Connect with us

kerala

പിണറായിയുടെ വിശ്വസ്തന്‍ ഇഡി കസ്റ്റഡിയില്‍; സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക്

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ കസ്റ്റഡിയിലായതോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്കാണ് പുറത്തുവരാന്‍ പോവുന്നത്.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പേറുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ട് എന്നതാണ് കസറ്റഡിയിലെടുക്കാന്‍ കാരണമെന്നാണ് ഇഡി വിശദീകരണം. എന്നാല്‍ ഇന്ന് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ കസ്റ്റഡിയിലായതോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്കാണ് പുറത്തുവരാന്‍ പോവുന്നത്. നായനാര്‍ സര്‍ക്കാരില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ശിവശങ്കരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്.

കാലാവധി പൂര്‍ത്തിയാക്കാതെ പിണറായി അന്ന് അപ്രതീക്ഷതമായി പടിയിറങ്ങിയെങ്കിലും ശിവശങ്കരന്‍ പിണറായിയുമായുള്ള ബന്ധം തുടര്‍ന്നു. 2016-ല്‍ പിണറായി മുഖ്യമന്ത്രിയായി തിരികെ വന്നപ്പോള്‍ ഐടി വകുപ്പ് സെക്രട്ടറി സ്ഥാനം നല്‍കി ശിവശങ്കരനെ ഒപ്പം നിര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നളിനി നെറ്റോ പടിയിറങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി എം.ശിവശങ്കരന്‍ നിയമിക്കപ്പെട്ടത്. നേരത്തെ 2016-ല്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അ?ദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പിന്നീട് എംവി ജയരാജന്‍ എത്തിയപ്പോള്‍ ശിവശങ്കരന്‍ സ്ഥാനമൊഴിഞ്ഞു.

നേരത്തെ പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധിക്കാന്‍ പോലും കാരണങ്ങളില്ലാതെ വിധം അദ്ദേഹം കുടുങ്ങുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കയത്.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, സ്പ്രിങ്‌ളര്‍ ഇടപാട് തുടങ്ങി ഈ സര്‍ക്കാറിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട അഴിമതികളിലെല്ലാം ശിവശങ്കറും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അദ്ദേഹം സ്വന്തം താല്‍പര്യത്തിന് ചെയ്തുവെന്ന് വിശ്വസിക്കാനാവില്ല. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമോ അദ്ദേഹത്തിന്റെ അനുവാദത്തോടെയോ ചെയ്തുവെന്ന് പറയേണ്ടിവരും. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇപ്പോള്‍ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എമ്പുരാന്‍; വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍

പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്.

Published

on

എമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജപ്പതിപ്പും ഇറങ്ങിയിരുന്നു. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാല്‍പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍.

പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ടെലിഗ്രാമില്‍ പങ്കുവെക്കുന്നതിന് പുറമേ, ഫിലിംസില്ല, മൂവി റൂള്‍സ്, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴിയും എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Continue Reading

kerala

സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

Published

on

സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അല്ലലേതുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവര്‍. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്.

യാത്രാസമയ ക്രമീകരണത്തില്‍ മദീനയില്‍ വന്ന താമസമാണ് വിമാനം വൈകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്‍ഥാടക സംഘം കൂടി കരിപ്പൂരില്‍ തിരിച്ചെത്തും.

Continue Reading

kerala

പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്.

Published

on

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending