Video Stories
പിളര്‍പ്പില്‍ നിന്നും എസ്.പിയെ രക്ഷിച്ചത് അസം ഖാന്റെ ചാണക്യ തന്ത്രം

ലക്നോ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത കടുത്ത ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചെങ്കിലും ഇതില്‍ നിന്നും രക്ഷിച്ചത് പാര്‍ട്ടിയുടെ മുസ്്ലിം മുഖമായ അസം ഖാന്റെ തന്ത്രങ്ങള്‍.
മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുമായി തുല്യ ബന്ധം പാലിക്കുന്ന അസം ഖാന് നിര്‍ണായ ഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ സമാധാന ദൂതനാവുകയായിരുന്നു. വെള്ളിയാഴ്ച അഖിലേഷ് യാദവിനേയും രാം യാദവിനേയും മുലായം പാര്‍ട്ടിയില്‍ നിന്നും ആറു വര്‍ഷത്തേക്കു പുറത്താക്കിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുലായത്തേയും അഖിലേഷിനേയും പിന്തുണക്കുന്നവര്‍ ചേരി തിരിഞ്ഞ് പോര്‍വിളികള്‍ നടത്തിയതോടെ അഖിലേഷ് രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് അസം ഖാന് പാര്‍ട്ടി ഒരുമിച്ചു നില്‍ക്കേണ്ട ആവശ്യകത അച്ഛനേയും മകനേയും ഒരു പോലെ മനസ്സിലാക്കിക്കൊടുത്തത്. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാവുമെന്ന് ഇരുവരേയും അസംഖാന് അറിയിക്കുകയും ചെയ്തു.
അസം ഖാന് പുറമെ ആര്.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവും എസ്.പിയില്‍ ആസന്നമായിരുന്ന പിളര്‍പ്പ് ഒഴിവാക്കാനായി തന്റേതായ പങ്ക് വഹിച്ചു. വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിനായി സമാജ് വാദി പാര്‍ട്ടി ഐക്യത്തോടെ നിലനില്ക്കേണ്ട ആവശ്യം ലാലു അഖിലേഷിനേയും മുലായത്തേയും അറിയിക്കുകയും ചെയ്തു. മുലായത്തിന്റെ പേരമകനുമായി ലാലുവിന്റെ ചെറുമകളുടെ വിവാഹ നിശ്ചയം ഈയിടെ നടന്നിരുന്നു. അതിനാല്‍ തന്നെ ബന്ധു കൂടിയായ ലാലുവിന്റെ വിലപ്പെട്ട നിര്‍ദേശം അസം ഖാന്റെ അഭിപ്രായത്തിനു പിന്നാലെ എത്തിയതോടെ അഖിലേഷിനും മുലായത്തിനുമിടയിലുണ്ടായിരുന്ന മഞ്ഞുരുകുകയായിരുന്നു. രാവിലെ 9.30 ഓടെ മുലായത്തിന്റെ വസതിയായ വിക്രമാദിത്യ മാര്‍ഗിലെത്തിയ അസം ഖാന് അവിടെ ഒരു മണിക്കൂറിലധികം ചെലവിട്ടതോടെ തന്നെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു.
നേതാജിയാണ് (മുലായം) പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം തനിക്ക് അച്ഛനും പാര്‍ട്ടി തലവനുമാണെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടാവില്ല ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും അതോടെ എല്ലാത്തിനും പരിഹാരമാകുമെന്നും കൂടിക്കാഴ്ചക്കു ശേഷം അസം ഖാന് പറഞ്ഞിരുന്നു. മുലായത്തിന്റെ വസതിയില്‍ നിന്നും അഖിലേഷിന്റെ വസതിയിലേക്കാണ് പിന്നീട് അസം ഖാന് പോയത്.
അഖിലേഷുമായി 45 മിനിറ്റോളം ഖാന് ചര്‍ച്ച നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വളരെ വൈകാരികമായാണ് അഖിലേഷ് പ്രതികരിച്ചത്. ഇതിനു ശേഷം അഖിലേഷിന്റെ അഭിപ്രായം അറിയിക്കുന്നതിനായി അസം ഖാന് ഉച്ചയോടെ വീണ്ടും മുലായത്തിന്റെ വസതിയിലെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അഖിലേഷ് വിരുദ്ധ ക്യാമ്പിന്റെ നേതാവുമായ ശിവ് പാല് യാദവുമായി മുലായം സംസാരിച്ചു. ഇതോടെ തലേ ദിവസത്തെ സംഭവങ്ങള്‍ ആന്റി ക്ലൈമാക്സിലേക്കു മാറി. ഏതാനും സമയത്തിനകം അഖിലേഷ്, മുലായം, ശിവ് പാല് എന്നിവര്‍ അസം ഖാന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തുകയും പിന്നാലെ അഖിലേഷിനേയും രാം യാദവിനേയും തിരിച്ചെടുത്തതായി പ്രഖ്യാപനം വരുകയും ചെയ്തു. മുലായത്തിന്റെ വസതിയില്‍ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ ഖാന് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എല്ലാം ശരിയായ ദിശയിലാണെന്നും പ്രതികരിച്ചു.
വിവാദങ്ങളുടെ തോഴനാണെങ്കിലും പാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അസം ഖാന്റെ ഒരു ദിവസം നീണ്ടു നിന്ന അനുരഞ്ജന നീക്കങ്ങള്‍.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം