Connect with us

kerala

വയനാട് അതിര്‍ത്തികള്‍ തുറന്നു; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശിക്കാമെന്ന് കളക്ടര്‍

ജില്ലയിലേക്ക് വരുന്നവരില്‍ കോവിഡ് നിരീക്ഷണത്തില്‍ പോവേണ്ടതാണെങ്കില്‍ അതത് ഗ്രാമപ്പഞ്ചായത്ത്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് ക്വാറന്റീന്‍ ഉറപ്പാക്കണം.
അതേസമയം, മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Published

on

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍വന്ന തമിഴ്‌നാട്, കര്‍ണാടകം സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന വയനാട് ജില്ലയിലെ പാതകളെല്ലാം ഗതാഗതത്തിനായി തുറന്നു. ഈ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശിക്കാമെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. യാത്രക്കാര്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് മാത്രം പോലീസ് പരിശോധിക്കും. അന്തഃസംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ മുത്തങ്ങവഴി മാത്രമാണ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

അതേസമയം, കോവിഡ് സംബന്ധിച്ച ക്വാറന്റൈന്‍ അടക്കം എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം കര്‍ണാടക വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കുമെന്ന സൂചനയുണ്ട്. അതിര്‍ത്തികടന്നെത്തുന്നവരില്‍ വയനാട്ടില്‍ യാത്ര അവസാനിപ്പിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇതിനായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ സൗകര്യമൊരുക്കും.
മാനന്തവാടി താലൂക്കിലെ ബാവലി, കുട്ട എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങും. നീലഗിരിയില്‍നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് അയക്കും.

ജില്ലയിലേക്ക് വരുന്നവരില്‍ കോവിഡ് നിരീക്ഷണത്തില്‍ പോവേണ്ടതാണെങ്കില്‍ അതത് ഗ്രാമപ്പഞ്ചായത്ത്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് ക്വാറന്റീന്‍ ഉറപ്പാക്കണം.
അതേസമയം, മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഒഴികെയുള്ളവരെ പിന്‍വലിച്ചു. ആവശ്യമെങ്കില്‍ ആംബുലന്‍സ് ഓണ്‍ കോളില്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രയില്‍നിന്ന് അനുവദിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending