Culture
ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റില്‍ രജിസ്ട്രാര്‍ നിയമനം

തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും വാഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവുമായ ഡോ. സി.എല്‍ ജോഷിയാണ് രജിസ്ട്രാറായി നിയമിതനായത്.
നാല്‍പത് വയസിനും അമ്പതിനും ഇടയില്‍ പ്രായം, അഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസ ഭരണപരിചയം, ഗവണ്‍മെന്റ് കോളജില്‍ നിന്ന് മാത്രമേ ഡെപ്യൂട്ടേഷനില്‍ വരാവൂ എന്നീ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജോഷിയെ രജിസ്ട്രാറായി നിയമിച്ചത്. അമ്പത് വയസ് കഴിഞ്ഞ വ്യക്തിയും പഠന വകുപ്പ് മേധാവി, കോളജ് പ്രിന്‍സിപ്പല്‍ എന്നീ പദവികളില്‍ അഞ്ചു വര്‍ഷം ഭരണപരിചയം ഇല്ലാത്തയാളും എയ്ഡഡ് കോളജിലെ അധ്യാപകനുമാണ് ഇദ്ദേഹമെന്നതിനാല്‍ നിയമനം കോടതി നടപടികളിലേക്കു നീങ്ങുകയാണ്. വേങ്ങര മലബാര്‍ കോളജ് പ്രിന്‍സിപ്പല്‍ സൈതലവി, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ അജിംസ് മുഹമ്മദ് എന്നിവരായിരുന്നു രണ്ടും മൂന്നും റാങ്കുകാര്‍.
ചട്ടങ്ങള്‍ അട്ടിമറിച്ചുള്ള നിയമനത്തെയും മുന്‍ രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദിനെ പ്രഫസറായി നിയമിക്കാതെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ സിന്‍ഡിക്കേറ്റ് ഗൂഢാലോചനയെ സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ചോദ്യം ചെയ്തു. അക്കാദമിക് സമൂഹ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ പാര്‍ട്ടി അജണ്ടക്കനുസരിച്ച് രജിസ്ട്രാറെ നിയമിച്ചതിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് സി.കെ.സി.ടി നേതാക്കളായ ഡോ. അലവി ബിന്‍ മുഹമ്മദ്, പ്രഫസര്‍ പി.എം സലാഹുദ്ദീന്‍, പ്രഫസര്‍ ഷഹദ് ബിന്‍ അലി എന്നിവര്‍ പറഞ്ഞു.
ഒരു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷനില്‍ പുതിയ രജിസ്ട്രാര്‍ നിയമനം. ഒന്നര മണിക്കൂറിലേറെയായിരുന്നു രജിസ്ട്രാര്‍ നിയമന ചര്‍ച്ച’ സ്‌പോര്‍ട്‌സ് അതോറിറ്റി ആവശ്യപ്പെട്ട 20 ഏക്കര്‍ ഭൂമി നല്‍കി വാഴ്‌സിറ്റി കാമ്പസില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ കത്ത് പരിഗണിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ ആവശ്യത്തിന് അക്വയര്‍ ചെയ്ത ഭൂമി സായിക്ക് കൈമാറാന്‍ പാടില്ലെന്നും സിന്‍ഡിക്കേറ്റിന് ഭൂമി കൈമാറ്റത്തിന് നിയമപരമായി കഴിയില്ലെന്നും സിന്‍ഡിക്കേറ്റംഗം റഷീദ് അഹമ്മദ് യോഗത്തില്‍ വ്യക്തമാക്കി. സര്‍വകലാശാല ഭൂമി മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുമ്പോള്‍ അക്കാദമിക താല്‍പര്യത്തിന് വിരുദ്ധമായ രീതിയിലുള്ള വ്യവസ്ഥകള്‍ പാടില്ലെന്ന് മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി അബ്ദുല്‍ ഹമീദ് പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി