Connect with us

kerala

അന്ന് പാണക്കാട് നിന്നല്ല എന്നെ മന്ത്രിയാക്കിയത്; ഇന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കും – മലക്കം മറിഞ്ഞ് നാണംകെട്ട് ജലീല്‍

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്

Published

on

കോഴിക്കോട്: പാണക്കാട് നിന്നല്ല തന്നെ മന്ത്രിയാക്കിയത് എന്ന് വീരവാദം മുഴക്കിയ മന്ത്രി കെ.ടി ജലീല്‍ ഒടുവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പാണക്കാട് തങ്ങളിലേക്ക് തന്നെ മടങ്ങുന്നു. താന്‍ സത്യസന്ധനാണെന്നും താന്‍ കളവ് ചെയ്തുവെന്ന് പാണക്കാട് ഹൈദരലി തങ്ങളോ സാദിഖലി തങ്ങളോ നെഞ്ചില്‍ കൈവെച്ച് പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നുമാണ് ജലീല്‍ കഴിഞ്ഞ ദിവസം കൈരളി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. ബന്ധുനിയമനം വിവാദമായപ്പോള്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല എകെജി സെന്ററില്‍ നിന്നാണ് തന്നെ മന്ത്രിയാക്കിയത് എന്നായിരുന്നു ജലീലിന്റെ വീരവാദം.

അഭിമുഖത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ജലീല്‍ വെളിപ്പെടുത്തി. ഇഡി ചോദ്യം ചെയ്തകാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ എന്നെ അറിയിക്കുന്നത്. അക്കാര്യം ഞാനും രഹസ്യമാക്കിവെച്ചു. അവര്‍ക്ക് വിവരം കൈമാറിയതും രഹസ്യമായാണ്. അവര്‍ പറഞ്ഞ രഹസ്യം ഞാനായിട്ട് പൊളിക്കണ്ട എന്നു മാത്രമാണ് കരുതിയത്. അതില്‍ അല്‍പം കുസൃതി മാത്രമാണ് സൂക്ഷിച്ചത്. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങളോട് താനൊരു കള്ളം പറഞ്ഞു എന്ന പേരിലാണ് എന്നെ വിചാരണ ചെയ്തു തുടങ്ങിയത്. ജലീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. ഖുര്‍ആന്‍ രഹസ്യമാക്കി കൊണ്ടുവന്നത്, വന്ന പെട്ടികളിലെ ഭാരവ്യത്യാസം, സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടതിലെ അസ്വാഭാവിക, സി ആപ്റ്റ് ജീവനക്കാരുടെ സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങളിലൊന്നും മന്ത്രി മറുപടി പറയുന്നില്ല. താന്‍ കള്ളനല്ലെന്ന് ലീഗുകാര്‍ക്കറിയാം എന്ന് മാത്രമാണ് ജലീല്‍ അഭിമുഖത്തില്‍ ആകെ പറഞ്ഞ കാര്യം.

 

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

on

മലപ്പുറം: തനൂര്‍ കസ്സഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ അല്‍ബിന്‍ അഗസറ്റിന്‍, മൂന്നാം പ്രതി വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍ സാഫ് സംഘത്തിലെ ഉദ്യേഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ണ് മരണ മെന്നായിരുന്നു ആരോപണം.

Continue Reading

Trending