kerala
ലോക്ഡൗണ്‍കാലത്ത് സെക്രട്ടേറിയറ്റില്‍ ചായകുടിയ്ക്ക് കുറവില്ല; 14ലക്ഷം രൂപയുടെ കണക്ക് പുറത്ത്
സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് മുതല്‍ ഒന്‍പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.

തിരുവനന്തപുരം: ലോക്ഡൗണ്‍കാലത്ത് സെക്രട്ടേറിയറ്റില്‍ കുടിച്ചത് 14.11ലക്ഷത്തിന്റെ ചായയെന്ന് കണക്കുകള്‍. സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് മുതല്‍ ഒന്‍പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ചീഫ് സെക്രട്ടറിയുടേയും സെക്രട്ടറിമാരുടേയും ലിസ്റ്റില്‍പ്പെട്ട ചായകുടിയുടെ കണക്കാണ് ലക്ഷങ്ങള്‍ പിന്നിട്ടത്. മാര്‍ച്ചില്‍ 1,98,439 ആയിരുന്നു ആകെബില്‍. തുടര്‍ന്നുള്ള ഒന്‍പത് മാസത്തെ കണക്കുപ്രകാരമാണ് 14 ലക്ഷം കടന്നത്.
അതേസമയം, പുറത്തുനിന്നുള്ളവര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശനം നിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും ചായകുടി കണക്ക് മുന്‍മാസങ്ങളിലേത് പോലെവന്നത് സംശയത്തിന് ഇടനല്‍കുന്നുണ്ട്. ജനുവരിയില്‍ 2,80,291 രൂപയും ഫെബ്രുവരിയില്‍ 2,66,235രൂപയുമായിരുന്നു ചായയുടെ ബില്‍.
ചീഫ് സെക്രട്ടറിയും 41 സെക്രട്ടറിമാരുമാണ് സെക്രട്ടറിയേറ്റിലുള്ളത്. കോവിഡ് അവലോകന യോഗങ്ങളാണ് പ്രധാനമായും ഈസമയങ്ങളില്‍ ഓഫീസുകളില്‍ കൂടിയിരുന്നത്. ഇത് മാത്രമാകുമ്പോള്‍ ഇത്രവലിയ ബില്‍ വരികയില്ല. സെക്രട്ടേറിയേറ്റ് വളപ്പിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ് ചായവും ലഘുകടികളും ഓഫീസിലെത്തുക. മാസവസാനം ബില്‍ ഒന്നിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയാണ് പതിവ്.
kerala
കൽദായ സഭയുടെ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു

തൃശൂർ: കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്.
കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.
kerala
ചര്‍ച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം

തിരുവനനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) സ്വകാര്യബസ് സമരം. സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഒരാഴ്ച സമയം നൽകണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാൻ ഉടമകൾ തയ്യാറായില്ല.
വിദ്യാർഥി കൺസഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ സമരം. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവുംബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്

ലഹരിക്കെതിരെ നടത്തിയ റാലിയുടെ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ലഹരി കടത്തിയതിന് പിടിയിൽ. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മറ്റി അംഗം വി.കെ ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി വളപട്ടണം അഞ്ചാം വാർഡിൽനിന്ന് മത്സര രംഗത്തുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഷമീർ. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു എം.ഡി.എം.എ കടത്ത്.
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും
-
kerala3 days ago
‘ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഉപയോഗിക്കാം’: ഹൈക്കോടതി
-
india3 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു
-
kerala3 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
‘പതിനാലാം വയസില്‍ ഞാനൊരാളെ കൊന്നു’; 39 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍