Connect with us

kerala

പിഎസ്‌സിയെ മറികടന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് നിയമനങ്ങള്‍; അനുവിന്റെ മരണത്തിനു പിന്നാലെ വെട്ടിലായി സര്‍ക്കാര്‍

സംസ്ഥാനത്ത് പിഎസ്സിയെ മറികടന്നുള്ള നിയമനം വ്യാപകമാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. നല്ലൊരു പങ്ക് സ്ഥാപനങ്ങളിലെയും നിയമനം ഇതേവരെ പിഎസ്സിക്ക് വിട്ടിട്ടില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നൂറുകണക്കിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം പിഎസ്സിയെ മറികടന്ന്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പ്രായോഗിക പ്രശ്നങ്ങളും ഭരണപരമായ നടപടിക്രമങ്ങളുടെ അഭാവവുമാണ്.

സംസ്ഥാനത്ത് പിഎസ്സിയെ മറികടന്നുള്ള നിയമനം വ്യാപകമാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. നല്ലൊരു പങ്ക് സ്ഥാപനങ്ങളിലെയും നിയമനം ഇതേവരെ പിഎസ്സിക്ക് വിട്ടിട്ടില്ല. ചില സ്ഥാപനങ്ങളില്‍ നിയമനം പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും സ്പെഷല്‍ റൂള്‍ തയാറാക്കുന്നതും അംഗീകരിക്കുന്നതുമായ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ നിയമനം നടത്താന്‍ പിഎസ്സിക്ക് സാധിക്കുന്നില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ താഴെ,

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ പിഎസ്സി വഴിയല്ലാതെ നിയമിച്ചത് 927 പേരെ

കേരള കന്നുകാലി വികസന ബോര്‍ഡില്‍ 372 തസ്തികകളില്‍ പിഎസ്സി നിയമനമല്ല.

ഹോര്‍ട്ടികോര്‍പിലെ നിയമനങ്ങളും പിഎസ്സി വഴിയല്ല.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ 23 തസ്തികകളില്‍ മാത്രമാണ് പിഎസ്സി നിയമനം. 110 തസ്തികകള്‍ ഇതിനു പുറത്താണ്. 14 തസ്തികകള്‍ കൂടി പിഎസ്സിക്കു വിട്ടെങ്കിലും സ്പെഷല്‍ റൂള്‍ തയാറാകാത്തതിനാല്‍ നിയമനം നടത്താനാകുന്നില്ല.

സംസ്ഥാന മാരിടൈം ഡവലപ്മെന്റ് കോര്‍പറേഷനില്‍ സ്പെഷല്‍ റൂള്‍ നിലവില്‍ വരാത്തതിനാല്‍ ആകെയുള്ള 14 തസ്തികകളില്‍ ഡപ്യൂട്ടേഷനിലും കരാര്‍ അടിസ്ഥാനത്തിലും ദിവസക്കൂലി അടിസ്ഥാനത്തിലുമാണ് നിയമനം.

സിഡ്കോയില്‍ 19,240 രൂപയ്ക്ക് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള 30 തസ്തികകളില്‍ നേരിട്ടാണ് നിയമനം.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡില്‍ 9 സ്ഥിരം തസ്തികയും ആറ് കരാര്‍ തസ്തികയും മൂന്ന് താത്കാലിക തസ്തികയുമുണ്ട്. നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ല.

 

crime

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.

പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്

Published

on

ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.

കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

Published

on

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.

യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Continue Reading

Trending