Connect with us

india

‘ഖജനാവില്‍ നിന്ന് പണം കട്ടു’ ; റഫാലില്‍ മോദിക്കെതിരെ വീണ്ടും രാഹുല്‍ഗാന്ധി

പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടില്‍ റഫാല്‍ കരാറിനെ കുറിച്ച് പരാമര്‍ശമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ കരാറില്‍ മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചത്. റഫാലില്‍ സി.എ.ജി അന്വേഷണം ഇല്ലാതാക്കിയെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത റി ട്വീറ്റ് ചെയ്താണ് രാഹുലിന്റെ ആരോപണം. സത്യം ഒന്നേയുള്ളൂ, വഴികള്‍ പലതുണ്ട് എന്ന മഹാത്മാഗാന്ധിയുടെ ഉദ്ധരണിയും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

നേരത്തെ, കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടില്‍ റഫാല്‍ കരാറിനെ കുറിച്ച് പരാമര്‍ശമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് വ്യോമയാന കമ്പനിയായ ദാസോ ഏവിയേഷനില്‍ നിന്നാണ് വ്യോമസേന റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നത്. യു.പി.എ സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍ റദ്ദാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ കൊണ്ടുവന്നിരുന്നത്. കൂടിയ വിലയ്ക്കാണ് പുതിയ കരാര്‍ ഒപ്പുവെച്ചത്, ഇത് അഴിമതിയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞ മാസം യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്. 36 യുദ്ധവിമാനങ്ങള്‍ 59,000 കോടിക്കാണ് വ്യോമസേന വാങ്ങുന്നത്. സി.എ.ജി റിപ്പോര്‍ട്ടില്‍ റഫേല്‍ കമ്പനി വിവരങ്ങള്‍ കൈമാറിയിട്ടില്ല എന്നാണ് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം: അഞ്ച് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ 220 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യു.കെ പൗരന്മാരും ഏഴു പേര്‍ പോര്‍ച്ചുഗീസുകാരുമാണ്. ഇതുവരെ 202 മൃതദേഹങ്ങള്‍ വിട്ടുനല്‍കി.

അതേസമയം അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ ബന്ധുക്കള്‍ നിലവില്‍ അഹമ്മദാബാദിലുണ്ട്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എവിടെയാണ് പരിശോധനക്ക് അയക്കേണ്ടതെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ബ്ലാക്ക് ബോക്സ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്.

ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകര്‍ന്നുവീണത്. മലയാളി ഉള്‍പ്പെടെ 270 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകര്‍ന്നുവീണ ഹോസ്റ്റല്‍ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രികരല്ലാത്ത 29 പേരും അപകടത്തില്‍ മരിച്ചു.

Continue Reading

india

ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ രക്ഷപെടുത്തി

വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്.

Published

on

പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്തുന്നതിന് ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.

വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദെനാലിയുടെ ക്യാമ്പ് 5ല്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്.

ഷെയ്ക് ഹസന്‍ ഖാനോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂര്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്.

Continue Reading

india

രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍; കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് ഇന്ന് തൊഴില്‍ മേള നടത്തും

ന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

Published

on

ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55 ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

നേരത്തെ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗങ്ങളില്‍ തൊഴിലില്ലായ്മയെ ആവര്‍ത്തിച്ചുള്ള ശ്രദ്ധാകേന്ദ്രമാക്കി-വരുമാനം കുറയുന്നതിനെയും തൊഴില്‍ ദൗര്‍ലഭ്യത്തെയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരാജയമായി കുറ്റപ്പെടുത്തിയിരുന്നു.

ഇന്നത്തെ പരിപാടി അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശമയയ്ക്കല്‍ ദേശീയ തലസ്ഥാനത്ത് ഒരു ഗ്രൗണ്ട് ഇടപെടലാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് വിവരം.

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ഈ തൊഴില്‍ മേളയില്‍ ഏകദേശം 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികള്‍ ഇവന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, റിക്രൂട്ടര്‍മാര്‍ ഏകദേശം 5,000 ഒഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടിയുടെ പ്രൊമോഷണല്‍ മെറ്റീരിയലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ Zepto, Airtel, Blinkit, Tata, HDFC Bank, Flipkart, Mahindra, Axis Bank എന്നിവ ഉള്‍പ്പെടുന്നു.

‘രാജ്യത്തെ യുവജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,’ യാദവ് പറഞ്ഞു. പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും തൊഴിലില്ലായ്മയുടെ പ്രശ്‌നം അദ്ദേഹം നിരന്തരം ഉന്നയിച്ചിട്ടുണ്ട്, ഗവണ്‍മെന്റിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളിലേക്ക് എങ്ങനെ വിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് എടുത്തുകാണിക്കുന്നു.

”രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും യുവാക്കള്‍ ജോലി തേടി ഡല്‍ഹിയില്‍ വരുന്ന ഒരു കാലമുണ്ടായിരുന്നു,” യാദവ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍, ഡല്‍ഹിയിലെ യുവാക്കള്‍ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ തൊഴിലില്ലായ്മ പ്രതിസന്ധിയുമായി പോരാടുകയാണ്.

കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് പരിപാടിയുടെ നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് പറഞ്ഞു. 20,000 രജിസ്‌ട്രേഷനുകളില്‍ 10,000 എണ്ണം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ബാക്കിയുള്ളവ ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റ് ആരംഭിച്ച 258 ബ്ലോക്ക് തല ക്യാമ്പുകളിലൂടെയും ശേഖരിച്ചു.

രജിസ്റ്റര്‍ ചെയ്ത 3,500 യുവാക്കളില്‍ 1,400 പേര്‍ക്കും ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഏപ്രിലില്‍ രാജസ്ഥാനിലും സമാനമായ ഒരു സംരംഭം ഉദ്ധരിച്ചു.

Continue Reading

Trending