Connect with us

Video Stories

രാഹുല്‍ഗാന്ധിയെ വെറുതെ വിടുക

Published

on

ഭരണ കെടുകാര്യസ്ഥതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മേലുള്ള ജനരോഷത്തെ രാജ്യസുരക്ഷയുടെയും ആകാരവാഗൈ്വഭവത്തിന്റെയും കെട്ടുകാഴ്ചകളില്‍ മയക്കി നരേന്ദ്രമോദി നേടിയ രണ്ടാമൂഴം ഇന്ത്യയിലെ മതേതരജനാധിപത്യ വിശ്വാസികളില്‍ വലിയ ഉത്കണ്ഠയും വേദനയുമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതരീതിയില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തെ 283ല്‍നിന്ന് 303 സീറ്റുകള്‍ നേടിയപ്പോള്‍ 44ല്‍ നിന്ന് കോണ്‍ഗ്രസ് എട്ടു സീറ്റു മാത്രം അധികം നേടിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യമാകില്ലെന്നിരിക്കെ, തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാകേണ്ടിയിരുന്ന പ്രതിപക്ഷഐക്യനിര കേവല വ്യക്തിഗത താല്‍പര്യങ്ങളില്‍ കുടുങ്ങി ഛിന്നഭിന്നമായതാണ് ഈ ദുസ്ഥിതിയിലേക്ക് ആ പാര്‍ട്ടികളെയും ജനതയെയും വലിച്ചിഴച്ചത്. കൂടിയിരുന്ന് കേഴുകമാത്രമാണ് ഇനി രക്ഷയെന്ന് കരുതുന്നത് രാജ്യത്തെ 55 ശതമാനം വരുന്ന ജനതയോട് (കോണ്‍ഗ്രസിന് വോട്ടു ചെയ്തവര്‍ 11 കോടി) ചെയ്യുന്ന ചതിയായിരിക്കും.
പതിനേഴാം ലോക്‌സഭയില്‍ വെറും 52 അംഗങ്ങളെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കഴിയാതിരുന്ന ഉയിര്‍ത്തെഴുന്നേല്‍പ് ഇനി സാധ്യമാകുമോ എന്നാണ് എല്ലാവരും ഉന്നയിക്കുന്നതിപ്പോള്‍. കേരളത്തില്‍ 15 സീറ്റ് ലഭിച്ചതാണ് രാജ്യത്താകെ ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക നേട്ടം. പഞ്ചാബിലും ജനപിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേതാണ് പത്ത്‌സീറ്റുകള്‍. തെക്കേഇന്ത്യ കഴിഞ്ഞാല്‍ രാജ്യത്ത് കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളത് വെറും 19 സീറ്റുകള്‍ മാത്രം. കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നേടിയ വിജയം പോലും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ കൈവരിക്കാനായില്ല എന്നത് എവിടെയോ എന്തെല്ലാമോ അരുതാത്തത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ദു:സൂചനയാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് 2017 ഒടുവില്‍ ഉയര്‍ത്തപ്പെട്ടശേഷം ഭഗീരഥപ്രയത്‌നമാണ് പാര്‍ട്ടിക്കുവേണ്ടി രാഹുല്‍ഗാന്ധി നിര്‍വഹിച്ചതെന്ന് ഏവരും സമ്മതിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രത്യേകിച്ചും ഏതാണ്ട് ഒറ്റയാനെപോലെ രാജ്യം മുഴുവനും ഓടിനടന്ന് പ്രധാനമന്ത്രിക്കും ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ പോരാടിയ രാഹുലിന് പക്ഷേ സ്വന്തം പാര്‍ട്ടിക്കകത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചോ എന്ന് പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്. ഏതാനും മാസം മുമ്പ് ജനറല്‍ സെക്രട്ടറിമാരിലൊരാളായി സഹോദരി പ്രിയങ്കകൂടി എത്തിയതോടെ പാര്‍ട്ടിയില്‍ പുത്തന്‍ ഊര്‍ജം സന്നിവേശിക്കപ്പെട്ടു എന്ന പ്രതീതിയായിരുന്നു പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും. യു.പിയില്‍ ഉള്‍പ്പെടെ പ്രിയങ്ക തനിച്ച് ദിവസങ്ങളെടുത്ത് നിരവധി റാലികളിലാണ് പങ്കെടുത്തത്. അവയെയൊന്നും വോട്ടാക്കിമാറ്റാന്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ വേരോട്ടമുള്ള പാര്‍ട്ടി സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധനക്ക് വിധേയമാക്കേണ്ട സങ്കീര്‍ണമായ വിഷയം തന്നെയാണ്. ഇവിടെ വേണ്ടത് മനസ്സുതുറന്നുള്ള പരിശോധനകളും പരിഹാര നടപടികളുമാണ്.
ഫലം പുറത്തുവന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഴ്ചയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചതായാണ് വിവരം. താന്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ ഓടിനടന്ന് പ്രസംഗിച്ചപ്പോള്‍ മറ്റു നേതാക്കളെല്ലാം എവിടെയായിരുന്നു എന്ന രാഹുലിന്റെ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയുംകൂടി ചോദ്യമാണ്. ജില്ലാതലങ്ങളിലേക്കുവരെ നിസ്സാര സംഘടനാപ്രശ്‌നങ്ങള്‍ക്കുപോലും അധ്യക്ഷന്റെ സമയം ദുരുപയോഗപ്പെടുത്തിയെന്ന രാഹുലിന്റെ പരിഭവം നൂറു ശതമാനം മറുപടി അര്‍ഹിക്കുന്നതാണ്. മോദിക്കെതിരെ റഫാല്‍ അഴിമതിയുയര്‍ത്തിക്കാട്ടി ‘ചൗക്കിദാര്‍ ചോര്‍ഹേ’ എന്ന് നാടുനീളെ പ്രവര്‍ത്തകരോട് വിളിപ്പിച്ചപ്പോഴും ഒരു യോഗത്തില്‍പോലും ഇതര നേതാക്കള്‍ അതേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല. യുദ്ധക്കളത്തില്‍ തന്റെ സഹോദരനെ തനിച്ചാക്കി നേതാക്കള്‍ അലസരായിരുന്നുവെന്ന പ്രിയങ്കയുടെ കുറ്റപ്പെടുത്തലിന് മറുപടി കിട്ടിയേതീരൂ. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചുവെന്നും അത് പ്രവര്‍ത്തക സമിതി തള്ളിയെന്നുമാണ് വാര്‍ത്ത. അദ്ദേഹം രാജിയില്‍ ഉറച്ചുനിന്നാല്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ നേതൃത്വം ആരേറ്റെടുക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കുടുംബവാഴ്ചയെന്നാണ് രാഹുലിനെതിരെ മോദിയും ബി.ജെ.പിയും ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. അതേ ആക്ഷേപം രാഹുല്‍ കമല്‍നാഥ്, അശോക്‌ഗെലോട്ട് എന്നീ പാര്‍ട്ടിമുഖ്യമന്ത്രിമാര്‍ക്കെതിരെയും ഉന്നയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെയും (ഒരുസീറ്റ്) രാജസ്ഥാനിലെയും (പൂജ്യം) കനത്ത തിരിച്ചടിക്കുകാരണം മക്കള്‍ രാഷ്ട്രീയവും നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലുമാണെന്ന വിലയിരുത്തല്‍ ശരിയുമാണ്.
132 വര്‍ഷം പാരമ്പര്യമുള്ള ഒരു കക്ഷിയെ സംബന്ധിച്ചിടത്തോളം അറുപതു വര്‍ഷത്തെ തുടര്‍ഭരണം നേതാക്കളിലും പ്രവര്‍ത്തകരിലും പോരാട്ടാര്‍ജവത്തെ ന്യൂനീകരിച്ചിട്ടുണ്ടെന്നത് ശരിതന്നെ. ബി.ജെ.പിയെപോലെ വര്‍ഗീയത പറഞ്ഞ് ജനവികാരങ്ങളെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിനാകില്ല, അത് ശരിയുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് കോണ്‍ഗ്രസല്ലാതെ പൂര്‍ണമായും വിശ്വസിക്കാവുന്ന മറ്റൊരു മതേതര ദേശീയ കക്ഷിയെ പ്രതീക്ഷക്കുപോലും കിട്ടുന്നുമില്ല. പാവങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും അത്താണിയാണ് ഇന്നുമീ കക്ഷി. കോണ്‍ഗ്രസ് തകരുക എന്നാല്‍ മതേതരത്വത്തിന്റെകൂടി തകര്‍ച്ചയാണ്; ജനങ്ങളുടെയും രാജ്യത്തിന്റെയും. ബഹുജനങ്ങളില്‍ മതേതരത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും സംഘടനാസംവിധാനത്തെ പരസ്പര പര്യാലോചനകളിലൂടെ ഉടച്ചുവാര്‍ക്കാനും ശക്തിപ്പെടുത്താനുമാകട്ടെ രാഹുലിന്റെയും നേതാക്കളുടെയും ഇനിയുള്ള പരിശ്രമം. ഒളിച്ചോട്ടമോ കുറുക്കുവഴികളോ അല്ല, കഠിനാധ്വാനം മാത്രമാണ് അതിനുള്ളവഴി. 1977ല്‍ നാമാവശേഷമായെന്നുകരുതിയ കോണ്‍ഗ്രസിനെ 189ല്‍ നിന്ന് ഇരട്ടിയിലേക്ക് (374) മൂന്നു വര്‍ഷം കൊണ്ട് തിരിച്ചെത്തിച്ച ഇന്ദിരാഗാന്ധിയുടെ സഹനസേവനമാതൃകയും 1984ലെ 415 സീറ്റെന്ന റെക്കോര്‍ഡും ചരിത്രത്തിനും കോണ്‍ഗ്രസിനും മുന്നിലുണ്ട്. പാര്‍ട്ടി അധ്യക്ഷനെ ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ വിടാനും അദ്ദേഹത്തെപോലെ ഇതര നേതാക്കളും കീഴ്ഘടകങ്ങളും പ്രവര്‍ത്തകരും ധീരതയോടെ കഠിനാധ്വാനത്തിന് രംഗത്തിറങ്ങാനും തയ്യാറുണ്ടോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending