main stories
കോവിഡുണ്ട്, ലോക്ക്ഡൗണില്ല, മാസ്കില്ല, ഭയമില്ല; എല്ലാം സാധാരണമട്ടില്‍ ഒരു രാജ്യം- അതും യൂറോപ്പില്‍
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു

സ്റ്റോക്ഹോം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മിക്ക ലോകരാഷ്ട്രങ്ങളും സ്വീകരിച്ച മാര്‍ഗമാണ് ലോക്ക്ഡൗണും ഫേസ്മാസ്കും. ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലും മഹാമാരിയുടെ തോതനുസരിച്ച് ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍ അതൊന്നും തങ്ങളെ ഏശില്ലെന്ന മട്ടില്‍ കഴിയുന്ന ഒരു രാജ്യമുണ്ട് ലോകത്ത്. അതും യൂറോപ്പില്‍. വടക്കന്‍ യൂറോപ്പിലെ സ്കാന്ഡിനേവിയന് രാഷ്ട്രമായ സ്വീഡനാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സസുഖം കഴിയുന്നത്.
രാജ്യത്ത് കോവിഡ് ഇല്ലെന്നു കരുതിയെങ്കില്‍ തെറ്റി. മഹാമാരിയില്‍ 5,800ലേറെ പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. അയല്‍രാജ്യങ്ങളായ നോര്‍വേ, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ് എന്നിവയേക്കാള്‍ കൂടുതലാണ് സ്വീഡനിലെ മരണനിരക്ക്. സ്വീഡന് രോഗം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആഗോള തലത്തില്‍ തന്നെ വിമര്‍ശനം ശക്തമാണ്. എന്നാലും സര്‍ക്കാറിന് കുലുക്കമില്ല.
സ്റ്റോക് ഹോമിലെ പാര്‍ക്കില്‍ ഒത്തുകൂടിയ ജനം
ഇതേക്കുറിച്ച് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന് പറയുന്നതിങ്ങനെ; ‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്കൂളുകള്‍ അടച്ചിട്ടില്ല’. മിക്ക രാഷ്ട്രങ്ങളും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോയ വേളയില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. വന്‍തോതിലുള്ള ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ട്.
‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്കൂളുകള്‍ അടച്ചിട്ടില്ല’.
പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു. പതിനൊന്ന് ശതമാനം മാത്രമാണ് സര്‍ക്കാര്‍ നയങ്ങള്‍ ശരിയല്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
അയല്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണം കൂടുതലാണ് എങ്കിലും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാഷ്ട്രങ്ങളായ ബ്രിട്ടന്, സ്പെയിന് എന്നിവയുടെ അത്ര വരില്ല സ്വീഡനിലെ സ്ഥിതി. എന്നാല്‍ 70 ദശലക്ഷമാണ് ബ്രിട്ടനിലെ ജനസംഖ്യ എങ്കില്‍ പത്തു ദശലക്ഷം പേരാണ് സ്വീഡനിലുള്ളത്.
kerala
ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്
മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന് പറഞ്ഞു.

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാറെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം നല്‍കാതെ പി.എസ്.സി. അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
അതേസമയം മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണ് ആര്യാടന് ഷൗക്കത്തെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഷൗക്കത്തിനെ നിയമസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു.
kerala
കപ്പല്‍ അപകടം: കേരള തീരത്ത് തുടര്‍ച്ചയായ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഈ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തീരത്തേിന് സമീപം കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എം.എസ്.സി എല്‍സ-3 കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ വീണു. ഇവ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് വകുപ്പിന്റെ ഡയറക്ടറും ചീഫ് സെക്രട്ടറിയും കൂടി നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതര വീഴച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള തീരം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാറിന് ഉറപ്പില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കുത്തക കമ്പനികളോടാണ് സര്‍ക്കാരിന്റെ കരുതലെന്നും പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്നറുകളില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് ഹൈകോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാറിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
kerala
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കാണാനെത്തിയത്.
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് ഒന്ന് അവസാനമായി കാണാന്‍ തടിച്ചുകൂടിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പത്താം ക്ലാസിലെ സ്കൂളിന്റെ പ്രതീക്ഷയായിരുന്നെന്നും അധ്യാപകരോടും കൂട്ടുകാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ ഓര്‍ത്തു. നന്നായി പാട്ടുപാടുകയും സ്കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണു നനയിച്ചു.
ഇന്നലെ രാത്രിയാണ് വഴിക്കടവ് തോട്ടില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ്
-
kerala23 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം