Connect with us

Culture

പൊന്നാനിയിലെ ജനമനസ്സുകളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍
യു.ഡി.എഫിന്റെ തട്ടകമായ പൊന്നാനിയില്‍ യു.ഡി,എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തില്‍ ബഹൂദൂരം മുന്നില്‍, ഇ.ടി മുഹമ്മദ് ബഷീറിനു ഹാട്രിക് വിജയം സുനശ്ചിമാണെന്ന് വോട്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്ന മണ്ഡലമാണിത്. ജനമനസ്സുകളില്‍ അത്രയേറെ സ്ഥാനമുണ്ട് ബഷീറിനു. രണ്ട് തവണ പൊന്നാനിയില്‍ നിന്നും എം.പിയായും അതിനു മുമ്പ് തുഞ്ചത്തെഴുച്ഛന്റെ മണ്ണായ തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു ഇവിടെത്തെ വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. വോട്ടര്‍മാരുമായി അത്രമാത്രം ഇടപഴകുന്ന ബഷീറിനു മണ്ഡലത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണമാണെങ്ങും. ഒപ്പം എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും.

സന്‍സാദ് ആദര്‍ശ് പദ്ധതി. ന്യൂനപക്ഷ പദ്ധതികള്‍, പൊതുവികസനങ്ങള്‍, തുടങ്ങിവയയില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം പൊന്‍ തിളക്കത്തിലാണ്. ലോക്‌സഭയില്‍ ഓരോ വിഷയത്തിലും ഇ,ടി മുഹമ്മദ് ബഷീര്‍ എം,പി നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും വൈറലാണിന്ന്. വിവിധ വിഷയങ്ങളില്‍ അളന്നു മുറിച്ചുള്ള മൂര്‍ച്ചയേറിയ വാക്കുകള്‍, കര്‍ഷകര്‍, പ്രവാസികള്‍, പാവപ്പെട്ടവര്‍, റെയില്‍വെ, കരിപ്പൂര്‍, സാധാരണക്കാര്‍ തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അതു വഴി ഒട്ടേറെ കാര്യങ്ങളില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 605 പ്രവര്‍ത്തികളിലായി 33 കോടി രൂപയുടെ പ്രൊപ്പൊസല്‍ സമര്‍പ്പിക്കുകയും 27 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 94% ചിലവഴിച്ചു. പൊന്നാനി മണ്ഡലത്തില്‍ 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടു വന്നു. തീരദേശ ഹൈവേക്ക് 2000 കോടി രൂപ. ഒന്നാം ഘട്ടത്തിന് 117 കോടി. പൊന്നാനി പോര്‍ട്ടിന് 2000 കോടി രൂപയുടെ പദ്ധതികളും നിറമുള്ളവയാണ്. ജില്ലയുടെ ഗേറ്റ്‌വേ എന്ന് വിശേഷിപ്പിക്കുന്ന തിരൂര്‍ സ്റ്റേഷന് 8 കോടി രൂപ, പരപ്പനങ്ങാടി 3 കോടി രൂപ, കുറ്റിപ്പൂറം 3 കോടി രൂപ, താനൂര്‍ 1 കോടി രൂപ, തിരുന്നാവായ 1.5 കോടി രൂപ, പള്ളിപ്പുറം 1.5 കോടി രൂപ, പേരശ്ശന്നൂര്‍ 50 ലക്ഷം രൂപ എന്നീ ക്രമത്തില്‍ അനുവദിച്ചു.

തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്് പൂതിയ കെട്ടിടം നിര്‍മിച്ചു. പരപ്പനങ്ങാടി, താനൂര്‍ ദേവദാര്‍ തിരുനാവായ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അണ്ടര്‍പാസ്സേജ് / ഫൂട്ട് ഓവര്‍ബ്രിഡജുകള്‍ നിര്‍മിച്ചു )ദേവദാര്‍ അണ്ടര്‍പാസ്സേജ് പരപ്പനങ്ങാടി അണ്ടര്‍പാസ്സേജ് തിരുനാവായ ഫൂട്ട് ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കി.

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് കോട്ടക്കലില്‍ പബ്ലിക് റിസര്‍വ്വേഷന്‍ സിസ്റ്റം ആരംഭിച്ചു.നന്നമ്പ്ര , കല്‍പകഞ്ചേരി, വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ സന്‍സാദ് ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പൊന്നാനി തീരദേശ മേഖലകളില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് 5 കോടി രൂപ അനുവദിച്ചു, ഇത്തരത്തില്‍ നിരവധി വികസനങ്ങള്‍ കൊണ്ടു വന്നു.
ഏഴ് അസംബ്ലി മണ്ഡലങ്ങളും 40 പഞ്ചായത്തുകളും ഏഴ് നഗരസഭകളും 1150 ബൂത്തുകളും ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക്‌സഭാമണ്ഡലം. മണഡലത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ആധൂനിക നിലവാരത്തിലേക്കുയര്‍ത്താനും നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനായതും സുപ്രധാന നേട്ടങ്ങളാണ്.

വാഴക്കാട്ടെ എരഞ്ഞിക്കല്‍ തലാപ്പില്‍ മൂസക്കുട്ടി മാസ്റ്ററുടെയും, കട്ടയാട്ട് ഫാത്തിമയുടെയും മകനായി 1946 ജനുവരി 7നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനനം.
കൊടിയത്തൂര്‍ സൗത്ത് യു പി സ്‌കൂള്‍, വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, ചാലിയം ഉമ്പിച്ചി ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ ജീവനക്കാരനായി ചേര്‍ു. മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ എസ് ടി യു കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. 1970ല്‍ മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. 1985ല്‍ പെരിങ്ങളം മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 വര്‍ഷങ്ങളില്‍ തിരൂരില്‍ നിന്നും എം എല്‍ എയായി. രണ്ട് തവണകളിലായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 2009, 2014 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.

തൊഴിലാളി യൂനിയന്‍ നേതാവായിരിക്കെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേടിയ പരിശീലനം ഇ. ടിയിലെ നേതാവിനെ വളര്‍ത്തിയെടുത്തു. പ്രഭാഷകനായി, പരിഭാഷകനായും, സംഘാടകനായും, തൊഴിലാളി നേതാവായും അഞ്ച് പതിറ്റാണ്ട് കാലമായി മുസ്ലിം ലീഗില്‍ സജീവമാണ് ഇ. ടി മുഹമ്മദ് ബഷീര്‍. നിലവില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറിയാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ പ്രസിഡന്റാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വഖഫ് ബോര്‍ഡ്, അലീഗഡ് യൂനിവാഴ്‌സിറ്റി കോര്‍ട്ട’് മെമ്പര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, കൊച്ചി നാഷനല്‍ യൂനിവാഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് യാഥാര്‍ഥ്യമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ഡി പി ഇ പി നടപ്പാക്കിയത് ഇ. ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവവും, മേളകളും മലബാറിലേക്ക് കൊണ്ട് വരികയും കലോത്സവങ്ങള്‍ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു.

1970ല്‍ ബേപ്പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തീരുമാനിച്ചുവെങ്കിലും പ്രായം തികഞ്ഞിട്ടില്ലെന്നതിനാല്‍ മത്സരിക്കാനായില്ല. പകരം ഇ. ടി തന്നെയാണ് പികെ ഉമര്‍ഖാന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇഷ്ടപ്പെട്ട പരിഭാഷകനായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഇ. ടി മുഹമ്മദ് ബഷീര്‍.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കട്ടയാട്ട് റുഖിയയാണ് ഭാര്യ. ഫിറോസ്, സുഹൈബ്, സെമീന നജീബ്, മുനീബ് എന്നിവര്‍ മക്കളാണ്.

രണ്ട് റൗണ്ടുകളിലായി ബഷീര്‍ മണഡലത്തിലെ വോട്ടര്‍മാരെ കണ്ടു. എന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നിന്ന ചരിത്രപെരുമയുള്ള ലോക് സഭാ മണ്ഡലത്തില്‍ എല്ലാവരുടെയും സമ്മതവും പൊരുത്തവും ഏറ്റുവാങ്ങിയാണ് ബഷീര്‍ പടക്കളത്തില്‍ മുന്നേറുന്നത്. ഇവിടെ ഇ.ടി മുഹമ്മദ് ബഷീറിനു തിളക്കമാര്‍ന്ന വിജയം ഉറപ്പാണ്.
പല തരത്തിലുള്ള പരീക്ഷണം നോക്കി ഇടതുന്നണി അമ്പേ പരാജയപ്പെട്ട ചരിത്രമാണ് പൊന്നാനിയില്‍. സി.പി.ഐ മത്സരിച്ചിരുന്ന പൊന്നാനി സീറ്റില്‍ 2009 മുതല്‍ സി.പിഎം ഏറ്റെടുക്കുകയും എന്നാല്‍ പരാജയഭീതിയില്‍ നാളിതു വരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി.പി.എം കൂട്ടാക്കത്ത മണ്ഡലവുമാണ്. സ്വതന്ത്രനെ തേടി ഓരോ തെരഞ്ഞെടുപ്പ് കാലത്തും സി.പി.എം നെട്ടോട്ടമോടാറാണ്. പി.വി അന്‍വര്‍ എംഎല്‍എയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവില്‍ നിലമ്പൂര്‍ എം,എല്‍എയാണ്, കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ ഏറനാട് നിയമ സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. നിരവധി ക്രിമിനല്‍ കസുകളില്‍ അന്വേഷണം നേരിടുന്നു. സി.പി.എം സഹയാത്രികനായ പ്രവാസി എഞ്ചിനീയറില്‍ നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസില്‍ വഞ്ചനാ കുറ്റത്തിന് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഡി.ജി.പി ഉത്തരവിറക്കിയിട്ടുണ്ട്.
വി.ടി രമയാണ് ബി.ജെപി സ്ഥാനാര്‍ത്ഥി. പ്രമുഖരാരും ഇവിടെ എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കാനില്ല.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending