Connect with us

More

സംവരണം റദ്ദാക്കാന്‍ വീണ്ടും കരുനീക്കി ആര്‍.എസ്.എസ്

Published

on

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും താഴ്ന്ന ജാതിക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കി വരുന്ന സംവരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുക്കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംഘ് പരിവാറിന്റെ സംവരണ വിരുദ്ധ നിലപാടിന് പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് തലവന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
നേരത്തെ ഇതുസംബന്ധിച്ച് മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് കളമൊരുക്കിയിരുന്നു. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭഗവതന്റെ പരാമര്‍ശം ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംവരണ വിരുദ്ധ നിലപാട് നേരിട്ട് അവതരിപ്പിക്കാതെ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ആര്‍.എസ്.എസ് തലവന്റെ നീക്കം. സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ സംവരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നാണ് ആര്‍.എസ്.എസ് തലവന്റെ പുതിയ വാദം. സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവണം. സംവരണത്തെ എതിര്‍ക്കുന്നവര്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളതും കേള്‍ക്കാന്‍ തയ്യാറാവണം. അങ്ങനെ സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ – ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.
ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാ ദത്തമായി അനുവദിച്ചു നല്‍കിയിട്ടുള്ള സംവരണാവകാശങ്ങളെ അടച്ചെതിര്‍ക്കുക എന്ന വരേണ്യവര്‍ഗ നിലപാടാണ് സംഘ്പരിവാര്‍ സംഘടനകളും ആര്‍.എസ്.എസും എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ പരസ്യപ്രകടനമായിരുന്നു 2015ലെ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.
രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം സംബന്ധിച്ച് പുനഃപരിശോധന വേണമെന്നായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ അദ്ദേഹം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. സാമൂഹ്യമായ അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം എടുത്തു കളയാനാവില്ലെന്ന് നിലപാട് തിരുത്തുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളക്കു ശേഷം വിഷയം വീണ്ടും പിന്‍വാതില്‍ വഴി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പരാമര്‍ശം.
പ്രത്യക്ഷത്തില്‍ സംവരണത്തെ എതിര്‍ക്കുന്നതാണെന്ന് തോന്നില്ലെങ്കിലും ഇത്തരമൊരു വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതിലൂടെ തന്നെ ആര്‍.എസ്.എസിന്റെ താല്‍പര്യം പ്രകടമാണ്. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജ്ഞാന്‍ ഉത്സവ് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പുതിയ പരാമര്‍ശം.
കേന്ദ്ര സര്‍ക്കാറിന്റെ അജണ്ട നിശ്ചയിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് മോഹന്‍ ഭഗവത് പ്രസംഗത്തില്‍ പറഞ്ഞു. സംഘ് പരിവാറും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും രണ്ട് വ്യത്യസ്ത വേദികളാണ്. ഒരു കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുള്ളവര്‍ പങ്കുകാരോ ഉത്തരവാദികളോ അല്ല. കേന്ദ്ര സര്‍ക്കാറില്‍ സംഘ്പരിവാര്‍ അണികളുണ്ട്. സംഘ് പരിവാറിന് പറയാനുള്ളത് അവര്‍ കേള്‍ക്കുന്നുണ്ടാകാം. എന്നാല്‍ അത് അംഗീകരിക്കണമെന്നില്ല. വിയോജിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘ്പരിവാറിന്റെ ദളിത് വിരുദ്ധ – പിന്നാക്ക വിരുദ്ധ നിലപാടാണ് മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സംവരണം അവസാനിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും സുര്‍ജേവാല ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending