Connect with us

News

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് പിന്തുണയുമായി താലിബാന്‍

ട്രംപ് ഭരണകൂടം ഫെബ്രുവരിയില്‍ താലിബാനുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചിരുന്നു. ദോഹയില്‍ വെച്ച് താലിബാനുമായി നടന്ന ചര്‍ച്ചയിലാണ് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്.

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്‍. സി.ബി.എസ് ന്യൂസിന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്‍ പിന്തുണ അറിയിച്ചത്.

”തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം അദ്ദേഹം അവസാനിപ്പിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, മുതിര്‍ന്ന താലിബാന്‍ നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ആരോഗ്യത്തില്‍ താലിബാന്‍ ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന് കോവിഡ് പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്‍, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് തോന്നുന്നു,” മറ്റൊരു താലിബാന്‍ മുതിര്‍ന്ന നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ട്രംപിന് താലിബാന്‍ പിന്തുണനല്‍കിയെന്ന വാര്‍ത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്‍ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. ”അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ താത്പര്യങ്ങള്‍ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്‍ ഓര്‍ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്‍ട്ടോഗ് സി.ബി.എസിനോട് പറഞ്ഞു.

അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്‍ സേനയേയും പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്
യുഎസ് പ്രസിഡന്റ് ട്രംപിന് അനുകൂലമായി താലിബാന്‍ രംഗത്തെത്തിയത്. 19 വര്‍ഷത്തെ നീണ്ട യുദ്ധത്തിന് ശേഷം യുഎസ് സൈനികരെ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രംപ് ഭരണകൂടം ഫെബ്രുവരിയില്‍ താലിബാനുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചിരുന്നു. ദോഹയില്‍ വെച്ച് താലിബാനുമായി നടന്ന ചര്‍ച്ചയിലാണ് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ അയ്യായിരത്തില്‍ താഴെ യുഎസ് സൈനികരുണ്ട്, അടുത്ത വര്‍ഷം ആദ്യം 2,500 ആയി കുറയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വയും ബുധനും കണ്ണൂരിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

Continue Reading

News

അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്‌ക്

ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്‌ക് യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.

Published

on

ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്‌ക് യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.

മസ്‌കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പരസ്യമായ വീഴ്ചയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം, അതിനുശേഷം മസ്‌ക് ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ നിന്നും (DOGE) പുറത്തുകടന്നു.

‘ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തിരികെ നല്‍കാനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്,’ താന്‍ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമര്‍ശിച്ച് മസ്‌ക് കുറിച്ചു.

തന്റെ പ്രഖ്യാപനത്തില്‍, മസ്‌ക് നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ചു, ‘നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ല, ഒരു ഏകകക്ഷി സംവിധാനത്തിലാണ്.’

മറ്റൊരു പോസ്റ്റില്‍, ‘യൂണിപാര്‍ട്ടി’ സിസ്റ്റം എന്ന് വിളിക്കുന്ന യുഎസ് രാഷ്ട്രീയ സ്ഥാപനത്തെ എങ്ങനെ വെല്ലുവിളിക്കാന്‍ താന്‍ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ച് മസ്‌ക് കൂടുതല്‍ പങ്കിട്ടു.

ജൂലൈ 4 ന് യുഎസ് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍, മസ്‌ക് തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു വോട്ടെടുപ്പ് നടത്തി, അനുയായികളോട് ചോദിച്ചു: ‘നിങ്ങള്‍ക്ക് ദ്വികക്ഷി (ചിലര്‍ യൂണിപാര്‍ട്ടി എന്ന് പറയും) സമ്പ്രദായത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാന്‍ പറ്റിയ സമയമാണ് സ്വാതന്ത്ര്യ ദിനം! ഞങ്ങള്‍ അമേരിക്ക പാര്‍ട്ടി സൃഷ്ടിക്കണോ?’

65.4 ശതമാനം ഉപയോക്താക്കള്‍ ‘അതെ’ എന്ന് വോട്ട് ചെയ്തപ്പോള്‍ 34.6 ശതമാനം പേര്‍ ‘ഇല്ല’ എന്ന് വോട്ട് ചെയ്തതിനാല്‍ പ്രതികരണം നിര്‍ണായകമായി.

മസ്‌കും ട്രംപും തമ്മിലുള്ള പിരിമുറുക്കം അടുത്ത ആഴ്ചകളില്‍ രൂക്ഷമായിട്ടുണ്ട്, ട്രംപിന്റെ പുതിയ നിയമനിര്‍മ്മാണത്തിലൂടെ വലിയ തോതില്‍ പൊട്ടിപ്പുറപ്പെട്ടു, ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’, ഇത് കോണ്‍ഗ്രസിന്റെ ഇരുസഭകളും പാസാക്കുകയും ജൂലൈ 4 ന് നിയമത്തില്‍ ഒപ്പിടുകയും ചെയ്തു, ഇത് മസ്‌കില്‍ നിന്ന് നിശിതമായി വിമര്‍ശിക്കപ്പെട്ടു.

Continue Reading

Trending