india
നുഴഞ്ഞുകയറ്റക്കാര്‍ എവിടെ?; എസ്.ഐ.ആറില്‍ മോദിയെ ഭിത്തിയിലൊട്ടിച്ച് ടി.എം.സി എം.പി
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എസ്.ഐ.ആര് നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്കരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി. ബിഹാറില്‍ മോദി പറഞ്ഞു നുഴഞ്ഞു കയറ്റക്കാര്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്ന്. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ ആ നുഴഞ്ഞുകയറ്റക്കാര്‍ എവിടെ എന്നായിരുന്നു എം.പിയുടെ ചോദ്യം.
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എസ്.ഐ.ആര് നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല. ബി.എസ്.എഫ്, സി. ഐ.എസ്.എഫ് എന്നിവര്‍ക്ക് ഒരാളെ പോലും കണ്ടത്താനായില്ല. കുഴപ്പം മുഴുവന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കുമാണെന്ന് മോദിയെ അനുകരിച്ചു കൊണ്ട് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.
വോട്ടര്‍മാരെ നീക്കം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിലവില്‍ എസ്.ഐ.ആര് നടത്തുന്നത്. 2024ല്‍ ഉള്ള വോട്ടറോട് പറയുന്നു. 2002ല്‍ നിങ്ങള്‍ ഇല്ലാത്തതിനാല്‍ വോട്ടറല്ലെന്ന്. വോട്ടര്‍മാരെ വെട്ടിമാറ്റാനാണെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് എന്തിനാണെന്നും കല്യാണ്‍ ബാനര്‍ജി ചോദിച്ചു. ഇപ്പോള്‍ മോദി കമ്മീഷനിലൂടെ ആരാണ് വോട്ടര്‍ എന്ന് തീരുമാനിക്കുകയാണ്. ആരും നിയമത്തിന് മുകളിലല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെയ്തികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പിന് മുമ്പ് പണം വിതരണം ചെയ്യുകയാണെന്നും ബി.ജെ.പി നേതാക്കളെ പൈസയുമായി കണ്ടെത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നും എന്‍.സി.പി എം.പി സുപ്രിയ സുലേ ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടിയുടെ ചിഹ്നം വരെ മോഷ്ടിക്കപ്പെട്ടുവെന്നും ഇത് യഥാര്‍ത്ഥ ജനാധിപത്യ രീതിയ ല്ലെന്നും അവര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് പ്രക്രിയ നടത്ത ണമെന്ന് ആര്.ജെ.ഡി അംഗം അഭയ് കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു.
വെറും മുദ്രാവാക്യം വിളികളല്ലാതെ എത്ര ബംഗ്ലാദേശികളെ നിങ്ങള്‍ എസ്.ഐ.ആറിലുടെ കണ്ടെത്തിയെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് ചോദിച്ചു. അതേ സമയം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രപതി പദം റബ്ബര്‍ സ്റ്റാമ്പ് ആക്കിയവരാണെന്ന് ബി.ജെ.പി എം.പി നിശികാന്ത് ദുബെ ആരോപിച്ചു. എന്നാല്‍ എസ്.ഐ.ആര് ജോലി ഭാരം കാരണം ബി.എല്‍.ഒമാരുടെ മരണം ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷ് യാദവിന്റെ ആക്രമണം. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും തിര. കമ്മിഷന് ആയിരക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കണം. കമ്മീഷന് പക്ഷപാതിത്വം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പേപ്പര്‍ ബാലറ്റുകള്‍ കൊണ്ടുവരികയോ, 100 ശതമാനം വി.വിപാറ്റുകള്‍ എണ്ണുകയോ വേണമെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ആവശ്യപ്പെട്ടു. വോട്ടവകാശം 21ല്‍ നി ന്നും 18 ആക്കി ഏറ്റവും വലിയ പരിഷ്കാരം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
india
എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; അബ്ദുസ്സമദ് സമദാനി എംപി
പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി. തിരഞ്ഞെടുപ്പ് പരിഷ്കാരണം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന നല്കിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകര്‍ക്കുന്നത് അനുവദിക്കാന്‍ ആകില്ല.
വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അര്‍ഹത തെളിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്കാരം. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നല്കുന്ന 14ാം വകുപ്പിന് മീതെയല്ലെന്ന് മനസ്സിലാക്കണം. ദക്ഷിണാഫ്രിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വോട്ടവകാശത്തെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായി അംഗീകരിക്കുകയും അതിന്റെ നിഷേധത്തെ കര്‍ക്കശമായ നീതിന്യായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലുള്ള നടപടി ഇന്ത്യയിലും എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
പൗരന്റെ അടിസ്ഥാനപരമായ ജനാധിപത്യാവകാശത്തില്‍ വെള്ളം കലര്‍ത്താന്‍ ഭരണപരമായ ഒരു നടപടിയെയും അനുവദിക്കാത്ത വിധത്തിലുള്ള നിയമനിര്‍മ്മാണം ഉണ്ടാകണം. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുവച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവര്‍ ഈ വിഷമാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നത്. എസ്ഐആര്‍ സൃഷ്ടിച്ച കെടുതികള്‍ ബിഹാറില്‍ കണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്കാരങ്ങള്‍.
വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണത്തിന്റെ അടിസ്ഥാന തത്ത്വം തന്നെ വോട്ടര്‍മാരെ ഉള്‍ക്കൊള്ളുക എന്നതായിരിക്കണം, അവരെ തള്ളിക്കളയുക എന്നതാകരുത്. എന്നാല്‍ എസ്. ഐ.ആര് ഉള്‍ക്കൊള്ളുക എന്ന തത്ത്വം തന്നെ അംഗീകരിക്കുന്നില്ല. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുക എന്ന പരിപാടിയാണ് നടക്കുന്നത്. വോട്ടര്‍ പട്ടിക ‘ശുദ്ധീകരിക്കുക’ എന്നതല്ല വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് ഭരണഘടനാപരമായി പട്ടികപരിഷ്കരണത്തിന്റെ ലക്ഷ്യമായിരിക്കേണ്ടത്. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്ത ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന് ജീവിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് സമദാനി ചോദിച്ചു.
വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത വോട്ടറുടെ മേലേക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ് എസ്ഐആര്‍. ഇതിനായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന കഠിനമായ വ്യവസ്ഥകളും വെച്ചു. പാസ്പോര്‍ട്ട് മുതല്‍ മെട്രിക്കുലേഷന്‍ രേഖകള്‍ വരെ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ പൗരന്റെ അടിസ്ഥാന രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ നല്കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം ഒഴിവാക്കി. ആധാര്‍ കാര്‍ഡ് സ്വീകാര്യമായി അംഗീകരിക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നു.
വിവിധ വിഭാഗങ്ങളില്‍ പെടുന്ന സാധാരണക്കാരെയാണ് ഈ നടപടികള്‍ പ്രയാസത്തില്‍ അകപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് അതിന് കൂടുതല്‍ ഇരയായത്. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍, വാടകവീടുകളില്‍ താമസിക്കുന്ന അനൗദ്യോഗിക തൊഴിലാളികള്‍, വിവാഹത്തെ തുടര്‍ന്ന് താമസസ്ഥലം മാറിയ സ്ത്രീകള്‍, പ്രവാസികള്‍, പതിവായി മുന്‍വിധികളെ അഭിമുഖീകരിക്കുന്ന മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവരെ വിഷമവൃത്തത്തിലേക്ക് തള്ളുന്നതാണ് പുതിയ നടപടിക്രമങ്ങള്‍. ചെറിയൊരു പോളിംഗ് ബൂത്തിലേക്ക് ചെറിയൊരു പെന്‍സിലുമായി ഒരു കടലാസില്‍ വോട്ട് ചെയ്യുന്ന ചെറിയവരായ ആണുങ്ങളും പെണ്ണുങ്ങളുമാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമെന്ന വിന്സ്റ്റന് ചര്‍ച്ചിലിന്റെ വാക്കുകള്‍ സമദാനി ഉദ്ധരിച്ചു. വിന്സ്റ്റന് ചര്‍ച്ചില്‍ ഊന്നിപ്പറഞ്ഞ ബാലറ്റ് പേപ്പര്‍ എന്ന ആ കടലാസ് ഇന്ത്യന്‍ ജനതക്ക് തിരിച്ചു നല്‍കണം. വോട്ട് ചെയ്യാന്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണം.
എസ്ഐആര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും സ്വയംകൃതാര്‍ത്ഥമാണ്. മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാതെ വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്ര വിപുലവും വ്യാപകവുമായൊരു പ്രക്രിയ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും ഭാരമേറിയതുമായ ഒരു ഭരണ സംവിധാനത്തെക്കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും ഇതായിരിക്കും സ്ഥിതി. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹൃസ്വമായ സമയപരിധിയെന്നും കേന്ദ്രസര്‍ജര്‍ വ്യക്തമാക്കണം.
india
ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്.
ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവര്‍ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭയിലെ എസ്ഐആര്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.
‘ ഇന്ത്യയിലെ യൂനിവേഴ്സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആര്‍എസ്എസിന് എതിരെ നില്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുകയാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു. ഇലക്ഷന് കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത് ‘ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുല്‍ വിഷയത്തില്‍ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന് രാഹുല്‍ഗാന്ധി തിരിച്ചടിച്ചു. ഇലക്ഷന് കമ്മീഷന് എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നല്കി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. തന്റെ ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
india
ഗോവ നൈറ്റ്ക്ലബ് ദുരന്തം: 25 മരണം; ക്ലബ് ഉടമകള്‍ രാജ്യംവിട്ട് ഒളിവില്‍
ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്.
പനാജി: ഗോവയിലെ അര്‍പോറയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര് മരണപ്പെട്ട സംഭവത്തില്‍, ക്ലബിന്റെ ഉടമകള്‍ രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.
തീപിടിത്തത്തിന്റേയും മരണത്തിന്റേയും പശ്ചാത്തലത്തില്‍ കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതുടര്‍ന്ന്, ഒരു പൊലീസ് സംഘം ഡല്‍ഹിയിലെത്തി ഉടമകളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ലബുമായി ബന്ധപ്പെട്ട പ്രധാന പ്രമോട്ടര്‍മാര്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനിടെ, ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്ലി പിടിയിലായതും, നേരത്തെ ക്ലബിന്റെ ഒരു സഹഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 25 പേര് മരണപ്പെട്ടു. അനധികൃത നിര്‍മാണക്കുറ്റം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രിക് കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകള്‍ കൂടുതല്‍ അധികൃതര്‍ പൂട്ടി.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala15 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
india14 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

