Video Stories
രാഹുല്‍ഗാന്ധിയെ വെറുതെ വിടുക

ഭരണ കെടുകാര്യസ്ഥതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മേലുള്ള ജനരോഷത്തെ രാജ്യസുരക്ഷയുടെയും ആകാരവാഗൈ്വഭവത്തിന്റെയും കെട്ടുകാഴ്ചകളില്‍ മയക്കി നരേന്ദ്രമോദി നേടിയ രണ്ടാമൂഴം ഇന്ത്യയിലെ മതേതരജനാധിപത്യ വിശ്വാസികളില്‍ വലിയ ഉത്കണ്ഠയും വേദനയുമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതരീതിയില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തെ 283ല്‍നിന്ന് 303 സീറ്റുകള്‍ നേടിയപ്പോള്‍ 44ല്‍ നിന്ന് കോണ്‍ഗ്രസ് എട്ടു സീറ്റു മാത്രം അധികം നേടിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യമാകില്ലെന്നിരിക്കെ, തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാകേണ്ടിയിരുന്ന പ്രതിപക്ഷഐക്യനിര കേവല വ്യക്തിഗത താല്‍പര്യങ്ങളില്‍ കുടുങ്ങി ഛിന്നഭിന്നമായതാണ് ഈ ദുസ്ഥിതിയിലേക്ക് ആ പാര്‍ട്ടികളെയും ജനതയെയും വലിച്ചിഴച്ചത്. കൂടിയിരുന്ന് കേഴുകമാത്രമാണ് ഇനി രക്ഷയെന്ന് കരുതുന്നത് രാജ്യത്തെ 55 ശതമാനം വരുന്ന ജനതയോട് (കോണ്‍ഗ്രസിന് വോട്ടു ചെയ്തവര്‍ 11 കോടി) ചെയ്യുന്ന ചതിയായിരിക്കും.
പതിനേഴാം ലോക്‌സഭയില്‍ വെറും 52 അംഗങ്ങളെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കഴിയാതിരുന്ന ഉയിര്‍ത്തെഴുന്നേല്‍പ് ഇനി സാധ്യമാകുമോ എന്നാണ് എല്ലാവരും ഉന്നയിക്കുന്നതിപ്പോള്‍. കേരളത്തില്‍ 15 സീറ്റ് ലഭിച്ചതാണ് രാജ്യത്താകെ ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക നേട്ടം. പഞ്ചാബിലും ജനപിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേതാണ് പത്ത്‌സീറ്റുകള്‍. തെക്കേഇന്ത്യ കഴിഞ്ഞാല്‍ രാജ്യത്ത് കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളത് വെറും 19 സീറ്റുകള്‍ മാത്രം. കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നേടിയ വിജയം പോലും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ കൈവരിക്കാനായില്ല എന്നത് എവിടെയോ എന്തെല്ലാമോ അരുതാത്തത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ദു:സൂചനയാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് 2017 ഒടുവില്‍ ഉയര്‍ത്തപ്പെട്ടശേഷം ഭഗീരഥപ്രയത്‌നമാണ് പാര്‍ട്ടിക്കുവേണ്ടി രാഹുല്‍ഗാന്ധി നിര്‍വഹിച്ചതെന്ന് ഏവരും സമ്മതിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രത്യേകിച്ചും ഏതാണ്ട് ഒറ്റയാനെപോലെ രാജ്യം മുഴുവനും ഓടിനടന്ന് പ്രധാനമന്ത്രിക്കും ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ പോരാടിയ രാഹുലിന് പക്ഷേ സ്വന്തം പാര്‍ട്ടിക്കകത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചോ എന്ന് പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്. ഏതാനും മാസം മുമ്പ് ജനറല്‍ സെക്രട്ടറിമാരിലൊരാളായി സഹോദരി പ്രിയങ്കകൂടി എത്തിയതോടെ പാര്‍ട്ടിയില്‍ പുത്തന്‍ ഊര്‍ജം സന്നിവേശിക്കപ്പെട്ടു എന്ന പ്രതീതിയായിരുന്നു പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും. യു.പിയില്‍ ഉള്‍പ്പെടെ പ്രിയങ്ക തനിച്ച് ദിവസങ്ങളെടുത്ത് നിരവധി റാലികളിലാണ് പങ്കെടുത്തത്. അവയെയൊന്നും വോട്ടാക്കിമാറ്റാന്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ വേരോട്ടമുള്ള പാര്‍ട്ടി സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധനക്ക് വിധേയമാക്കേണ്ട സങ്കീര്‍ണമായ വിഷയം തന്നെയാണ്. ഇവിടെ വേണ്ടത് മനസ്സുതുറന്നുള്ള പരിശോധനകളും പരിഹാര നടപടികളുമാണ്.
ഫലം പുറത്തുവന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഴ്ചയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചതായാണ് വിവരം. താന്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ ഓടിനടന്ന് പ്രസംഗിച്ചപ്പോള്‍ മറ്റു നേതാക്കളെല്ലാം എവിടെയായിരുന്നു എന്ന രാഹുലിന്റെ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയുംകൂടി ചോദ്യമാണ്. ജില്ലാതലങ്ങളിലേക്കുവരെ നിസ്സാര സംഘടനാപ്രശ്‌നങ്ങള്‍ക്കുപോലും അധ്യക്ഷന്റെ സമയം ദുരുപയോഗപ്പെടുത്തിയെന്ന രാഹുലിന്റെ പരിഭവം നൂറു ശതമാനം മറുപടി അര്‍ഹിക്കുന്നതാണ്. മോദിക്കെതിരെ റഫാല്‍ അഴിമതിയുയര്‍ത്തിക്കാട്ടി ‘ചൗക്കിദാര്‍ ചോര്‍ഹേ’ എന്ന് നാടുനീളെ പ്രവര്‍ത്തകരോട് വിളിപ്പിച്ചപ്പോഴും ഒരു യോഗത്തില്‍പോലും ഇതര നേതാക്കള്‍ അതേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല. യുദ്ധക്കളത്തില്‍ തന്റെ സഹോദരനെ തനിച്ചാക്കി നേതാക്കള്‍ അലസരായിരുന്നുവെന്ന പ്രിയങ്കയുടെ കുറ്റപ്പെടുത്തലിന് മറുപടി കിട്ടിയേതീരൂ. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചുവെന്നും അത് പ്രവര്‍ത്തക സമിതി തള്ളിയെന്നുമാണ് വാര്‍ത്ത. അദ്ദേഹം രാജിയില്‍ ഉറച്ചുനിന്നാല്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ നേതൃത്വം ആരേറ്റെടുക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കുടുംബവാഴ്ചയെന്നാണ് രാഹുലിനെതിരെ മോദിയും ബി.ജെ.പിയും ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. അതേ ആക്ഷേപം രാഹുല്‍ കമല്‍നാഥ്, അശോക്‌ഗെലോട്ട് എന്നീ പാര്‍ട്ടിമുഖ്യമന്ത്രിമാര്‍ക്കെതിരെയും ഉന്നയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെയും (ഒരുസീറ്റ്) രാജസ്ഥാനിലെയും (പൂജ്യം) കനത്ത തിരിച്ചടിക്കുകാരണം മക്കള്‍ രാഷ്ട്രീയവും നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലുമാണെന്ന വിലയിരുത്തല്‍ ശരിയുമാണ്.
132 വര്‍ഷം പാരമ്പര്യമുള്ള ഒരു കക്ഷിയെ സംബന്ധിച്ചിടത്തോളം അറുപതു വര്‍ഷത്തെ തുടര്‍ഭരണം നേതാക്കളിലും പ്രവര്‍ത്തകരിലും പോരാട്ടാര്‍ജവത്തെ ന്യൂനീകരിച്ചിട്ടുണ്ടെന്നത് ശരിതന്നെ. ബി.ജെ.പിയെപോലെ വര്‍ഗീയത പറഞ്ഞ് ജനവികാരങ്ങളെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിനാകില്ല, അത് ശരിയുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് കോണ്‍ഗ്രസല്ലാതെ പൂര്‍ണമായും വിശ്വസിക്കാവുന്ന മറ്റൊരു മതേതര ദേശീയ കക്ഷിയെ പ്രതീക്ഷക്കുപോലും കിട്ടുന്നുമില്ല. പാവങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും അത്താണിയാണ് ഇന്നുമീ കക്ഷി. കോണ്‍ഗ്രസ് തകരുക എന്നാല്‍ മതേതരത്വത്തിന്റെകൂടി തകര്‍ച്ചയാണ്; ജനങ്ങളുടെയും രാജ്യത്തിന്റെയും. ബഹുജനങ്ങളില്‍ മതേതരത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും സംഘടനാസംവിധാനത്തെ പരസ്പര പര്യാലോചനകളിലൂടെ ഉടച്ചുവാര്‍ക്കാനും ശക്തിപ്പെടുത്താനുമാകട്ടെ രാഹുലിന്റെയും നേതാക്കളുടെയും ഇനിയുള്ള പരിശ്രമം. ഒളിച്ചോട്ടമോ കുറുക്കുവഴികളോ അല്ല, കഠിനാധ്വാനം മാത്രമാണ് അതിനുള്ളവഴി. 1977ല്‍ നാമാവശേഷമായെന്നുകരുതിയ കോണ്‍ഗ്രസിനെ 189ല്‍ നിന്ന് ഇരട്ടിയിലേക്ക് (374) മൂന്നു വര്‍ഷം കൊണ്ട് തിരിച്ചെത്തിച്ച ഇന്ദിരാഗാന്ധിയുടെ സഹനസേവനമാതൃകയും 1984ലെ 415 സീറ്റെന്ന റെക്കോര്‍ഡും ചരിത്രത്തിനും കോണ്‍ഗ്രസിനും മുന്നിലുണ്ട്. പാര്‍ട്ടി അധ്യക്ഷനെ ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ വിടാനും അദ്ദേഹത്തെപോലെ ഇതര നേതാക്കളും കീഴ്ഘടകങ്ങളും പ്രവര്‍ത്തകരും ധീരതയോടെ കഠിനാധ്വാനത്തിന് രംഗത്തിറങ്ങാനും തയ്യാറുണ്ടോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
News3 days ago
ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര് കൊല്ലപ്പെട്ടു
-
india3 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala3 days ago
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി