Video Stories
“പ്രധാനമന്ത്രിയെ തീരുമാനിക്കുക ജനങ്ങള്‍”; യു.പി.എ അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലേറുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും, നരേന്ദ്ര മോദിയും ഇത്തവണ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കുമോ, സഖ്യമായിട്ടാകുമോ അധികാരത്തിലേറുക എന്നത് നിലവിലെ സാഹചര്യത്തില്‍ പ്രവചിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. വിവിധ ദേശീയമാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയെ ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ അധികാരത്തിലേറാന്‍ പോകുകയാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത് താനല്ലെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. തെരഞ്ഞെടുക്കപ്പെട്ടാല്‍ പത്ത് ദിവസം കൂടുമ്പോള്‍ തന്റെ മനസിലുള്ളത് ജനങ്ങളോട് പറയില്ലെന്നും, പകരം ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയായിരിക്കും കോണ്‍ഗ്രസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും ബിജെപിയെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കു കൃത്യമായ വിദേശ നയം ഇല്ലെന്ന് ആരോപിച്ച രാഹുല്‍ അദ്ദേഹത്തിനു തോന്നുന്നതു പോലെ ഓരോ ദിവസവും പെരുമാറുകയാണെന്നും പറഞ്ഞു. വിദേശനയത്തെക്കുറിച്ചു സാമാന്യബോധം പോലും മോദിക്കില്ല. വിദേശനയമെന്നാല്‍ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണ് മോദിയുടെ ധാരണ. ഞാന്‍ മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അതില്‍ അടങ്ങിയതു മുഴുവന്‍ സ്നേഹം ആയിരുന്നു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു, കയര്‍ത്തു. പക്ഷേ ഞാന്‍ ക്ഷമയോടെയും സ്നേഹത്തോടെയുമാണു പെരുമാറിയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ജമ്മുകശ്മീര്‍, സുരക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് കൃത്യമായ ധാരണയുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഇന്ത്യയെ ആക്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രി അനില്‍ അംബാനിക്കു നല്‍കിയത് 30,000 കോടി രൂപയാണ്. സത്യമെന്തന്നാല്‍, കാവല്ക്കാരന് കള്ളനാണ്. അധികാരത്തിലെത്തിയാല്‍ റഫാല്‍ അഴിമതി അന്വേഷിക്കും. കാവല്ക്കാരന് കള്ളനാണെന്ന് പറയാന്‍ സുപ്രീം കോടതി വിധിയെ ഉദ്ദരിച്ചത് സാങ്കേതിക പിഴവാണെന്നും ഇക്കാര്യത്തില്‍ താന്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കാവല്ക്കാരന് കള്ളനാണെന്ന തന്റെ വാദം പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും, കാവല്ക്കാരന് എന്ന് താന്‍ പറഞ്ഞാല്‍ കള്ളന് എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പൊതുവേ എല്ലാം തുറന്നുപറയുന്ന ആളാണെന്നും അമ്മ എനിക്ക് സഹോദരി യും, സഹോദരി അമ്മയും കൂടിയാണ്. അവര്‍ രണ്ടു പേരും എന്റെ ബലമാണ്. അവര്‍ വ്യത്യസ്തരല്ലെന്നും പറഞ്ഞു. വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്നു തീരുമാനിച്ചിട്ടില്ല. അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയമുള്ളതു കൊണ്ടല്ല രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം തമിഴ്നാട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ ആളുകള്‍ ചോദിച്ചു: ഞങ്ങള്‍ക്കും ഇന്ത്യയിലെ മറ്റു ജനങ്ങളെപ്പോലെ തുല്യാവകാശമില്ലേ? ഈ വികാരമാണ് തെക്കേ ഇന്ത്യയില്‍ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഉത്തരേന്ത്യ പോലെ തന്നെ പ്രധാനമാണ് ദക്ഷിണേന്ത്യയും എന്ന് എനിക്കവരോട് പറയണമായിരുന്നു രാഹുല്‍ പറഞ്ഞു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം