Connect with us

Video Stories

ഒരു വടക്കന്‍ ദുരന്ത ഗാഥ

Published

on


കെ.പി.സി.സി ട്രഷററും മന്ത്രിയുമായിരുന്ന അന്തരിച്ച സി.എന്‍ ബാലകൃഷ്ണന്‍ ആളൊരു തനി നാട്ടിന്‍പുറത്തുകാരനാണ്. വാമൊഴികളുടെ കൂട്ടത്തില്‍ 2009ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് ടിയാന്‍ നടത്തിയൊരു പരാമര്‍ശം ഒരാളുടെ സ്ഥാനമോഹത്തിന് തിരിച്ചടിയായി. ‘കുറ്റിച്ചൂലുകളെ’ യൊന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കാന്‍ പറ്റില്ലെന്നായിരുന്നു സി.എന്നിന്റെ കമന്റ്്. അങ്ങ് വടക്ക് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷ സോണിയയുടെ വിശ്വസ്ഥനായ ടോം വടക്കനാണ് വടക്കുംനാഥന്റെ തട്ടകമായ തൃശൂര്‍ സീറ്റിനുവേണ്ടി കച്ച മുറുക്കിയിരുന്നത്. കേരളത്തില്‍നിന്ന് ശക്തമായ എതിര്‍പ്പുവന്നതോടെ ടോമിന് കച്ച അഴിച്ചുവെക്കേണ്ടിവന്നു. പിന്നെയും രണ്ട് ഇലക്ഷന്‍ എത്തി-14ലും 19ലും. കാത്തുകാത്തിരുന്ന മോഹപുഷ്പം മൊട്ടിട്ടില്ലെന്നും ഇനിയൊരു സാധ്യതയുമില്ലെന്നും ഞെട്ടിത്തരിച്ചതോടെ ടോം കണ്ടം ചാടി. മാര്‍ച്ച് 14ന് വക്താവ് രവിശങ്കര്‍ പ്രസാദിനൊപ്പം ബി.ജെ.പിയുടെ ആസ്ഥാനത്താണ് ടോം വാര്‍ത്താലേഖകരെ ചെറുചമ്മലോടെ സമീപിച്ചത്. അതിന് ടോം പറഞ്ഞ കാരണം, പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാകാത്തതുകൊണ്ടാണ് താന്‍ പാര്‍ട്ടിവിടുന്നതെന്നും. പാവം പുല്‍വാമ!
പോരേ തൃശൂര്‍ പൂരം. സമൂഹമാധ്യമ ഗഡികള്‍ അതങ്ങ് ഒ.എം.കെ.വി (ഓടുമോനേ കണ്ടംവഴി) ജഗപൊഗയാക്കി. കോണ്‍ഗ്രസുകാര്‍ മധുരം വിളമ്പി. ഇന്ത്യാചരിത്രത്തിലാദ്യമായി നേതാവ് പാര്‍ട്ടി വിട്ടതിന് മധുരം വിളമ്പിയത് വടക്കന്റെ കാര്യത്തില്‍. സ്വദേശം തൃശൂരാണെങ്കിലും ഡല്‍ഹിയിലായിരുന്നു പഠനം. പിതാവ് ബിസിനസുകാരനായതിനാലാകണം രാഷ്ട്രീയത്തെയും അതുപോലെ കണ്ടതാണ് കുഴപ്പമായത്. രാജീവ്ഗാന്ധിയുടെ കാലത്താണ് കോണ്‍ഗ്രസ് ആപ്പീസില്‍ കയറിപ്പറ്റിയത്. സോണിയയുടെ അധ്യക്ഷ കാലത്ത് പാര്‍ട്ടി മാധ്യമ സെല്ലുണ്ടാക്കി ചുമതല ഏല്‍പിച്ചതോടെ വക്താവായി. എന്നാല്‍ രാഹുല്‍ഗാന്ധി ഹരിയാനക്കാരനായ രണ്‍ദീപ് സുര്‍ജേവാലയെ ആ പണി ഏല്‍പിച്ചതോടെ തെക്കന്റെ വടക്കന്‍ ബന്ധത്തിന് ഇടിവുതെറ്റിത്തുടങ്ങി. മുറി മലയാളത്തിലെ ഇംഗ്ലീഷ് കേട്ടാണ് പണ്ട് സുകുമാര്‍ അഴീക്കോട് വടക്കന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തത്. ഇങ്ങോര് പ്രസംഗിച്ചുതുടങ്ങിയാല്‍ തോല്‍വി ഉറപ്പാകും എന്നായിരുന്നു അഴീക്കോടിന്റെ കമന്റ്. ടി.വി ചാനലുകളില്‍ അധ്യാപികയായ അമ്മയെപോലെ ഇഴകീറി വിശകലനം ചെയ്യുന്നയാളെന്ന പ്രതീതി ഉണ്ടാക്കിയ വടക്കന്‍ പക്ഷേ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിലാണ് ഇപ്പോള്‍. മോദിയുടെ നയങ്ങള്‍ കാലഹരണപ്പെട്ടുവെന്നാണ് മലയാളം ചാനലിലെ സംവാദത്തില്‍ വടക്കനൊരിക്കല്‍ പറഞ്ഞത്. അന്ന് വടക്കനെന്തറിയാമെന്ന് ചൂടായ ബി.ജെ.പി വക്താവിന് ഇപ്പോള്‍ ടിയാനെ മാലയിട്ട് സ്വീകരിക്കേണ്ടിവന്നത്് രാഷ്ട്രീയ ദൗര്‍ഭാഗ്യം.
വന്‍ സ്രാവിനെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞെന്ന അഹങ്കാരത്തിലിരിക്കുന്ന ബി.ജെ.പിയെ പരിഹസിക്കുന്നതായി രാഹുല്‍ജിയുടെ കമന്റ്. വാര്‍ത്താലേഖകരുടെ ചോദ്യത്തിന് രാഹുല്‍ പറഞ്ഞത്, വടക്കനോ അദ്ദേഹം വലിയ നേതാവൊന്നുമല്ലെന്നായിരുന്നു. വലുതോ ചെറുതോ ആയിക്കോട്ടേ, കിട്ടിയത് ചട്ടിയാണെങ്കിലും തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിക്കാര്‍ക്ക് ഇതൊക്കെയല്ലേ ഊട്ടി! തൃശൂര്‍ സീറ്റ് വേണമെന്ന് പറഞ്ഞ് തന്നെ സ്ഥിരം ശല്യം ചെയ്തിരുന്ന വടക്കന്റെ മന:പരിവര്‍ത്തനം ആശ്വാസമായെന്നാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചില്‍. തൃശൂരിലോ ഇടുക്കിയിലോ ബി.ജെ.പി സ്ഥാനാര്‍ഥിയാകാനാണത്രേ ഇനിയത്തെ മോഹം. സിറോ മലബാര്‍ സഭയുടെ ആളാണ് താനെന്നൊക്കെ വടക്കന്‍ അടിക്കാരന്‍ ആണ്ടിയെപ്പോലെ സ്വയം പറയുന്നുണ്ടെങ്കിലും തൃശൂരിലെയോ തൊടുപുഴയിലെയോ ബിഷപ്പ് ഹൗസുകളില്‍ അങ്ങനെയൊരാളെക്കുറിച്ച് അവര്‍ക്ക് വലിയ തിട്ടമില്ല. ഞങ്ങള്‍ ഇന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു പാര്‍ട്ടിയോടും ആവശ്യപ്പെടാറില്ലെന്നാണ് കാത്തലിക് ബിഷപ്പുമായി ബന്ധമുള്ളയാളുകള്‍ പറയുന്നത്. പിന്നെയെങ്ങനെ വടക്കന്‍ കേരളത്തില്‍വരും. ഇനിയൊരുവഴിയേ കാണുന്നുള്ളൂ. ഗുജറാത്തിലെ പഴയ ചായക്കടക്കാരന്റെ ആപ്പീസില്‍ ചായ ഒഴിച്ചുപഠിച്ചുവളരുക. 60 രാഷ്്ട്രീയത്തില്‍ ചെറുപ്പമാണ്. ഡല്‍ഹി സര്‍വകലാശാലാബിരുദവും ഭാര്യയും രണ്ട് മക്കളുമുണ്ട്. പാര്‍ട്ടി വക്താവാക്കാന്‍ നോക്കാം. അതിനുമുമ്പ് എ.ഐ.സി.സിയിലെ പഴയകാല രാഷ്ട്രീയ തന്ത്രങ്ങളൊക്കെ അമിത്ഷായെ കണ്ട് പറഞ്ഞുകൊടുക്കണം. വല്ലതുമൊക്കെ തടയും. കേരളത്തിലും തമിഴ്‌നാട്ടിലും ഭരണം പിടിച്ചേ രാഷ്ട്രീയം വിടൂ എന്ന വാശിയിലാണ് പുള്ളിക്കാരന്‍. അപ്പോള്‍ കണ്ണന്താനവും വടക്കനുമൊക്കെ ഫിക്‌സഡ് ഡിപ്പോസിറ്റ്. എം.ടിയുടെ ‘ഒരു വടക്കന്‍വീരഗാഥ’ ചിത്രത്തെപോലെ ഒരു വടക്കന്‍ ദുരന്തഗാഥ എഴുതേണ്ടിവരുമോ എന്നാണ് ശങ്ക.

Video Stories

ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറില്ലേ? എങ്കില്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ‘ഡോപ്പമിന്‍ ട്രാപ്പിന്റെ കെണിയിലാണ്

തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Published

on

പുതിയ കാലത്ത് ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാത്ത ആരും തന്നെയില്ല. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മനോഹരമായി എഡിറ്റ് ചെയ്ത, ചീസും മസാലകളും നിറഞ്ഞ ഒരു ഭക്ഷണ വീഡിയോ കണ്ടുനില്‍ക്കാത്തവര്‍ ചുരുക്കമാണ്. ചൂടുള്ള ദം ബിരിയാണിയോ, മന്തിയോ അല്ലെങ്കില്‍ ആവി പറക്കുന്ന ചായയോ കണ്ടാല്‍ പോലും കണ്ണുടക്കി ഇത്തിരി നേരമിരിക്കാറുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറുള്ളവരാണെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളൊരു കെണിയിലാണ്. തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെയാണ് ശാസ്ത്രലോകം ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് വിളിക്കുന്നത്.

എന്താണ് ഈ ഡോപ്പമിന്‍ ട്രാപ്പ്?

നമ്മുടെ തലച്ചോറില്‍ സന്തോഷവും സംതൃപ്തിയും ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് ഡോപ്പമിന്‍. എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷയുണ്ടാകുമ്പോഴാണ് ഡോപ്പമിന്‍ കൂടുതല്‍ പുറപ്പെടുവിക്കപ്പെടുന്നത്.

ഭക്ഷണ വീഡിയോകള്‍ കാണുമ്പോള്‍, ആ രുചി നാം അനുഭവിക്കാന്‍ പോകുന്നു എന്നൊരു മിഥ്യാധാരണ തലച്ചോറില്‍ ഉണ്ടാകുന്നു. ഈ പ്രതീക്ഷ ഡോപ്പമിന്‍ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് നല്‍കുന്ന താല്‍ക്കാലിക ആനന്ദം നിലനിര്‍ത്താന്‍ നാം വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണുകയും, വീഡിയോയില്‍ കണ്ട അതേ ആഹാരം (അത് എത്ര അനാരോഗ്യകരമാണെങ്കിലും) കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ചക്രവ്യൂഹത്തെയാണ് ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് പറയുന്നത്.

ഫുഡ് റീലുകള്‍ കാണുമ്പോള്‍ ശരീരത്തില്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും കണ്ണുകള്‍ കാണുന്ന കാഴ്ച വിശപ്പിന്റെ ഹോര്‍മോണായ ‘ഗ്രെലിന്‍’ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് അനാവശ്യമായ വിശപ്പിലേക്ക് നയിക്കുന്നു. കഠിനാധ്വാനം ചെയ്യാതെ തന്നെ തലച്ചോറിന് ലഭിക്കുന്ന ഈ ‘സന്തോഷം’ നമ്മളെ അലസരാക്കുന്നു. ഇത് ക്രമേണ യഥാര്‍ഥ ഭക്ഷണത്തേക്കാള്‍ ഇത്തരം വീഡിയോകളോടുള്ള അടിമത്തമായി മാറുന്നു. റീലുകളില്‍ കാണുന്ന ഭക്ഷണങ്ങള്‍ മിക്കവാറും അമിതമായി വറുത്തതോ മധുരമുള്ളതോ ആയിരിക്കും. ഡോപ്പമിന്‍ നല്‍കുന്ന ആവേശത്തില്‍ നാം ഇത്തരം ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ അത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

ബോധവത്കരണം: റീലുകള്‍ കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്ന ആഗ്രഹം യഥാര്‍ഥ വിശപ്പല്ല, മറിച്ച് തലച്ചോറിലെ രാസമാറ്റമാണെന്ന് തിരിച്ചറിയുക.
ഫോണ്‍ ഉപയോഗം കുറക്കുക: ഭക്ഷണം കഴിക്കുന്ന സമയത്തോ അതിന് തൊട്ടുമുന്‍പോ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധയോടെ കഴിക്കുക: നിങ്ങളുടെ മുന്നിലുള്ള ഭക്ഷണത്തിന്റെ മണവും രുചിയും ആസ്വദിച്ച് സാവധാനം കഴിക്കുക. ഇത് ശരീരത്തിന് കൃത്യമായ സംതൃപ്തി നല്‍കും.
സാങ്കേതികവിദ്യയുടെ കാലത്ത് സോഷ്യല്‍ മീഡിയയിലെ കെണികള്‍ പല രൂപത്തില്‍ വരാം. അതിലൊന്നാണ് നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഈ ഡോപ്പമിന്‍ ട്രാപ്പ്. കണ്ണുകള്‍ കാണുന്നതെല്ലാം വയറിന് നല്ലതല്ല എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കൂ. കാഴ്ചയിലെ ആനന്ദത്തേക്കാള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാം.

 

Continue Reading

Video Stories

സ്ഥലജല വിഭ്രമത്തില്‍ ഭരണകൂടം

EDITORIAL

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്‍ സ്ഥലജലവിഭ്രമത്തില്‍ അകപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്‍ക്കുമെന്ന നെട്ടോട്ടത്തിനിടയില്‍ തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാറിന്റെ ഗതികേടോര്‍ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്‍ വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇതേ പാരഡി ഗാനത്തിന്റെ പേരില്‍ നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്‍ വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് അവര്‍ മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്‍നിന്ന്, പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിഷേധത്തെത്തുടര്‍ന്നും തല ഉയര്‍ത്താന്‍ കഴിയാത്ത പരിഹാസത്തെ തുടര്‍ന്നും നിര്‍ലജ്ജം യുടേണ്‍ അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും പിന്നീട് പാര്‍ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്‍ സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര്‍ ക്കാര്‍ പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ക ലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാജരാകാന്‍ നോട്ടീസ് പോലും നല്‍കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്‍ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. പോറ്റി – പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്‍ ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്‌മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്‍, ഒരിക്കലും നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്‍ സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്‍ കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുള്‍പ്പെടെ തരാതരംപോലെ പരോള്‍ അനുവദിച്ച് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്‍പ്പെടെയുള്ള പരാധികള്‍ പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്‍ സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്‍കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

 

Continue Reading

kerala

വി.കെ പ്രശാന്ത് എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍. ശ്രീലേഖ

തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്.

Published

on

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്തിന്റെ എം.എല്‍.എ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.

തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത് കൗണ്‍സില്‍ തീരുമാന പ്രകാരമാണ്. അടുത്ത മാര്‍ച്ച് വരെയാണ് കാലാവധി. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫിസ് ഒഴിയേണ്ടതുണ്ട്.

കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ക്ക് ഓഫിസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി കിട്ടുക. അതേസമയം എം.എല്‍.എയോട് ഓഫിസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

 

Continue Reading

Trending