Connect with us

Video Stories

പ്രവാസി ഭാരതീയ ദിവസ്; പ്രവാസികള്‍ കുറവ്, ബി.ജെ.പിക്കാര്‍ കൂടുതല്‍

Published

on

ബംഗളുരു: പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തില്‍ പങ്കെടുത്ത പ്രവാസികളില്‍ പലര്‍ക്കും നിരാശ. ഏറ്റവും ജനകീയ പങ്കാളിത്തമുള്ള പ്രവാസി സംഗമം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. എന്നാല്‍ സംഗമത്തില്‍ പങ്കെടുത്തവരില്‍ നല്ലൊരു ശതമാനം പേര് പ്രവാസികളല്ലെന്നും കര്‍ണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ബിജെപി അനുകൂലികളാണെന്നും സമ്മേളന നഗരിയില്‍ വ്യാപകമായ പ്രചാരണമുണ്ടായി.

ഏഴായിരത്തിലധികം പേര് പങ്കെടുത്തുവെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പ്രവാസികളുടെ എണ്ണം നാല്പത് ശതമാനത്തില്‍ താഴെയാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് സംഗമത്തിനെത്തിയവരുടെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നേരത്തെ നല്‍കിയിരുന്നുവെങ്കിലും പ്രവാസി ദിവസ് തുടങ്ങുന്ന ജനുവരി ഏഴിനാണ് കൂടുതല്‍ പേരും രജിസ്റ്റര്‍ ചെയ്തത്. ഇവരിലധികവും സ്വദേശികളും രാഷ്ട്രീയ അനുകൂലികളുമാണ് എന്നാണു പറയപ്പെടുന്നത് . ആദ്യ ദിവസം വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ എണ്ണം തിരിച്ചു വ്യക്തമാക്കിയിരുന്നുവെങ്കിലും മൊത്തം മുവ്വായിരത്തിനു താഴെയായിരുന്നു. ഇതില്‍ ഗള്‍ഫ്മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തത് ഖത്തറില്‍ നിന്നാണ്.

150 പേര്‍. സമ്മേളനത്തിലേക്ക് പാര്‍ട്ടി അനുകൂലികളെ മാനദണ്ഡങ്ങളില്ലാതെ പ്രവേശിപ്പിച്ചതാണ് വന്‍ജനപങ്കാളിത്തമായി ചിത്രീകരിക്കപ്പെട്ടതത്രെ. ഇത് പ്രവാസികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതായി എന്നാണു ആക്ഷേപം. ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വിശ്വാസത്തിലെടുക്കാനാവില്ലെന്നു പങ്കെടുത്ത വിവിധ പ്രവാസി സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു. സാധാരണക്കാരായ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ്മേഖലക്കു പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നാണ് പരാതി . സ്വദേശിവത്കരണത്തിന്റെ പിടിയിലകപ്പെട്ട ഗള്‍ഫ് മേഖലയിലെ ഭീഷണി നേരിടുന്ന ഇന്ത്യക്കാരെ കുറിച്ചും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന്റെ കാര്യത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരക്ഷരം ഉരിയാടിയില്ല.

 

പ്രവാസികളുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവയില്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നു പ്രഖ്യാപിക്കുമ്പോഴും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പതിവ് പല്ലവികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പരക്കെ പരാതിയുണ്ട്.യമനിലും ഇറാഖിലും യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ആവേശം എടുത്തു പറഞ്ഞ അദ്ദേഹം കോടിക്കണക്കിനു ബില്യണ്‍ രാജ്യത്തു എത്തിക്കുന്നവര്‍ കൂട്ടമായി തിരിച്ചെത്തിയാലുണ്ടാകുന്ന അവസ്ഥ വിസ്മരിച്ചു . അതെ സമയം വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ക്കായി വിദഗ്ധ തൊഴില്‍ പരിശീലനത്തിനുതകുന്ന നൂതന പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്നാണ് സമ്മേളനവേദിയിലെ സംസാരം.

സമ്മേളനത്തില്‍ പങ്കെടുത്ത പ്രവാസികള്‍ കാതോര്‍ത്തിരുന്ന മറ്റൊരു കാര്യം പ്രവാസി വോട്ടിനെ കുറിച്ച് എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമെന്നായിരുന്നു. പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം പരിഗണയിലാണെന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അണ്ടര്‍സെക്രെട്ടറി പറഞ്ഞിരുന്നുവെങ്കിലും മോദിയുടെ വാക്കുകള്‍ക്കാണ് പങ്കെടുത്തവര്‍ കാത്തിരുന്നത്. വിഷയം ഇലക്ഷന് കമ്മീഷന്റെ പരിഗണയിലാണെങ്കിലും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു താല്പര്യവുമില്ലെന്ന മട്ടിലായി മോദിയുടെ പ്രസംഗം. വിവിധ സെഷനുകളില്‍ വിദേശഇന്‍ഡ്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും പ്രധാനമന്ത്രി എന്ന നിലക്കുള്ള പ്രഖ്യാപനങ്ങളൊന്നും പതിനാലാമത് പ്രവാസി ദിവസ് സമ്മേളനത്തില്‍ ഉണ്ടായില്ല.

 

അസുഖ ബാധിതയാണെങ്കിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടന വേദിയിലെത്തുമെന്നായിരുന്നു പങ്കെടുത്തവരുടെ കണക്കു കൂട്ടല്‍. പ്രവാസികളുടെ വിഷയങ്ങളില്‍ ഇടപെടുന്നവായിലെല്ലാം കൃത്യമായ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളുന്ന സുഷമ സ്വരാജിനെ സമ്മേളന വേദിയിലൊന്നും കാണാത്തതും പ്രവാസികള്‍ക്കിടയില്‍ മ്ലാനത പരത്തി. പ്രവാസി സമ്മേളനം വെറും ചടങ്ങായി മാറിയെന്നും പതിവില്‍ കവിഞ്ഞ ഗുണഫലങ്ങളൊന്നും ഇക്കൊല്ലത്തെ പി ബി ഡി യില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും പ്രവാസി സംഘടനകളുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending