Connect with us

Sports

രാജകുമാരന്‍ – 00 (01); രണ്ടാം ടി-20 യില്‍ ഇന്ത്യ തകര്‍ന്നു

ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം.

Published

on

ചണ്ഡിഗര്‍: രണ്ടാം ടി-20 യില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ നാണം കെട്ട തോല്‍വി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ 162 ല്‍ എല്ലാവരും പുറത്തായി. ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം. 24 റണ്‍സിന് നാല് ഇന്ത്യക്കാരെ പുറത്താക്കിയ ഒട്ട് നെല്‍ബാര്‍ട്ട്മാന് മുമ്പിലായിരുന്നു ഇന്ത്യന്‍ ഇന്ത ബാറ്റര്‍മാര്‍ കളി മറന്നത്.

ഏഴ് സിക്സറുകള്‍ ഉള്‍പ്പെടെ 46 പന്തില്‍ 90 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കി ന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 213 റണ്‍സിലെത്തിയത്. മറുപടിയില്‍ ഇ ന്ത്യയാവട്ടെ തകര്‍ന്നു. ടീമിലെ രാജകുമാരന്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി. കട്ടക്കിലെ ആദ്യ മല്‍സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രം നേടി പുറത്തായ ഉപനായകന്‍ ഇന്നലെ ലുന്‍ഗി എന്‍ഗിടിയുടെ ആദ്യ പന്തിലാണ് മടങ്ങിയത്.

നായകന്‍ സൂര്യകുമാര്‍ യാദവും ദയ നിയത ആവര്‍ത്തിച്ചു. നാല് പന്തില്‍ കേവലം അഞ്ച് റണ്‍സ്. രണ്ട് സിക്സറുകളുമായി പ്രതിക്ഷ നല്‍കിയ അഭിഷേക് ശര്‍മ (17) യും പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലായി. അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി മടങ്ങുമ്പോള്‍ സ്‌കോര്‍ 67. പിന്നെയാണ് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും പൊരുതിയത്. മിന്നും ഫോമിലായിരുന്നു തിലക്. 27 പന്തില്‍ അര്‍ധശതകം സ്വന്തമാക്കിയ അദ്ദേഹത്തിന് പക്ഷേ ഹാര്‍ദിക്കിന്റെ സേവനം കൂടുതല്‍ സമയം ലഭിച്ചില്ല. 23 പന്തില്‍ 20 റണ്‍സുമായി ഹാര്‍ദിക് പുറത്തായി. പിന്നെ വന്നവരില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അല്‍പ്പം പൊരുതി. അദ്ദേഹം പുറത്തായതിന് ശേഷം വാലറ്റക്കാരില്‍ ആരും

തിലകിന് പിന്തുണ നല്‍കിയില്ല. ശിവം ദുബേ ഒരു റണ്ണാണ് നേടിയത്. ആഫ്രിക്കന്‍ ഇന്നിം ഗ്‌സില്‍ ഡി കോക്കിന് കാര്യമായ പിന്തുണ നല്‍കുന്ന തില്‍ നായകന്‍ ഐദന്‍ മാര്‍ ക്‌റാം (29) വിജയിച്ചു. പത്ത് പന്തില്‍ 14 ലെത്തിയ ഡിവാള്‍ ഡ് ബ്രെവിസിനെ അക്‌സര്‍ പട്ടേല്‍ മടക്കിയപ്പോള്‍ പകര ക്കാരനായി വന്ന ഡോണോ വന്‍ ഫെരേരയാണ് സ്‌കോര്‍ 200 കടത്തിയത്. മൂന്ന് കൂറ്റന്‍ സിക്സറുകള്‍ യുവതാരം പയിച്ചു. 12 പന്തില്‍ 20 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ ഫെരേരക്ക് കാര്യമായ പിന്തുണ നല്‍കി. ജസ്പ്രീത് ബുംറയും അര്‍ഷദിപ് സിംഗും ആക്രമി ക്കപ്പെട്ടപ്പോള്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികവ് കാട്ടിയത്.

 

Sports

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി

187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

Published

on

ഹസാരിബാഗ്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ഝാര്‍ഖണ്ഡിനോട് കേരളം അരനാഴിക മാത്രം വിട്ട് തോല്‍വിയേറ്റു. 187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 127 റണ്‍സിന്റെ ലീഡുമായി മികച്ച തുടക്കം നേടിയിട്ടും അവസാനം വിജയം കൈവിട്ടു.

ഒന്നാം വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസത്തെ കളി ആരംഭിച്ചകേരളത്തിന് 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ജോബിന്‍ ജോബി (19), ദേവഗിരി (10), തോമസ് മാത്യു (5) എന്നിവരാണ് വീണത്. തുടര്‍ന്ന് അമയ് മനോജ് (17)ഹൃഷികേശ് (23) കൂട്ടുകെട്ട് 34 റണ്‍സ് നല്‍കിയെങ്കിലും ശേഷം മൂന്ന് വിക്കറ്റുകള്‍ വീണ്ടും വീണത് കേരളത്തെ പ്രതിസന്ധിയിലാക്കി.

ക്യാപ്റ്റന്‍ മാനവ് കൃഷ്ണ (71)യും സഹോദരന്‍ മാധവ് കൃഷ്ണ (19)യും ചേര്‍ന്ന് 30 റണ്‍സ് നേടിയെങ്കിലും മാധവ് പുറത്തായതോടെ 8 വിക്കറ്റിന് 112 എന്ന നിലയിലായിരുന്നു കേരളം. പിന്നീട് മാനവ് കൃഷ്ണകെ.വി. അഭിനവ് (11) കൂട്ടുകെട്ട് 67 റണ്‍സ് നേടിയതോടെ മത്സരം വീണ്ടും ജീവന്‍ പ്രാപിച്ചു. പക്ഷേ അന്‍മോല്‍ രാജ് തന്റെ തുടര്‍ രണ്ട് ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഝാര്‍ഖണ്ഡിന് ആറു റണ്‍സിന്റെ വിജയം ഉറപ്പിച്ചു.

ഝാര്‍ഖണ്ഡിന് വേണ്ടി ഇഷാന്‍ ഓം 5 വിക്കറ്റും അന്‍മോല്‍ രാജ്, ദീപാന്‍ശു റാവത്ത് എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കേരളത്തിന് നിരാശയും ഝാര്‍ഖണ്ഡിന് ത്രില്ലിംഗ് വിജയം കൂടിയാണ് ലഭിച്ചത്.

 

Continue Reading

Sports

ഗില്ലിന്റെ പ്രകടനങ്ങളില്‍ കടുത്ത നിരാശ; 13 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റിയും ഇല്ല

കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം.

Published

on

കഴിഞ്ഞ 13 ഇന്നിങ്സുകളില്‍ ഗില്‍ വെറും രണ്ടുതവണ മാത്രമാണ് 40 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതുവരെ ഒരു സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ പോലും വന്നിട്ടില്ല. ഓപ്പണറായി അഭിഷേക് ശര്‍മ്മ-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് മികച്ച ഫോമിലായിരിക്കെ ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പിന് മുന്നോടിയായി ടി-20 ടീമില്‍ ഉള്‍പ്പെടുത്തി വൈസ്-ക്യാപ്റ്റന്‍ പദവി നല്‍കുകയും പിന്നാലെ സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണിങ്ങില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായതോടെ വിമര്‍ശനം ശക്തമായി. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ പുറത്താകാതെ നേടിയ 20 റണ്‍സും തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ 47, ഓസ്ട്രേലിയയ്ക്കെതിരെ 46 എന്നിങ്ങനെയാണ് ശ്രദ്ധേയമായ സ്‌കോറുകള്‍.

കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം. അതേസമയം ഓപ്പണിങ്ങില്‍ നിന്ന് നീക്കപ്പെട്ട സഞ്ജു 43 ഇന്നിങ്സുകളില്‍ 995 റണ്‍സും മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനും അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദങ്ങളും ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ ഗില്ലിന്റെ സ്ഥാനത്തിന് നിര്‍ണായകമാകാനാണ് സാധ്യത.

 

 

Continue Reading

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ്; അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വെങ്കലം

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്.

Published

on

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്.

ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്‍മാരായ ഇന്ത്യ ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്‍ ലോക കപ്പില്‍ മെഡല്‍ നേടുന്നത്.

ജൂനിയര്‍ ഹോക്കി ലോക കപ്പിലെ മെഡല്‍ നേട്ടം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്‍ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Trending