Connect with us

Video Stories

പരിയാരത്തേക്ക് യു.ഡി.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ പൊലീസ് അക്രമം

Published

on

തളിപ്പറമ്പ്: ക്രമാതീതമായ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കേളേജിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം. ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ നേരിട്ട പൊലീസ് സമരക്കാരെ നേരിടാന്‍ വടിയും ഉപയോഗിച്ചു. ബ്‌ളാത്തൂര്‍ സ്വദേശിയായ എസ്.ഐ.ദിനേശനാണ് വടി ഉപയോഗിച്ച് സമരക്കാരെ അടിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു പിണറായി സര്‍ക്കാരിന്റെയും പരിയാരം മെഡിക്കല്‍ കോളേജില്‍ ലക്ഷങ്ങളുടെ അമിത ഫീസ് ഈടാക്കുന്ന സി.പി.എം ഭരണസമിതിയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ്. നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.
ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. വെള്ളം ദേഹത്ത് ചീറ്റിയ ശേഷമാണ് എസ്.ഐ. ദിനേശന്റെ നേതൃത്വത്തില്‍ ഏതാനും പൊലീസുകാര്‍ വടി ഉപയോഗിച്ച് സമരക്കാരെ അടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി. സി.അരവിന്ദാക്ഷന്‍, സി.ഐ.ആസാദ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസുകാരെ മാറ്റി. അതിനിടെ സമരത്തിനിടെ പ്രകോപനം സൃഷ്ടിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജിലെ സി.ഐ.ടി.യു.അനുകൂല ജീവനക്കാര്‍ തടിച്ചു കൂടിയിരുന്നു.

എന്നാല്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഇവരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് സമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.നവാസ് അധ്യക്ഷത വഹിച്ചു. മഹമൂദ് അള്ളാംകുളം, സി.പി.വി.അബ്ദുല്ല, അമീഷ് കുറുമാത്തൂര്‍, സി.പി.ഷൈജന്‍, നിഷാദ് കെ.സലിം, ഫൈസല്‍ ചെറുകുന്നോന്‍ എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് വടക്കയില്‍, ഹാഷിം ബംബ്രാനി, കെ.എം.ഫവാസ്, ഷാക്കിര്‍ ആഡൂര്‍, സി.കെ.നജാഫ്, മുഹമ്മദ് കുഞ്ഞി കുപ്പം നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending