Connect with us

Culture

സ്വാതന്ത്ര്യദിനത്തിലും രാജ്യത്തോട് പച്ചക്കള്ളം പറഞ്ഞ് പ്രധാനമന്ത്രി; യാഥാര്‍ത്ഥ്യം ഇങ്ങനെ

Published

on

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അഭിമാന നിമിഷത്തിലും സംഘപരിവാര്‍ നുണകളുടെ പ്രചാരകനായി പ്രധാനമന്ത്രി തരംതാഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. കശ്മീര്‍ വിഷയത്തിലാണ് പ്രധാനമന്ത്രി ആര്‍.എസ്.എസ് പ്രചാരണം പ്രധാനമന്ത്രിയുടെ ഔദ്യോഗിക നിലപാടായി പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റുവാണ് കുറ്റക്കാരനെന്നും കശ്മീരിന്റെ പ്രത്യേക പദവിയില്‍ സര്‍ദാര്‍ പട്ടേലിന് താല്‍പര്യമില്ലായിരുന്നു എന്നായിരുന്നു എന്നുമാണ് ആര്‍.എസ്.എസ് നടത്തുന്ന വ്യാജപ്രചരണം. ഇതാണ് ഇന്ന് പ്രധാനമന്ത്രിയും ഇന്ന് രാജ്യത്തോട് പറഞ്ഞത്.

എന്നാല്‍ വാസ്തവം എന്താണ്? ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ന്റെ ശില്‍പി സര്‍ദാര്‍ പട്ടേല്‍ ആണ് എന്നതാണ് ചരിത്രം. ജുനാഗഡ്, ഹൈദരാബാദ്, കശ്മീര്‍ എന്നീ നാട്ടുരാജ്യങ്ങളുടെ കാര്യത്തിലാണ് സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. നെഹ്‌റുവും പട്ടേലും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഈ മൂന്ന് നാട്ടുരാജ്യങ്ങളുടെയും കാര്യത്തില്‍ പരസ്പരം കൂടിയാലോചിച്ചാണ് ഇരുപക്ഷവും മുന്നോട്ടുനീങ്ങിയത്.

കശ്മീരിനേക്കാള്‍ ഹൈദരാബാദിനാണ് പട്ടേല്‍ പ്രാധാന്യം നല്‍കിയത്. ഹൈദരാബാദിനെ ഇന്ത്യയില്‍ ചേര്‍ക്കാമെന്ന് നൈസാമിനെ കൊണ്ട് പാക്കിസ്താന്‍ സമ്മതിപ്പിക്കുകയാണെങ്കില്‍ കശ്മീരിന്മേലുള്ള പാക്കിസ്താന്റെ അവകാശവാദം അംഗീകരിക്കാന്‍ 1947 വരെ പട്ടേല്‍ തയ്യാറായിരുന്നു. ‘ജുനഗഡിനെയും കശ്മീരിനെയും നിങ്ങള്‍ എന്തിന് താരതമ്യം ചെയ്യുന്നു? ഹൈദരാബാദിനെയും കശ്മീരിനെയും കുറിച്ച് സംസാരിച്ച് നമുക്കൊരു തീരുമാനത്തില്‍ എത്താം’ എന്നാണ് പാക് പ്രധാനമന്ത്രി ലിയാഖത് അലിഖാനോട് പട്ടേല്‍ പറഞ്ഞത്. 1947 നവംബര്‍ 28ന് ലിയാഖത്ത് അലിഖാനുമായുള്ള കൂടിക്കാഴ്ചയില്‍ പട്ടേല്‍ പറഞ്ഞത് നയതന്ത്രപരമായ ഒത്തുതീര്‍പ്പില്‍ എത്താമെങ്കില്‍ പൂഞ്ചില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കാം എന്നായിരുന്നു. പക്ഷേ നെഹ്‌റു ഇതിനെ എതിര്‍ത്തു.

1948ല്‍ കശ്മീരില്‍ പാക് സൈന്യം കൂടുതല്‍ സജീവമായതോടെ സംസ്ഥാനത്തെ വിഭജിക്കാം എന്ന നിലപാടില്‍ നെഹ്‌റു എത്തിച്ചേരുകയായിരുന്നു. പട്ടേല്‍ നെഹ്‌റുവിനോട് യോജിച്ചു. ശാശ്വതവും പ്രായോഗികവുമായ ഒത്തുതീര്‍പ്പെന്നാണ് പട്ടേല്‍ വിഭജനത്തെ നിരീക്ഷിച്ചത്. പൂഞ്ചിന്റെ ഭാഗങ്ങളും ഗില്‍ഗിതും പാകിസ്താന്റെ ഭാഗമായപ്പോള്‍ മറ്റ് ഭാഗങ്ങള്‍ ഇന്ത്യയുടേതായി.

ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ ഉള്‍പ്പെടെ, കശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും നെഹ്‌റുവും പട്ടേലും ഒന്നിച്ചാണ് ഇടപെട്ടത്. കശ്മീര്‍ ദിവാനായിരുന്ന എന്‍.ജി അയ്യാനഗറും ഷെയ്ഖ് അബ്ദുല്ലയും തമ്മിലാണ് പ്രധാനമായും കൂടിയാലോചനകള്‍ നടന്നത്. കശ്മീരിന്റെ കാര്യത്തില്‍ പട്ടേലിന്റെ സമ്മതമില്ലാതെ നെഹ്‌റു ഒരടി പോലും മുന്നോട്ടുപോയിരുന്നില്ല. 1949 മെയ് 1516 തിയ്യതികളില്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ പട്ടേലിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അയ്യാനഗര്‍ കരടിന് രൂപം നല്‍കി. അയ്യാനഗര്‍ ഒരു കുറിപ്പിന് ഒപ്പം ഇത് പട്ടേലിന് അയച്ചുകൊടുത്തു ‘ഈ കരടിന് താങ്കളുടെ അംഗീകാരമുണ്ടെന്ന് ജവഹര്‍ലാല്‍ജിയോട് പറയാമോ? എങ്കില്‍ മാത്രമേ അദ്ദേഹം ഷെയ്ഖ് അബ്ദുല്ല്ക്ക് കൈമാറൂ’. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ അയ്യാനാഗറിനോട് മുന്നോട്ടുപോവാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു. ആ സമയത്ത് നെഹ്‌റു വിദേശത്തായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിച്ചു എന്നാണ് പട്ടേല്‍ നെഹ്‌റുവിനോട് പറഞ്ഞത്. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ നിന്ന് രാജിവെക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞപ്പോള്‍ നെഹ്‌റുവിനോട് ഇടപെടാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

അതായത് സംഘപരിവാര്‍ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു. എന്നാല്‍ ഈ ചരിത്ര യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേവലം ഒരു ആര്‍.എസ്.എസ് പ്രചാരകന്‍ മാത്രമായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്ന ദയനീയ കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending