Connect with us

Culture

ലോകകപ്പ്; ഇന്ന് ഇന്ത്യ കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ

Published

on

നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്‍ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ്‍ നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയിച്ചവരാണ് കിവീസ്. ആദ്യ മല്‍സരത്തില്‍ ലങ്കക്കാരെ തരിപ്പണമാക്കിയപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശിനെയും വീഴ്ത്തി. അഫ്ഗാനിസ്താനെതിരെയായിരുന്നു മൂന്നാം മല്‍സരം. അതിലും അനായാസ വിജയം നേടി. ഇന്ത്യ രണ്ട് മല്‍സരങ്ങളാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയയെും ഓസ്‌ട്രേലിയയെയും ആധികാരികമായി പരാജയപ്പെടുത്തി. ലോകകപ്പില്‍ ഫോമില്‍ നില്‍ക്കുന്ന രണ്ട് പ്രബല സംഘങ്ങള്‍ ഇന്ന് മുഖാമുഖം വരുമ്പോള്‍ പക്ഷേ കാലാവസ്ഥ അത്ര അനുകൂലമല്ല. മേഘാവൃതമാണ് ഇന്നലെയും ആകാശം. ഇന്നും അത് തന്നെയായിരിക്കുമെന്നാണ് പ്രവചനം. മഴ മാറി നിന്നാല്‍ മാത്രമായിരിക്കും മല്‍സരം നടക്കുക.
ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലായിരിക്കും ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുടക്കമിടുക. രാഹുല്‍ ഓപ്പണറായി മാറുമ്പോള്‍ അദ്ദേഹത്തിന്റെ നാലാം നമ്പറിലേക്ക് മഹേന്ദ്രസിംഗ് ധോണി വരും. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ വരുമ്പോള്‍ അടുത്ത നമ്പറിലേക്ക്് വിജയ് ശങ്കറിനായിരിക്കും അവസരം. ഇന്ത്യന്‍ സംഘത്തില്‍ ഇതല്ലാതെ കാര്യമായ മാറ്റങ്ങള്‍ക്ക്് സാധ്യതയില്ല. വിജയിക്കുന്ന ഇലവനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ കോലിയും ഹെഡ് കോച്ച് രവിശാസ്ത്രിയും ഒരേ മനസ്സാണ്.
ഇന്ത്യക്ക് ഇന്ന് കാര്യമായ വെല്ലുവിളി കിവി നായകന്‍ കെയിന്‍ വില്ല്യംസണ്‍ തന്നെ. പേസിനെയും സ്പിന്നിനെയും ഒരേ കരുത്തില്‍ കളിക്കാന്‍ കഴിയുന്ന കിവി സംഘത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് അവരുടെ നായകന്‍. സീനിയര്‍ ബാറ്റ്‌സ്മാനായ റോസ് ടെയ്‌ലര്‍ സമീപകാലത്തായി വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലും ശക്തനാണ്. ബൗളര്‍മാരില്‍ മാറ്റ് ഹെന്‍ട്രിയാണ് ലോകകപ്പില്‍ ഉജ്ജ്വലമായി പന്തെറിയുന്നത്. ട്രെന്‍ഡ് ബോള്‍ട്ടിന് ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. ആദ്യ രണ്ട് മല്‍സരത്തിലും ഇന്ത്യക്ക്് ബാറ്റ്‌സ്മാന്മാര്‍ നല്ല തുടക്കം നല്‍കിയിരുന്നു. അത്തരത്തിലൊരു തുടക്കം ഇന്നുമുണ്ടായാല്‍ വലിയ സ്‌ക്കോര്‍ നേടാനാവും. ബാക്കി കാര്യങ്ങള്‍ ബൗളര്‍മാര്‍ ഏറ്റെടുക്കും. മഴയെ കാര്യമാക്കുന്നില്ലെന്നും മല്‍സരത്തില്‍ ജാഗ്രത പാലിക്കുകയാണ് പ്രധാനമെന്നും ഇന്ത്യന്‍ നായകന്‍ വിരാത് കോലി പറഞ്ഞു. നാലാം നമ്പറില്‍ ആര് കളിക്കുമെന്ന ചോദ്യത്തിന് പക്ഷേ ഉത്തരം അദ്ദേഹം നല്‍കിയില്ല. വിജയ് ശങ്കര്‍ പരിശീലനത്തില്‍ സജീവമായിരുന്നു. മല്‍സരം ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending