Connect with us

kerala

അനുവിന് ഒരു വര്‍ഷം മുമ്പേ ജോലി ലഭിക്കുമായിരുന്നു; രേഖകള്‍ പുറത്ത്

സ്ഥാനക്കയറ്റം നല്‍കി നികത്തേണ്ട ഒഴിവുകള്‍ യഥാസമയം നികത്തിയിരുന്നെങ്കില്‍ മരണപ്പെട്ട അനുവിന് ഒരു വര്‍ഷം മുന്‍പേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.

Published

on

നിയമനങ്ങള്‍ കൃത്യസമയത്ത് നടത്താത്തതും സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതുമാണ് ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി 150ലധികം തസ്തികകളാണ് എക്സൈസ് വകുപ്പില്‍ ഒഴിച്ചിട്ടിരിക്കുന്നത്. സ്ഥാനക്കയറ്റം നല്‍കി നികത്തേണ്ട ഒഴിവുകള്‍ യഥാസമയം നികത്തിയിരുന്നെങ്കില്‍ മരണപ്പെട്ട അനുവിന് ഒരു വര്‍ഷം മുന്‍പേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.

പിഎസ്സി റദ്ദാക്കിയ എക്സൈസ് റാങ്ക് പട്ടികയില്‍ 76ാം റാങ്കുകാരനായിരുന്നു ഇന്നലെ ആത്മഹത്യ ചെയ്ത അനു. കഴിഞ്ഞമാസം 28 ന് പുറത്തിറങ്ങിയ എക്സൈസ് വകുപ്പിന്റെ ഉത്തരവില്‍ വിവിധ ജില്ലകളിലായി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ 74 ഒഴിവുകളുണ്ടെന്ന് പറയുന്നു. ഈ മാസം പത്തിന് പുറത്തിറങ്ങിയ മറ്റൊരു ഉത്തരവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ 94 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. അതായത് എക്സൈസ് വകുപ്പില്‍ 150 ലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് ചുരുക്കം.

2008 ഡിസംബര്‍ 31 ന് ശേഷം എക്സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പൂര്‍ണമായും സ്ഥാനക്കയറ്റം നല്‍കി നികത്തേണ്ട ഒഴിവുകളും ഇതുമൂലം തടസപ്പെട്ടിരിക്കുന്നു. കോടതികളില്‍ കേസ് ഉള്ളതാണ് പ്രമോഷന്‍ നടപടികള്‍ക്ക് തടസമെന്നതാണ് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സമാനമായ രീതിയില്‍ കേസുകള്‍ ഉണ്ടായിട്ടും മേലെ തട്ടിലുള്ള ഓഫീസര്‍ തസ്തികകളില്‍ കോടതിയുടെ തീര്‍പ്പിന് വിധേയമെന്ന വ്യവസ്ഥയോടെ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. ഒഴിവുകള്‍ യഥാക്രമം നികത്തുകയും പ്രമോഷന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ അനുവിന് ഒരു വര്‍ഷം മുന്‍പേ നിയമനം കിട്ടുമായിരുന്നുവെന്നാണ് ഈ രേഖകള്‍ കാണിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് അര ലക്ഷം കവിഞ്ഞു

6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി സ്വര്‍ണവില 50,000 കടന്നു.1040 രൂപ വര്‍ധിച്ച്‌ ഒരു പവന് 50,400 രൂപയാണ് ഇന്ന് വിപണി വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ വര്‍ധനവാണ് വില ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.

Continue Reading

Trending