Connect with us

News

ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്റര്‍ വി.പി അബ്ദുള്ള അന്തരിച്ചു

Published

on

കോഴിക്കോട്: വ്യാപാര പ്രമുഖനും യു.എ.ഇ ഈറ്റന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു. രോഗ ബാധയെ തുടര്‍ന്ന് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കബറടക്കം നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് പാവങ്ങാട് ദാറുസ്സലാം മസ്ജിദില്‍ നമസ്‌കാരത്തിന് ശേഷം നാദാപുരം ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ മറവുചെയ്യും. കോഴിക്കോട് സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാനുമാന്‍ കൂടിയാണ് അബ്ദുള്ള. സൈനബയാണ് ഭാര്യ. മക്കള്‍: അസറ, അസീബ, അഷര്‍ അബ്ദുള്ള. മരുമക്കള്‍: കിളിയമണ്ണില്‍ അഹമ്മദ് ഫഹദ്, സി. പി സുനീര്‍, ആയിഷ തസ്നീം(കൊടുവള്ളി).

News

ഇസ്രാഈല്‍ വ്യോമാക്രമണം; ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ആക്രമണത്തില്‍ ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.

Published

on

ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ഇന്‍ചീഫ് ഹുസൈന്‍ സലാമി തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും ടെഹ്‌റാന്‍ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്‍ തലസ്ഥാന നഗരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രാഈല്‍ ആക്രമണം. അതേസമയം, ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇസ്രാഈല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായും, ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രാഈലിന്റെ ആക്രമണം.

Continue Reading

india

വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനാപകടം; മരണം 265 ആയി; മരിച്ചവരില്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍

വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

Published

on

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഇന്ന് ആരംഭിക്കും.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിമാനത്തിലുള്ള 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

Trending