Connect with us

Video Stories

നവംബര്‍ 10-14 വരെയുള്ള പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാം

Published

on

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. പണം മാറ്റിയെടുക്കാന്‍ അടിയന്തര നടപടി വേണമെന്ന ബാങ്കുകളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇളവ് നല്‍കിയാല്‍ അത് കേന്ദ്ര സര്‍ക്കാറിന്റെ ഉദ്യേശ്യ ശുദ്ധിക്ക് എതിരാകില്ലേയെന്നും കോടതി ചോദിച്ചു. സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സമയത്തിന് ഇനി പതിനാല് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബര്‍ 30 വരെ സഹകരണ ബാങ്കുകള്‍ക്ക് കാത്തിരിക്കാനാകില്ലേയെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇടപാടുകളില്‍ ഇളവ് നല്‍കാനായി അടിയന്തര നടപടി സ്വീകരിക്കാനാവില്ലെന്നും പകരം നവംബര്‍ 10 മുതല്‍ 14 വരെയുള്ള നിക്ഷേപം റിസര്‍വ് ബാങ്കില്‍ അടയ്ക്കാമെന്ന ആനുകൂല്യം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നവംബര്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ ആര്‍ബി.ഐയില്‍ നിക്ഷേപിക്കാന്‍ സുപ്രീം കോടതി സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ട് സ്വീകരിക്കാന്‍ ആര്‍.ബി.ഐ അനുവാദം നല്‍കിയിരുന്നു.

ഇതു കൊണ്ടാണ് 14 വരെ സ്വീകരിച്ച പണം ആര്‍.ബി.ഐയില്‍ അടക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചത്. അതേ സമയം കേന്ദ്ര സര്‍ക്കാറിനെതിരേയും സുപ്രീം കോടതി രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍ പ്രാപല്യത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 24000 രൂപ പോലും ആഴ്ചയില്‍ നല്‍കാന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്നും കോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞു. ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടെങ്കിലും പല ബാങ്കുകളിലും രണ്ടായിരമോ, മൂവായിരമോ മാത്രമാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കാത്തതില്‍ ബാങ്ക് മാനേജര്‍മാരെ കുറ്റക്കാരായി ചിത്രീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അവശ്യ സാധനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു. ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നത് എങ്ങിനെയാണെന്ന് കോടതി ചോദിച്ചു. അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാ ബാങ്കുകളിലും ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയുടെ മറുപടി.
ചില ബാങ്കുകളുടെ മാനേജര്‍മാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി എടുത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending