Connect with us

kerala

പാര്‍ട്ടിക്കാരെങ്കില്‍ പ്രതികള്‍ക്കു വേണ്ടി നിയമസഹായം നല്‍കില്ല, പിരിവെടുക്കില്ല: യൂത്ത് കോണ്‍ഗ്രസ്

ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കള്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ചില പ്രസ്ഥാനങ്ങളുടെ ശീലം കോണ്‍ഗ്രസിനില്ല.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസുകാരാണ് എങ്കില്‍ അവര്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ് എന്നും സി.പി.എമ്മിന്റെ ശൈലി തങ്ങള്‍ക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യ്ക്തമാക്കി.

‘ ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കള്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ചില പ്രസ്ഥാനങ്ങളുടെ ശീലം കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഇതൊരു രാഷ്ട്രീയ ആരോപണമായി കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാനോ ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്താതിരിക്കാനോ തെളിവുകള്‍ ഇല്ലാതാക്കാനോ പ്രതികള്‍ക്കു വേണ്ടി പണപ്പിരിവു നടത്താനോ അവര്‍ക്കു വേണ്ടി വക്കീലിനെ ഏര്‍പ്പാടു ചെയ്യാനോ അതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കാനോ ഒന്നിനും ഞങ്ങളില്ല. ആരാണോ കൊന്നത് അവരെ പൊലീസ് കണ്ടെത്തട്ടെ. അതില്‍ പൊലീസ് ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഞങ്ങള്‍ തയ്യാറാണ്’ – ഷാഫി പറഞ്ഞു.

രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടത് ഹീനമാണ്. ഹീനമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. അതിനെ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. കൊലപാതക രാഷ്ട്രീയത്തെ നഖശിഖാന്തം അന്നും ഇന്നും എതിര്‍ത്തിട്ടുണ്ട്്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് പ്രാദേശിക നേതൃത്വം അറിഞ്ഞുള്ളതല്ല ഇതൊന്നും. ഗുണ്ടാ കുടിപ്പകയാണന്നും വിവരങ്ങളുണ്ട്. പൊലീസ് അന്വേഷിച്ച് സത്യം തെളിയിക്കട്ടെ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കണം’- ഷാഫി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജങ്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുമ്പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്പി പിബി അശോകന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മെഗാ ഷോ നടത്തി സിനിമാതാരങ്ങള്‍

കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്.

Published

on

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  മെഗാ ഷോ ഒരുക്കി സിനിമാതാരങ്ങളായ രവീന്ദ്രനും ആലപ്പി അഷറഫും. കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്. ആലപ്പുഴ പാര്‍ലമെന്‍റ്   നിയോജകമണ്ഡലത്തിലെ  അരൂർ മുതൽ  കരുനാഗപള്ളി വരെയുള്ള ഏഴ്‌ അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് റോസ് ഷോ നടത്തിയത്.

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളാണ് മെഗാ ഷോയുടെ സന്ദേശപ്രമേയങ്ങളെന്ന് ആലപ്പി അഷറഫ്, രവീന്ദ്രൻ , സിനിമാ എക്സിക്യൂട്ടീവ് എ.കബീർ എന്നിവർ പറഞ്ഞു. ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടില്‍ മെഗാഷോയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്‍റ്  അഡ്വക്കേറ്റ് ബി.ബാബു പ്രസാദ് നിര്‍വഹിച്ചു.

കെപിസിസി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ, അജയ് തറയില്‍ , നെടുമുടി, ഹരികുമാർ , ടി.ടി.കുരുവിള, ബഷീർ കോയാപറമ്പിൽ, നിസാർ മണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാതാരം രാജാ സാഹിബ് ഉൾപ്പടെ 40 ലേറെ കലാകാരന്മാരാണ് മെഗാ ഷോയുടെ ഭാഗമായത്.

Continue Reading

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

Trending