Video Stories
തെരഞ്ഞെടുപ്പുകാലം ജാഗ്രത പാലിക്കാം
യൂനുസ് അമ്പലക്കണ്ടി
ഇന്ത്യ മഹാരാജ്യം ഏറെ ഗൗരവമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പതിനേഴാം ലോക്സഭക്ക്വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടക്കുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിന് പല പ്രത്യേകതകളുമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയാല്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി അധികൃതരെ വിവരമറിയിക്കാനാവുമെന്നതാണ് പ്രധാനമായൊന്ന്. കഴിഞ്ഞ വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച സി വിജില്‍ (രഢകഏകഘ) എന്ന സിറ്റിസണ്‍ ആപ്പാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ചട്ടലംഘനം ആരോപിച്ച് അന്നു ലഭിച്ച 68 ശതമാനം പരാതികളും സിവിജില്‍ ആപ്പിലൂടെയായിരുന്നു. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പരാതി അയക്കുന്നവരുടെ സകല വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. ഒന്നിലേറെ പരാതികളും ഒരാള്‍ക്ക് നല്‍കാനാവും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ ചിത്രങ്ങളോ രണ്ട് മിനിട്ടുള്ള വീഡിയോയോ ആപ്പില്‍ അപ്ലോഡ് ചെയ്യണം. പരാതിയിന്മേല് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ ആപ്പ് വഴി പരാതിക്കാരന് മനസ്സിലാക്കാനും കഴിയും.
സ്ഥാനാര്‍ത്ഥികള്‍ അവരുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തണമെന്നും കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണച്ചെലവുകളും തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. വോട്ടു യന്ത്രത്തിലും പോസ്റ്റല്‍ ബാലറ്റു പേപ്പറുകളിലും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ഇക്കുറിയുണ്ടാവും. ഒരേ പേരിലുള്ളവര്‍ മത്സര രംഗത്തുണ്ടാകുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇത് ഏറെ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് അറിയാന്‍ കഴിയുന്ന വിവി പാറ്റും (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഇക്കുറി ഉപയോഗിക്കുന്നുണ്ട്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രധാന മാധ്യമങ്ങളില്‍ മൂന്നു തവണ പരസ്യപ്പെടുത്തണമെന്ന് ഇത്തവണ കര്‍ശന നിര്‍ദേശമുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം. ഇത് കേരളത്തിലുള്‍പ്പടെ പല പ്രമുഖര്‍ക്കും വിനയാകുമെന്നുറപ്പാണ്.
പ്രവാസികള്‍ക്ക് ഇക്കുറിയും നിരാശ തന്നെയാണ് ഫലം. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്തണമെങ്കില്‍ നാട്ടിലെത്തിയേ തീരൂ. പകരക്കാരെ ഉപയോഗിച്ച് പ്രോക്സി വോട്ട് ചെയ്യാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ലക്ഷക്കണക്കിന് പ്രവാസി സമൂഹം. പ്രവാസി യുവ വ്യവസായി ഡോ. ഷംസീര്‍ വയലിന്റെ ഹരജിയിയെതുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടതിനാല്‍ പ്രോക്സി വോട്ടിനുള്ള ബില്‍ ലോക്സഭ പാസ്സാക്കി. എന്നാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയാറാകാത്തതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. 2010 ല്‍ രണ്ടാം യു.പി.എ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസ്സാക്കി പ്രവാസി സമൂഹത്തിന് വോട്ടവകാശം അനുവദിച്ചത്. ഇത് വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാനുള്ള അവകാശം നല്കി. ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എഴുപത്തി രണ്ടായിരത്തോളം പ്രവാസികള്‍ക്ക് മാത്രമാണ് വോട്ടുള്ളത്. ഇതില്‍ മഹാഭൂരിഭാഗവും മലയാളികളാണ്.
രാജ്യവും ലോകം തന്നെയും ഏറെ കാതോര്‍ക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. തൊണ്ണൂറ് കോടി വോട്ടര്‍മാര്‍ പത്തു ലക്ഷം പോളിങ് ബൂത്തുകളിലൂടെ 543 അംഗ ലോക് സഭയിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുമ്പോള്‍ ഇക്കുറി പതിവില്‍ കവിഞ്ഞ ആകാംക്ഷയും ഭയപ്പാടുമുണ്ട്. രാജ്യത്തിന്റെ മഹിതമായ അന്തസ്സിനുമേല്‍ കറ പുരട്ടുന്ന സംഘ്പരിവാര്‍ ഫാഷിസവും ഇന്ത്യ കാലങ്ങളായി താലോലിച്ച് കാത്തുപോന്ന പൈതൃകത്തിനായി നില കൊള്ളുന്നവരും തമ്മിലുള്ള നേര്‍ക്കുനേര്‍ അങ്കമാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസേതു ഹിമാചലം ഇളക്കി മറിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ധര്‍മ്മ യുദ്ധത്തില്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ വീണ്ടെടുത്തില്ലെങ്കില്‍ പിന്നീടൊരു തിരിഞ്ഞുനടത്തം ശ്രമകരം തന്നെയാണെന്ന ഉറച്ച ബോധ്യം മതേതര സമൂഹത്തിന് നന്നായുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ കക്ഷികളുടെ ശ്രദ്ധക്കുറവിലാണ് 31 ശതമാനം മാത്രം വോട്ടു നേടിയ ബി.ജെ.പി ഇന്ത്യയുടെ ഭരണം റാഞ്ചിയെടുത്തത്. ആ കയ്യബദ്ധത്തിന് പിന്നീട് നല്‍കേണ്ടി വന്ന വിലയോ എണ്ണിയാലൊടുങ്ങാത്തതും.
രാജ്യവാസികളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ദുര്‍ഭരണം നടത്തി ഞെരിച്ചമര്‍ത്തിയും മുമ്പൊന്നുമില്ലാത്തവിധം ഭയാനകമായി ക്രൂശിച്ചിട്ടുണ്ട് നിലവിലെ സംഘ്പരിവാര്‍ ഭരണകൂടം. കോര്‍പറേറ്റുകള്‍ക്ക് മേയാന്‍ പരവതാനി വിരിച്ചപ്പോള്‍ കോടാനുകോടി വരുന്ന പാവങ്ങളെ പലതിന്റെ പേരിലും ചുടുകണ്ണീര് കുടിപ്പിച്ചു. അനീതിയുടെയും അന്യായത്തിന്റെയും ഉമ്മറത്തുനിന്നാണ് നരേന്ദ്ര മോദി വലിയ വായില്‍ ഭാഷണം നടത്തുന്നത്. ഭരണത്തിന്റെ അവസാന നാളുകളില്‍ കാവല്ക്കാരന് കള്ളനാണെന്ന ഉറക്കെപ്പറച്ചിലുകള്‍ വിവിധ കോണുകളില്‍നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഉദ്ബുദ്ധരായ വോട്ടര്‍മാര്‍ വസ്തുതകള്‍ വിലയിരുത്തി ത്യാജഗ്രാഹ്യ ബുദ്ധിയോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നത്. നന്മ തേടുന്ന ഓരോ വോട്ടറും തങ്ങളുടെ ശേഷിയും ശേമുഷിയും നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ അടിസ്ഥാന പൈതൃകം സംരക്ഷിക്കുന്നതിനു വേണ്ടി ഇക്കുറി ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നുറപ്പാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ വാക്കുകളോട് ജനാധിപത്യ മതേതരത്വ സമൂഹത്തിന് വിടവില്ലാതെ ഐക്യപ്പെടാം. ‘ഈ ലോക് സഭ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരു വശത്ത് മഹാത്മാഗാന്ധിയും സ്നേഹവും. മറുവശത്ത് ഗോദ്സെയും വെറുപ്പും. സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ പിടിച്ചുകെട്ടണം. ഒരു ത്യാഗവും ഈ ലക്ഷ്യത്തില്‍ അധികമാവില്ല. ഒരു പരിശ്രമവും ചെറുതാകില്ല. ഈ യുദ്ധം ജയിക്കുക തന്നെ ചെയ്യും’.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala24 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports21 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

