Connect with us

Sports

ആരാധകരുടെ ആവേശം കത്തിച്ച് ലയണല്‍ മെസ്സി ഹൈദരാബാദില്‍; പ്രദര്‍ശന മത്സരത്തില്‍ ഇരട്ടഗോള്‍

രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്‍പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.

Published

on

ഹൈദരാബാദ്: ആരാധകരെ ആവേശത്തിലാക്കി അര്‍ജന്റൈന്‍ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്‍പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പ്രദര്‍ശന മത്സരത്തിലും മെസ്സി പങ്കെടുത്തു. ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്‍, ലൂയിസ് സുവാരസ് എന്നിവരും മെസ്സിക്കൊപ്പം പന്തുതട്ടി. രേവന്ത് റെഡ്ഡിയുടെ ആര്‍.ആര്‍ 9 സ്റ്റാര്‍സിനെതിരെ അപര്‍ണ ഓള്‍ സ്റ്റാര്‍സിനായി ഇറങ്ങിയ മെസ്സി രണ്ട് ഗോളുകള്‍ നേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും സ്റ്റേഡിയത്തില്‍ സാന്നിധ്യമുണ്ടായിരുന്നു.

മെസ്സിയും സംഘവും സ്റ്റേഡിയം ചുറ്റി ആരാധകരെ അഭിവാദ്യം ചെയ്തു. ചില പന്തുകള്‍ ആരാധകരിലേക്കു അടിച്ചുകൊടുത്ത മെസ്സി പിന്നീട് രാഹുല്‍ ഗാന്ധിക്ക് കൈകൊടുത്ത് ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. മെസ്സിയെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ എല്ലാവരും പങ്കുചേരണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മൈക്ക് കൈമാറിയപ്പോള്‍ ആരാധകരുടെ സ്‌നേഹത്തിന് മെസ്സി നന്ദി അറിയിച്ചു.

മെസ്സിയുടെ കരിയറിലെ സുപ്രധാന നേട്ടങ്ങള്‍ ആവിഷ്‌കരിച്ച സംഗീതനിശയോടെയാണ് പരിപാടി സമാപിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് മെസ്സി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് നേരെ താജ് ഫലക്‌നുമ പാലസിലെത്തിയ താരം, തെലങ്കാന മുഖ്യമന്ത്രിയെയും പ്രീമിയം ടിക്കറ്റെടുത്ത ആരാധകരെയും കണ്ട ശേഷമാണ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിനായി എത്തിയത്.

അതേസമയം, കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മെസ്സി പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മെസ്സിയെ ഒരുനോട്ടം കാണാനായി ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 4,000 മുതല്‍ 25,000 രൂപവരെ ടിക്കറ്റ് നിരക്കുണ്ടായിരുന്ന പരിപാടി രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ പോലും നീളാതെ അവസാനിപ്പിച്ചു. ഇതോടെ വന്‍തുക നല്‍കി ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് മെസ്സിയെ കാണാനായില്ല.

മുഖ്യമന്ത്രി മമത ബാനര്‍ജി, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സൗരവ് ഗാംഗുലി എന്നിവര്‍ മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെത്തുമെന്ന അറിയിപ്പും നടപ്പായില്ല. ഇതോടെ രോഷാകുലരായ ആരാധകര്‍ അക്രമാസക്തരാവുകയും സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി സംവിധാനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഗാലറിയില്‍നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസ് ലാത്തിവീശിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പശ്ചിമ ബംഗാള്‍ ഡി.ജി.പി രാജീവ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. പരിപാടി സംഘാടകരുടെ കെടുകാര്യസ്ഥതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മെസ്സിയോടും ആരാധകരോടും കായികപ്രേമികളോടും മാപ്പ് ചോദിക്കുന്നതായി മമത എക്‌സില്‍ കുറിച്ചു.

News

വനിതാ ബിഗ് ബാഷ് ലീഗ്: ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് ചരിത്ര കിരീടം

ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

Published

on

സിഡ്നി: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 141 റണ്‍സ് നേടി ലക്ഷ്യം എളുപ്പം മറികടന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ലിസല്‍ ലീയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഹൊബാര്‍ട്ടിന് വിജയവാതില്‍ തുറന്നത്. നാല് സിക്സും പത്ത് ഫോറും അടങ്ങിയ 44 പന്തില്‍ നിന്നുള്ള 77 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഈ വര്‍ഷം വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച ലിസല്‍ ലീയെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്.

ചരിത്ര നേട്ടത്തോടെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വനിതാ ബിഗ് ബാഷ് ലീഗില്‍ പുതിയ അധ്യായം കുറിച്ചു.

Continue Reading

Sports

ഹൈദരാബാദിലേക്ക് ലയണല്‍ മെസ്സി; മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടിക്കറ്റിന് 10 ലക്ഷം രൂപ

താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.

Published

on

ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊല്‍ക്കത്ത സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.

മെസ്സിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഏറെ ചര്‍ച്ചയാകുന്നത് എക്‌സ്‌ക്ലൂസീവ് ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ ഫോട്ടോ സെഷനാണ്. മെസ്സിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് ഓരോ ടിക്കറ്റിന്റെയും വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസ്സിയുമായി ഹസ്തദാനം, ആറ് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ, ബഫെ, വേദിയിലേക്കുള്ള പ്രവേശനം എന്നിവയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവാകുമെങ്കിലും ഹൈദരാബാദില്‍ നിന്നുള്ള ഏകദേശം 60 പേര്‍ ഇതിനകം ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി 40 ടിക്കറ്റുകള്‍ കൂടി മാത്രമാണ് ലഭ്യമാകാനുള്ളത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന പരിപാടിയിലും മെസ്സി പങ്കെടുക്കും. വൈകിട്ട് 5.30 മുതല്‍ സംഗീത പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 7.30ഓടെ മെസ്സി സ്റ്റേഡിയത്തിലെത്തും. ഏകദേശം ഒരു മണിക്കൂര്‍ താരം ഗ്രൗണ്ടില്‍ തുടരും. പെനാല്‍ട്ടി ഷൂട്ടൗട്ടിലും മെസ്സി പങ്കാളിയാകും.

യൂണിസെഫ് ഗുഡ്വില്‍ അംബാസഡറെന്ന നിലയില്‍ കുട്ടികളുമായി സംവദിക്കുന്ന മെസ്സി, തെരഞ്ഞെടുത്ത 24 കുട്ടികള്‍ക്കായി പ്രത്യേക മാസ്റ്റര്‍ക്ലാസും നടത്തും. പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പങ്കെടുക്കും.

ഇന്ത്യന്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മെസ്സിയുടെ ഇന്ത്യ വരവ് വിരാമമിട്ടത്. ‘ഗോട്ട് ടൂര്‍’ എന്ന പര്യടനത്തിന്റെ ഭാഗമായാണ് മെസ്സി രാജ്യത്തെത്തിയത്. കൊല്‍ക്കത്തയില്‍ ആരംഭിച്ച പര്യടനം തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മെസ്സി മടങ്ങുക.

ഇന്റര്‍ മയാമിയിലെ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസ് (ഉറുഗ്വേ), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും സംഘത്തിലുണ്ട്.

അതേസമയം, മെസ്സിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മെസ്സി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.

 

Continue Reading

News

വൈഭവിസം; ആരോണ്‍ ജോര്‍ജ്ജിന് ഫിഫ്റ്റി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില്‍ ആറ് വിക്കറ്റിന് 433 റണ്‍സ് അടിച്ച്കൂട്ടിയപ്പോള്‍ വലിയ സംഭാവന നല്‍കിയത് 95 പന്തില്‍ 171 റണ്‍സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി.

Published

on

ദുബൈ: അണ്ടര്‍19 ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആതിഥേയരായ യു.എ.ഇയെ 234 റണ്‍സിനാണ് ഇന്ത്യ തരിപ്പണമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില്‍ ആറ് വിക്കറ്റിന് 433 റണ്‍സ് അടിച്ച്കൂട്ടിയപ്പോള്‍ വലിയ സംഭാവന നല്‍കിയത് 95 പന്തില്‍ 171 റണ്‍സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി. മറുപടി ബാറ്റിംഗില്‍ ഏഴ് വിക്കറ്റിന് 199 റണ്‍സ് നേടാനാണ് യു.എ.ഇക്കായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര ഇതിഹാസമായ വൈഭവ് അസാധാരണ പ്രകടനമാണ് ഇന്നലെയും നടത്തിയത്. 14 കുറ്റന്‍ സിക്‌സറുകള്‍ നിറം പകര്‍ന്ന കിടിലന്‍ ഇന്നിംഗ്‌സ്. കേവലം 95 പന്തുകളില്‍ നിന്നായിരുന്നു ഈ ഇന്നിംഗ്‌സ്. ഒരു സിക്‌സറും കൂടി സ്വന്തമാക്കിയിരുന്നെങ്കില്‍ യൂത്ത് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റുവും വലിയ വ്യക്തിഗത സ്‌ക്കോറും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 2002 ല്‍ ടോന്റണില്‍ ഇംഗ്ലണ്ട്യൂത്തിനെതിരെ അനായിന്റെ 177 നേടിയ റെക്കോര്‍ഡാണ് തകര്‍ച്ചക്ക് അരികിലുണ്ടായിരുന്നത്. പതിനാല് വയസ് മാത്രം പ്രായമുള്ള ബിഹാര്‍ കൗമാരക്കാരന്‍ ഒമ്പത് തവണ പന്ത് അതിര്‍ത്തിയും കടത്തി. മുപ്പ ത്തിമൂന്നാമത് ഓവറില്‍ പാഡില്‍ സ്വീപ്പിന് ശ്രമിക്കവെയായിരുന്നു അദ്ദേഹം പുറത്തായത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദോഹയില്‍ വെച്ച് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ 42 പന്തില്‍ നിന്നും വൈഭവ് 144 റണ്‍സ് നേടിയത്. 12 പന്തില്‍ നിന്നായിരുന്നു അന്നത്തെ സെഞ്ച്വറി. പുരുഷ ടി20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇതായിരുന്നു. മുഷ്താഖ് അലി ടി20 യില്‍ ബിഹാറിന് വേണ്ടി 61 പന്തില്‍ കഴിഞ്ഞ ദിവസമാണ് വൈഭവ് സെഞ്ച്വറി നേടിയത്. ഇന്നലെ നായകന്‍ ആയുഷ് മാത്രേയെ (4) വേഗത്തില്‍ നഷ്ടമായതിന് പിറകെയായിരുന്നു മലയാളി താരം ആരോണ്‍ ജോര്‍ജ് (69), വിഹാന്‍ മല്‍ഹോത്ര (69) എന്നിവരെ സാക്ഷി നിര്‍ത്തി വൈഭവ് അടിച്ചുതകര്‍ത്തത്. കോട്ടയത്തുകാരനായ ആരോണ്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറു മുള്‍പ്പെടെയാണ് അര്‍ധശതകം നേടിയത്. മറുപടി ബാറ്റിംഗില്‍ 50 റണ്‍സ് നേടിയ പ്രിഥ്‌വി മധു മാത്രമാണ് യു.എ.ഇ നിരയില്‍ പൊരുതിയത്. വൈഭവ് ഉള്‍പ്പെടെ ഒമ്പത് പേരാണ് പന്തെറിഞ്ഞത്.

Continue Reading

Trending