Connect with us

india

സ്വവര്‍ഗ വിവാഹം അനുവദിക്കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

1956-ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജാലന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍. നമ്മുടെ നിയമങ്ങള്‍, നിയമ വ്യവസ്ഥകള്‍, സമൂഹം, മൂല്യങ്ങള്‍ എന്നിവ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

1956-ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജാലന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.

ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം തയാറാകില്ല. സ്വവര്‍ഗ വിവാഹം നിരവധി നിയമങ്ങളുടെ ലംഘനമാണ്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിക്കുന്നവര്‍ സ്ത്രീയും പുരുഷനുമായിരിക്കണം. മറ്റു വിവാഹങ്ങള്‍ നിരോധിക്കപ്പെട്ടവയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.

സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിജിത് അയ്യര്‍ മിത്രയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന നടപടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഒക്‌ടോബര്‍ 21ന് വീണ്ടും വാദം കേള്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുല്‍, ആശംസകള്‍…നിങ്ങളുടെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളും -ഡി.കെ. ശിവകുമാര്‍

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

Published

on

യു.പിയിലെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പാര്‍ട്ടി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിക്ക് എന്റെ ആശംസകള്‍. സോണിയ ഗാന്ധി പാര്‍ലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന അനീതികള്‍ നിങ്ങള്‍ ശക്തമായി ഉന്നയിച്ചു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ അത്രയേറെ ആഗ്രഹിച്ചു. അത് വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളുമെന്നും ഇന്ത്യയുടെ മഹത്തായ പുതിയ ഭാവിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കഴിഞ്ഞ തവണ രാഹുല്‍ മത്സരിച്ച അമേഠിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ സ്ഥാനാര്‍ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് മൂന്നിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

1952 മുതല്‍ ഗാന്ധി കുടുംബത്തെ തുണച്ച പാരമ്പര്യമാണ് റായ്ബറേലി മണ്ഡലത്തിനുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ പിന്മാറിയത്.

 

Continue Reading

india

ശിവസേനയ്ക്ക് സീറ്റ് നല്‍കിയതില്‍ രോഷം; മുംബൈയിലെ ബിജെപിയില്‍ പൊട്ടിത്തെറി, പ്രതിഷേധവും കൂട്ടരാജിയും

താനെ ജില്ലാ ബി.ജെ.പി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് രാജിക്കത്ത് അയച്ചു.

Published

on

ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വന്‍ പ്രതിസന്ധി. ശിവസേനയ്ക്ക് നല്‍കിയ താനെ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബി.ജെ.പി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് രാജിക്കത്ത് അയച്ചു. മുംബൈ മേഖയിലെ മൂന്ന് മണ്ഡലങ്ങളടക്കം മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 15 സീറ്റുകളാണ് നല്‍കിയിരുന്നത്.

താനെ അടക്കമുള്ള സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ട് നല്‍കിയതും അവരുടെ സ്ഥാനാര്‍ഥികളെ ചൊല്ലിയും ബി.ജെ.പിക്കുള്ളില്‍ വലിയ അസ്വരാസ്യങ്ങളാണ് സൃഷ്ടിച്ചുള്ളത്. താനെ മണ്ഡലത്തില്‍ ബിജെപി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ട ചര്‍ച്ചയില്‍ ഈ സീറ്റ് ഷിന്ദേവിഭാഗം നേടിയെടുക്കുകയായിരുന്നു. മുന്‍ താനെ മേയര്‍ നരേഷ് മാസ്‌കെയെ ആണ് ശിവസേന ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ബിജെപി താനെ ഘടകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.

പകരം മുതിര്‍ന്ന നേതാവ് ഗണേഷ് നായിക്കിന്റെ മകന്‍ സഞ്ജീവ് നായിക്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. നായിക്ക് അനുയായികള്‍ മുംബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

താനെയെ കൂടാതെ മുംബൈ സൗത്തിലും മുംബൈ നോര്‍ത്ത് വെസ്റ്റിലുമുള്ള ശിവസേന സ്ഥാനാര്‍ഥികള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. മുംബൈ സൗത്തില്‍ യാമിനി ജാദവും മുംബൈ നോര്‍ത്ത് വെസ്റ്റില്‍ രവീന്ദ്ര വൈകാറിനെയുമാണ് ശിവസേന സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഇരുവരും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മഹാരാഷ്ട്രയിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ 28 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ശിവസേന 15 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത്പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി. നാല്‌സീറ്റുകളിലും മത്സരിക്കും. പര്‍ഭനി മണ്ഡലത്തില്‍ സ്വതന്ത്രനെ സഖ്യം പിന്തുണയ്ക്കാനുമാണ് തീരുമാനം. 2022 ജൂണില്‍ ശിവസേന പിളര്‍ന്നപ്പോള്‍ ഷിന്ദേയോടൊപ്പം 13 എം.പി.മാര്‍ പോയിരുന്നു. പാര്‍ട്ടിക്ക് 2 മണ്ഡലങ്ങള്‍ കൂടി അധികമായി ലഭിച്ചിട്ടുണ്ട്.

 

Continue Reading

india

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

Published

on

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. റായ്ബറേലിയില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.

 

Continue Reading

Trending