india
ചോദ്യോത്തരവേള: സര്‍ക്കാര്‍ ഒളിച്ചോടുകയല്ലെന്ന് ബിജെപി എംപി; സഹകരിക്കണമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ മോദി സര്‍ക്കാറിനെതിര പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതുടങ്ങി.
കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇരു സഭകളും സമ്മേളിക്കുന്നത്. ചൈനീസ് പ്രകോപനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെയടക്കം രാഷ്ട്രീയ നേതാക്കളെ പ്രതിചേര്‍ക്കാനുള്ള പൊലീസ് ശ്രമങ്ങള്‍ക്കെതിരെ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റിലും സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം അന്തരിച്ച പ്രമുഖര്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
അതിനിടെ, മണ്‍സൂണ്‍ സെഷനില്‍ ചോദ്യാവലി റദ്ദാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപി രംഗത്തെത്തി. സഭയിലെ ചോദ്യോത്തരവേള സത്യത്തില്‍ ഒരു സുവര്‍ണ വേളയാണ്. എന്നാല്‍ പ്രത്യേത സാഹചര്യങ്ങള്‍ കാരണം ചോദ്യോത്തര വേള നടത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ മറ്റു നടപടികള്‍ നടത്തുന്നു, ചോദ്യങ്ങള്‍ക്ക് മാത്രമാണ് സമയമില്ലാത്തത്. നിങ്ങള്‍ ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്, അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
It's extraordinary situation. When Assemblies aren't ready to meet for a single day, we -with around 800-850 MPs- are meeting here. There are so many ways to question the govt, govt isn't running away from discussion. We're ready for discussion: Pralhad Joshi, BJP MP in Lok Sabha https://t.co/YKOnqQNIkT pic.twitter.com/7M1KNaJZ4b
— ANI (@ANI) September 14, 2020
എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നാണ് ബിജെപി എംപി പ്രഹദ് ജോഷി പറഞ്ഞത്. ഇത് അസാധാരണമായ അവസ്ഥയാണ്. ഏകദേശം 800-850 എംപിമാരുമായി ഇവിടെ കൂടിക്കാഴ്ച നടത്തുന്നു. സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ല, ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്, ലോക്സഭയില്‍ പ്രഹദ് ജോഷി പറഞ്ഞു.
അതേസമയം, അസാധാരണമായ സാഹചര്യത്തില്‍ നടക്കുന്ന സെക്ഷനോട് എല്ലാ സഭാംഗങ്ങളോടും സഹകരിക്കാന്‍ പ്രതിരോധ മിന്‍ രാജ്‌നാഥ് സിങ് അഭ്യര്‍ത്ഥിച്ചു. മിക്ക പാര്‍ട്ടികളുടെയും നേതാക്കള്‍ 30 മിനുട്ടിലേക്ക് നീണ്ട ചോദ്യോത്തര വേളയും സീറോ അവറും വേണ്ടന്ന് തീരുമാനിച്ചതായും അസാധാരണമായ സാഹചര്യത്തില്‍ സെഷന്‍ നടക്കുന്നതിനാല്‍ സഹകരിക്കാന്‍ ഞാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
Leaders of most parties agreed over no Question Hour & Zero Hour for 30 minutes. We apprised you (Speaker) of it following which decision was taken by you. I appeal to all members of House to co-operate as Session is being held in extraordinary situation:Defence Min Rajnath Singh pic.twitter.com/gbCAPX1Obr
— ANI (@ANI) September 14, 2020
വെല്ലുവിളികള്‍ നിറഞ്ഞ അഭൂതപൂര്‍വമായ സമയത്താണ് സെഷന്‍ ചേരുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ ലോക്‌സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര്‍ തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്‍ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര്‍ ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രി മൂന്ന് കാര്യങ്ങളില്‍ മറുപടി തന്നാല്‍ മതിയെന്ന പരിഹാസവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ സഭാ ചീഫ് വിപ്പുമായ ജയറാം രമേഷ് രംഗത്തെത്തി. ദേശീയ താല്‍പ്പര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രധാനമന്ത്രിക്ക് ഇരുന്നു കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യാം. കോവിഡ് -19, സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, ചൈന എ്ന്നീ മൂന്ന് വിഷയങ്ങളിലാണ് ഉത്തരം വേണ്ടത്, ജയറാം രമേശ് പറഞ്ഞു, ‘
കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.
india
നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്തണം; സുപ്രീം കോടതി ഉത്തരവ്
രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം.

നീതിയും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന വിധിന്യായത്തില്‍, 2025 ലെ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് (NEET-PG) നേരത്തെ ആസൂത്രണം ചെയ്ത രണ്ട് ഷിഫ്റ്റുകള്‍ക്ക് പകരം ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം. ഒന്നിലധികം ഷിഫ്റ്റുകളില്‍ NEET-PG നടത്തുന്നത് വ്യത്യസ്ത സെഷനുകളിലായി ബുദ്ധിമുട്ടിന്റെ അളവില്‍ വ്യത്യാസങ്ങള്‍ക്ക് കാരണമാകുമെന്നും അതുവഴി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ഏകപക്ഷീയതയും അനീതിയും സൃഷ്ടിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്രയും ദേശീയ പ്രാധാന്യമുള്ള ഒരു പരീക്ഷയ്ക്ക്, മാനദണ്ഡങ്ങളില്‍ ഏകപക്ഷീയത അനിവാര്യമാണെന്ന് കോടതി പറഞ്ഞു. NEET-PG പരമ്പരാഗതമായി ഒറ്റ-ഷിഫ്റ്റ്, ഒറ്റ ദിവസത്തെ പരീക്ഷയാണെന്നും എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരേ വ്യവസ്ഥകളില്‍ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു ഫോര്‍മാറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. NEET-PG 2025 പരീക്ഷ 2025 ജൂണ്‍ 15 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, NEET-PG നടത്തുന്നതിന് ഉത്തരവാദിയായ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (NBE) എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒറ്റ ഷിഫ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ലോജിസ്റ്റിക്കല്‍ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്.
വലിയ വേദികള്‍ സുരക്ഷിതമാക്കുക, അധിക ഇന്‍വിജിലേറ്റര്‍മാരെ വിന്യസിക്കുക, രാജ്യവ്യാപകമായി പരീക്ഷാ കേന്ദ്രങ്ങളിലുടനീളം സുഗമമായ നടത്തിപ്പ് ഉറപ്പാക്കുക എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് ഷിഫ്റ്റ് സംവിധാനത്തിന്റെ ന്യായയുക്തതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്ന മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികളും അധ്യാപകരും ഈ തീരുമാനത്തെ വ്യാപകമായി സ്വാഗതം ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഷിഫ്റ്റുകള്‍ ചോദ്യങ്ങളുടെ ബുദ്ധിമുട്ടില്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഇത് അവരുടെ റാങ്കിംഗിനെയും ഭാവി കരിയര്‍ സാധ്യതകളെയും ബാധിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പലപ്പോഴും ഭയപ്പെടുന്നു. ഒരൊറ്റ ഷിഫ്റ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ, സുപ്രീം കോടതി ഈ ആശങ്കകള്‍ ഇല്ലാതാക്കാനും ദേശീയ തല പരീക്ഷകളില്‍ ന്യായയുക്തത, സുതാര്യത, തുല്യ അവസരം എന്നിവയുടെ തത്വങ്ങള്‍ വീണ്ടും സ്ഥിരീകരിക്കാനും ശ്രമിച്ചു.
വരാനിരിക്കുന്ന NEET PG പരീക്ഷ 2025 ജൂണ്‍ 15 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് NBEMS ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അവരുടെ ഹാള്‍ ടിക്കറ്റുകള്‍ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സിംഗിള്‍-ഷിഫ്റ്റ് പരീക്ഷാ ഷെഡ്യൂള്‍ കാരണം ഇപ്പോള്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാകും. പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍, natboard.edu.in സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പുറത്തിറക്കിയ ഔദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച്, 2025 ജൂലൈ 15 നകം NEET PG ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കാം.
india
മംഗളൂരു മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരണം മൂന്നായി
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.

മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതേടെ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകന്‍ സീതാറാമിന്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.സംഭവത്തില്‍ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പൂജാരിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
അതേസമയം അപകടസ്ഥലത്തു നിന്നും കാന്തപ്പ പൂജാരി, മകന്‍ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നവരെ രക്ഷപ്പെടുത്തി.
india
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി