Culture
ചൂടില്ല; അനുകൂല തീരം

എ.കെ.എം ഹുസൈന്‍
ഒരു വശത്ത് അറബികടലും മറുവശത്ത് തമിഴ്‌നാടും അതിര്‍ നിര്‍ണയിക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നു. ചവറ മുതല്‍ പരവൂര്‍ വരെ വിശാലമായ തീരദേശം കൊല്ലത്തെ മനോഹരിയാക്കുന്നു. ഒപ്പം അഷ്ടമുടിക്കായലും കിഴക്കന്‍ മലയോര മേഖലയിലെ പച്ചപ്പും കൊല്ലത്തേക്ക് ആരെയും ആകര്‍ഷിക്കുന്നതാണ്.
ചവറയിലെ കരിമണല്‍ ഖനനം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതാണ്. അതുപോലെ തന്നെയാണ് കൊല്ലത്തെ മത്സ്യസമ്പത്തും. കശുവണ്ടി തൊഴിലാളികളുടെ ഈറ്റില്ലം കൂടിയാണ് കൊല്ലം. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കശുവണ്ടി തൊഴിലാളികളും കിഴക്കന്‍ മലയോര മേഖലയിലെ കര്‍ഷകരും കൊല്ലത്തെ വ്യാപാരി സമൂഹത്തിന്റെയും പിന്തുണ നേടിയെടുക്കാതെ ആര്‍ക്കും എളുപ്പം മറുകര കാണാനാവില്ല.
മിക്കപ്പോഴും ഇടത്തോട്ട് ചാഞ്ഞ് നില്‍ക്കാന്‍ താല്‍പര്യം കാട്ടുന്ന കൊല്ലം മുമ്പ് നിയസഭാ തെരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ നിലയില്‍ ജനാധിപത്യ ചേരിയെ പിന്തുണച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ചായ്‌വ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിക്കപ്പോഴും വലതു മുന്നണിക്കൊപ്പം നിന്ന ചരിത്രവും കൊല്ലത്തിന് സ്വന്തമാണ്.
കേരളപ്പിറവിക്ക് ശേഷം 1957ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കൊടിയന്‍ ആണ് ആദ്യമായി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 1962 മുതല്‍ 77 വരെ ആര്‍.എസ്.പി നേതാവ് എന്‍.ശ്രീകണ്ഠന്‍ നായര്‍ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 67ല്‍ എന്‍.ശ്രീകണ്ഠന്‍ നായര്‍ സ്വതന്ത്ര വേഷത്തിലാണ് മത്സരിച്ചത്. 1980ല്‍ കൊല്ലം ചരിത്രം തിരുത്തി. കോണ്‍ഗ്രസിലെ ബി.കെ നായര്‍ ആദ്യമായി കൊല്ലത്ത് നിന്നും ലോക്ഭയിലെത്തി.
ഐ.എ.എസില്‍ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ എസ്.കൃഷ്ണകുമാറിന്റെ പടയോട്ടമാണ് പിന്നീട് കൊല്ലം കണ്ടത്. 1984, 89, 91 കാലഘട്ടങ്ങളില്‍ കൊല്ലത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എസ്.കൃഷ്ണകുമാര്‍ ലോക്‌സഭയിലെത്തി. 1996ല്‍ ഇടതുമുന്നണിയിലായിരുന്ന ആര്‍.എസ്.പി മണ്ഡലം തിരിച്ചുപിടിച്ചു. ആര്‍.എസ്.പി ചിഹ്നത്തില്‍ മത്സരിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ ആദ്യമായി ലോക്‌സഭയിലെത്തി. 98ല്‍ നടന്ന തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രന്‍ കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ ആര്‍.എസ്.പിയില്‍ നിന്നും കൊല്ലം ലോക്‌സഭാ സീറ്റ് സി.പി.എം പിടിച്ചെടുത്തു. സി.പി.എമ്മിലെ പി.രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി. 99ലും പിന്നീട് 2004ലും പി.രാജേന്ദ്രന്‍ കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ കോണ്‍ഗ്രസിലെ എന്‍.പീതാംബരക്കുറുപ്പ് കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹാട്രിക് മത്സരത്തിനായി രംഗത്തിറങ്ങിയ പി.രാജേന്ദ്രനെ പരാജയപ്പെടുത്തിയായിരുന്നു പീതാംബരക്കുറുപ്പിന്റെ വിജയം.
2014 ആയതോടെ ചിത്രം മാറി. ആര്‍.എസ്.പി ഇടതുമുന്നണി വിട്ട് പുറത്ത് വന്ന് യു.ഡി.എഫിന്റെ ഘടകക്ഷിയായി. കൊല്ലം സീറ്റ് കോണ്‍ഗ്രസ് ആര്‍.എസ്.പിക്ക് വിട്ടുനല്‍കി. മണ്‍വെട്ടിയും മണ്‍കോരിയും അടയാളത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ പരാജയപ്പെടുത്തി പ്രേമചന്ദ്രന്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വി.എസ് മന്ത്രി സഭയിലെ ജലസേചന വകുപ്പ് മന്ത്രിയായി തിളങ്ങിയ എന്‍.കെ പ്രേമചന്ദ്രനും വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എന്‍ ബാലഗോപാലും തമ്മിലാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഇരുവരും നേരത്തെ രാജ്യസഭാ അംഗങ്ങളുമായിരുന്നു.
പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് അംഗം, എം.എല്‍.എ, എം.പി, മന്ത്രി എന്നീ നിലകളിലുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവും ജനങ്ങളുമായുള്ള ബന്ധവും ഇത്തവണയും തെരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാക്കുമെന്നാണ് എന്‍.കെ പ്രേമചന്ദ്രന്റെ പ്രതീക്ഷ.
12,59,400 ആണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. പുരുഷന്മാര്‍: 5,99,797. വനിതകള്‍: 6,59,597. ട്രാന്‍സ്‌ജെന്‍ഡര്‍ : 6. ഏറ്റവും ഒടുവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന വോട്ടര്‍മാരുടെ കണക്കും കൂടി വരുമ്പോള്‍ നേരിയ വ്യത്യാസം വരാം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 നിയസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ആണ് വിജയിച്ച് കയറിയത്.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം