Connect with us

kerala

‘ നാം മുന്നോട്ടി’ ന്റെ മറവില്‍ സര്‍ക്കാര്‍ കൈരളിക്ക് നല്‍കിയത് ഒരു കോടിയോളം രൂപ

94.55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കൈരളി ചാനലിന് നല്‍കിയത്‌

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ മറവില്‍ പാര്‍ട്ടി ചാനലായ കൈരളിക്ക് സര്‍ക്കാര്‍ നല്‍കുന്നത് ലക്ഷങ്ങള്‍. നേരത്തെ സര്‍ക്കാര്‍ ഏജന്‍സിയായ സി.ഡിറ്റ് ചെയ്തിരുന്ന പരിപാടിയുടെ നിര്‍മാണ ചുമതല 2019 ജൂലൈയിലാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കീഴിലുള്ള കൈരളിക്ക് കൈമാറിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങളൊന്നുമില്ലാതെ സ്വന്തം താല്‍പര്യത്തിലായിരുന്നു പാര്‍ട്ടി ചാനലിനുള്ള കരാര്‍. യാതൊരു മാനദണ്ഡവുമില്ലാതെ ഈ വര്‍ഷം ജൂലൈയില്‍ നിലവിലെ കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിലെ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി രേഖ പ്രകാരം, ഇതുവരെ നാം മുന്നോട്ട് എപ്പിസോഡുകളുടെ നിര്‍മാണത്തിനായി 94.55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാര്‍ട്ടി ചാനലിന് നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കോവിഡ് കാലത്ത് പോലും 36.21 ലക്ഷം രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കി. പ്രതിവര്‍ഷം 5.26 കോടി രൂപയാണ് കരാര്‍ പ്രകാരം സര്‍ക്കാര്‍ കൈരളിക്ക് നല്‍കേണ്ടത്. മനോരമ ന്യൂസ് ഒഴിച്ചുള്ള മലയാളത്തിലെ 14 ചാനലുകളിലാണ് നാം മുന്നോട്ട് സംപ്രേക്ഷണം ചെയ്യുന്നത്. െ്രെപംടൈമില്‍ സംപ്രേക്ഷണം ചെയ്യേണ്ടതിനാല്‍ ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ ചാനലുകള്‍ക്ക് നല്‍കണം. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ 2020 എപ്രില്‍ വരെയുള്ള കണക്ക് പ്രകാരം പരിപാടി സംപ്രേക്ഷണം ചെയ്ത ഇനത്തില്‍ മാത്രം 8.25 കോടിയാണ് സര്‍ക്കാര്‍ വിവിധ ചാനലുകള്‍ക്ക് നല്‍കിയതെന്ന് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ധന്‍രാജിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ പി.ആര്‍.ഡി വ്യക്തമാക്കുന്നു. ദൂരദര്‍ശനെ മാറ്റിനിര്‍ത്തിയാല്‍ 13 സ്വകാര്യ ചാനലുകള്‍ക്കായി നല്‍കിയത് 7.63 കോടി. നിര്‍മാണത്തിന് പുറമെ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന വകയിലും ലക്ഷങ്ങള്‍ കൈരളിക്ക് ലഭിക്കുന്നുണ്ട്. കൈരളി ചാനലിന് പുറമെ കൈരളിയുടെ ന്യൂസ് ചാനലിലും പരിപാടിയുടെ സംപ്രേക്ഷമുണ്ട്.

പരിപാടിയുടെ ഫ്‌ളോര്‍ ഷൂട്ട്, പോസ്റ്റ് ഷൂട്ടിങ് ജോലികള്‍ എന്നിവയുടെ ചുമതലയാണ് കൈരളിക്ക്. ഓരോ എപ്പിസോഡിനും 2.32 ലക്ഷം രൂപയാണ് ഫീസ്. ഒരു ഷൂട്ടില്‍ ഒരു എപ്പിസോഡ് മാത്രമാണെങ്കില്‍ അഞ്ചു ലക്ഷം രൂപ ലഭക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ യാത്ര, താമസം എന്നിവ ഉള്‍പ്പെടെ 1.20 കോടിയോളം രൂപ ചെലവുണ്ടാവും. മോദിയുടെ മന്‍ കി ബാത്ത് മോഡലെന്ന് ആക്ഷേപമുള്ള പരിപാടിക്ക് കോവിഡ് പ്രതിസന്ധിക്കിടെയാണ് സര്‍ക്കാര്‍ 5.26 കോടി രൂപ കൂടി വകയിരുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇടത് സര്‍ക്കാര്‍ കോടികളുടെ മാമാങ്കമാക്കി മാറ്റിയത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. കൈരളിക്ക് മുമ്പ് നിര്‍മാണ ചുതമലയുണ്ടായിരുന്ന സി.ഡിറ്റിന് 2016 എപ്രില്‍ മുതല്‍ 2019 മെയ് വരെ 3.36 കോടി രൂപ അനുവദിച്ചെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

സര്‍ക്കാര്‍ നേട്ടം പ്രചരിപ്പിക്കാന്‍ 70 കോടി
കൊച്ചി: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 70.20 കോടി രൂപയിലേറെയാണ് വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി ചെലവിട്ടത്. അച്ചടി മാധ്യമങ്ങളില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ബോധവത്ക്കരണവും പരസ്യം ചെയ്യാന്‍ ഇതുവരെ 55.59 കോടി ചെലവഴിച്ചു. ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി 9.71 കോടിയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരസ്യപ്രചാരണത്തിന് പത്തു ലക്ഷവും ചെലവാക്കി. ഇതിന് പുറമെ എഫ്.എം റേഡിയോകളിലും സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ പരസ്യം ചെയ്തു. ഇതിനായി ചെലവാക്കിയത് 4.78 കോടി.

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

Trending