Connect with us

kerala

കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫിന്; മിന്നും ജയം

2015ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്

Published

on

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 34 സീറ്റുകള്‍ നേടി വിജയിച്ചു. എല്‍ഡിഎഫിന് 19 സീറ്റുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. 2015ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്. അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. 19 സീറ്റിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വോട്ട് നില

ആകെ സീറ്റുകള്‍ – 55

യുഡിഎഫ്-34
എല്‍ഡിഎഫ്-19
ബിജെപി-1
സ്വതന്തന്‍-1

തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ തേരോട്ടം. മുസ്‌ലിംലീഗിന്റെ ഉറച്ച കോട്ടയായ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 73 ഇടത്താണ് യുഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നത്. 18 ഇടത്ത് മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ.

15 ബ്ലോക് പഞ്ചായത്തില്‍ 12 ഇടത്തും വിജയിച്ചത് യുഡിഎഫാണ്. മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. ജില്ലാ പഞ്ചായത്തിലും യുഡിഎഫിന് തന്നെയാണ് ലീഡ്.

12 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്ത് യുഡിഎഫ് സഖ്യം ജയമുറപ്പിച്ചു. രണ്ടിടത്ത് എല്‍ഡിഎഫും. ഒരിടത്ത് ഇതുവരെ രണ്ടു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ല.

മൊത്തം 95 ഇടത്താണ് യുഡിഎഫ് വിജയിക്കുകയോ മുമ്പിട്ടു നില്‍ക്കുകയോ ചെയ്യുന്നത്. എല്‍ഡിഎഫ് 23 ഇടത്തും.

പഞ്ചായത്തുകളില്‍ അബ്ദുറഹ്മാന്‍ നഗറില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ എല്‍ഡിഎഫിനായിട്ടില്ല. ഇവിടത്തെ 21 സീറ്റില്‍ 18 ഇടത്തും ജയം കണ്ടത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. 16 സീറ്റുള്ള എടരിക്കോട് പഞ്ചായത്തിലും ഒരു സീറ്റില്‍ പോലും ഇടതുപക്ഷത്തിന് ജയിക്കാനായില്ല. ഇവിടെ 12 സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

18 സീറ്റുള്ള കുഴിമണ്ണ പഞ്ചായത്തിലും സമാന സ്ഥിതിയാണ്. ഇവിടെ 17 ഇടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. 21 സീറ്റുള്ള നന്നമ്പ്രയില്‍ 17 ഇടത്താണ് യുഡിഎഫിന് മേല്‍ക്കൈ. എല്‍ഡിഎഫ് ഇവിടെ ചിത്രത്തിലില്ല. 17 സീറ്റുള്ളു തുവ്വൂരും 23 സീറ്റുള്ള വേങ്ങരയിലും 19 സീറ്റുള്ള വാഴക്കാടും ഇതുവരെ എല്‍ഡിഎഫിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.

മുനിസിപ്പാലിറ്റികളില്‍ പൊന്നാനിയിലും പെരിന്തല്‍മണ്ണയിലുമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. തിരൂരില്‍ എല്‍ഡിഎഫില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. താനൂര്‍ നഗരസഭയില്‍ ഒരിടത്തു പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending