Connect with us

News

ലോറ കൊടുങ്കാറ്റ് തീരം തൊട്ടു; യുഎസ് ഭീതിയില്‍

ലോറ ചുഴലിക്കാറ്റ് അമേരിക്കയില്‍ എണ്ണ, വാതക കയറ്റുമതിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഗള്‍ഫ് കോസ്റ്റ് ടെര്‍മിനലുകള്‍ അടച്ചതും തുറമുഖങ്ങളിലെ തടസ്സങ്ങളും മൂലം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Published

on

ഹൂസ്റ്റണ്‍: അപകടകാരിയായ ലോറ കൊടുങ്കാറ്റ് ലൂയിസിയാന തീരം തൊട്ടതോടെ യുഎസ് ജനത ഭീതിയില്‍. പതിനഞ്ച് വര്‍ഷംമുമ്പ് ലൂയിസിയാനയില്‍ നാശംവിതച്ച റിത കൊടുങ്കാറ്റിന്റെ അതേപാതയിലാണ് ലോറ സഞ്ചരിക്കുന്നതെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിഗമനം. കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടെ ലൂയിസിയാന, ടെക്‌സസ് തീരങ്ങളിലെത്തിയ കാറ്റഗറി നാലില്‍പ്പെടുന്ന കൊടുങ്കാറ്റ് കാറ്റഗറി അഞ്ചായി രൂപാന്തരം പ്രാപിച്ച് ആഞ്ഞടിക്കുകയാണ്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ലോറ വെള്ളപ്പൊക്കത്തിനും വലിയ അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ദേശീയ ചുഴലിക്കാറ്റു കേന്ദ്രം മുന്നറിയിപ്പ് നല്‍കി.Image

ലോകത്ത് കോവിഡിന്റെ ദുരിതഭൂമിയായ അമേരിക്കയില്‍ ലോറ കൊടുങ്കാറ്റ് വന്‍ നാശനഷ്ടം വിതയ്ക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ടെക്‌സസില്‍ മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായി. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നു. ടെക്സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നു. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള ലോറയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചുഴലിക്കാറ്റ് പരമാവധി 100 മൈല്‍ വേഗതയിലാണ് വീശുന്നത്.

Imageഅര്‍കന്‍സാസ്, ഒഹായോ, ടെന്നിസി സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. കൊടുങ്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് അമേരിക്കയുടെ തെക്കന്‍ തീരത്തുനിന്ന് ബുധനാഴ്ച അഞ്ചുലക്ഷംപേരെ ഒഴിപ്പിച്ചിരുന്നു. ടെക്‌സസില്‍നിന്നുമാത്രം നാലുലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 15 വര്‍ഷംമുമ്പ് ലൂയിസിയാനയില്‍ നാശംവിതച്ച റിത കൊടുങ്കാറ്റിന്റെ അതേപാതയിലാണ് ലോറ സഞ്ചരിക്കുന്നതെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിഗമനം. ശക്തമായ കാറ്റും വെള്ളപ്പൊക്കവും രണ്ടുദിവസം സ്ഥിതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്‌സ് പറഞ്ഞു.

Image

ലോറ ചുഴലിക്കാറ്റ് അമേരിക്കയില്‍ എണ്ണ, വാതക കയറ്റുമതിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഗള്‍ഫ് കോസ്റ്റ് ടെര്‍മിനലുകള്‍ അടച്ചതും തുറമുഖങ്ങളിലെ തടസ്സങ്ങളും മൂലം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എല്‍എന്‍ജി കയറ്റുമതി കേന്ദ്രമായ ടക്‌സാസില്‍ ചുഴലിക്കാറ്റ് മൂലം പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ടെക്‌സസ്-ലൂസിയാന അതിര്‍ത്തിക്ക് സമീപം കൊടുങ്കാറ്റ്ിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാക്കിയിരുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള വിവരമനുസരിച്ച് ചാള്‍സ്, ബ്യൂമോണ്ട്, പോര്‍ട്ട് ആര്‍തര്‍ എന്നീ തുറമുഖങ്ങളും അടച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

Published

on

കൊച്ചി: ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്‍ നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ആര്‍. ശ്രീകുമാര്‍ 1,677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്‍ നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്‍ മാത്രം നേടിയ ജോഷി കൈതവളപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് ഡിവിഷനില്‍ മത്സരിച്ചത്.

കൊച്ചി കോര്‍പറേഷനിലെ പുതിയ വാര്‍ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.

തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്‍ന്നതായി വിമര്‍ശനം ഉയര്‍ന്നു. ഹിജാബ് വിലക്ക് വിവാദത്തില്‍ വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്‍നടപടി സ്വീകരിക്കാന്‍ പള്ളുരുത്തി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

Continue Reading

kerala

നാടിൻ്റെ പ്രശ്നങ്ങളിൽ അസ്വസ്ഥമായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ സൂചന

വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം.

Published

on

കെ. സൈനുല്‍ ആബിദീന്‍
വൈസ് പ്രസിഡണ്ട്. IUML ദേശീയ കമ്മിറ്റി

ഏറെക്കാലമായി കേരളം ആഗ്രഹിച്ചുകൊണ്ടിരുന്ന വിധി നിര്‍ണ്ണയമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്‌നങ്ങളില്‍ അസ്വസ്ഥരായ ജനമനസ്സുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നത്.

ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വലിയ ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്നും, എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെയും നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് നമ്മുടെ നാടിന്റെയും ഇവിടുത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നമ്മുടെ നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതിയ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെയന്ന് പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.

Continue Reading

News

വനിതാ ബിഗ് ബാഷ് ലീഗ്: ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് ചരിത്ര കിരീടം

ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

Published

on

സിഡ്നി: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 141 റണ്‍സ് നേടി ലക്ഷ്യം എളുപ്പം മറികടന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ലിസല്‍ ലീയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഹൊബാര്‍ട്ടിന് വിജയവാതില്‍ തുറന്നത്. നാല് സിക്സും പത്ത് ഫോറും അടങ്ങിയ 44 പന്തില്‍ നിന്നുള്ള 77 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഈ വര്‍ഷം വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച ലിസല്‍ ലീയെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്.

ചരിത്ര നേട്ടത്തോടെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വനിതാ ബിഗ് ബാഷ് ലീഗില്‍ പുതിയ അധ്യായം കുറിച്ചു.

Continue Reading

Trending