്തോളം ജനസംഖ്യ മാത്രമുള്ള ദ്വീപില്‍ ആകെയുള്ളത് 54,266 വോട്ടര്‍മാര്‍. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 11നാണ് ദ്വീപിലും വോട്ടെടുപ്പ്. മുന്നണികള്ക്കതീതമായി കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍ മത്സരം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ജയിച്ചിരുന്ന ലോക്സഭ സീറ്റില്‍ കഴിഞ്ഞ തവണ എന്‍.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലിനായിരുന്നു വിജയം. മുന്‍ കേന്ദ്രമന്ത്രിയും ദീര്‍ഘകാലം ദ്വീപിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്ത പി.എം സഈദിന്റെ മകന് മുഹമ്മദ് ഹംദുള്ള സഈദായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1535 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എന്‍സിപിയുടെ വിജയം. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് കൈവിട്ട സീറ്റ് ഏതു വിധേനയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2009ല്‍ വിജയം കണ്ട ഹംദുള്ള സയീദിനെ തന്നെ ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. സിറ്റിങ് എം.പിയെ തന്നെയാണ് എന്‍.സി.പി വീണ്ടും മത്സര രംഗത്തിറക്കുന്നത്.
കോണ്‍ഗ്രസിനും എന്‍സിപിക്കും പുറമെ സിപിഎം, സിപിഐ, ജെ.ഡി (യു), ബിജെപി തുടങ്ങിയ കക്ഷികളും ഇത്തവണ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ ഈ കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അഞ്ഞൂറിലധികം വോട്ടു നേടാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വോട്ടു വിഹിതം കൂട്ടി ദ്വീപില്‍ സാന്നിധ്യമറിയിക്കല് മാത്രമാണ് ഈ പാര്‍ട്ടികളുടെ ലക്ഷ്യം. സിറ്റിങ് എം.പിയുടെ അനാസ്ഥയും ഭരണ പരാജയവും കാരണം കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍വ മേഖലയിലും ദ്വീപ് ജനത അവഗണിക്കപ്പെട്ടുവെന്നും ശക്തമായ കോണ്‍ഗ്രസ് വികാരമാണ് ദ്വീപിലുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ദ്വീപിന് 13 എംബിബിഎസ് സീറ്റുകളുണ്ടായിരുന്നത് ഒന്നായി വെട്ടികുറക്കപ്പെട്ടു, അ്യൂഞ്ച് ദ്വീപുകളിലെ ഗവ.പ്രസുകള്‍ അടച്ചു പൂട്ടി, റേഷന്‍ പഞ്ചസാര ഇല്ലാതാക്കി, റേഷന്‍ അരിയുടെ അളവും വെട്ടിക്കുറച്ചു, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടു, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതാളത്തിലായി തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കുന്നുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്