Connect with us

kerala

സിപിഎം സര്‍വീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സെക്‌സ് റാക്കറ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ മകളുടെ ഭര്‍ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ സിപിഎമ്മിന്റെ സര്‍വ്വീസ് സംഘടനയില്‍പ്പെട്ട ഒരുപറ്റം ജീവനക്കാരുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി. യൂണിയന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിലാണ് ഈ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഏറെ ഗൗരവമേറിയ വിഷയം. സ്ത്രീസുരക്ഷയും സംരക്ഷണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഭരണസിരാകേന്ദ്രത്തില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത് പുറത്തുവരുന്നത്. ജയ്ഹിന്ദ് ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ മകളുടെ ഭര്‍ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രവീണിന്റെ വലയില്‍ വീഴുന്ന സ്ത്രീകളെ മറ്റ് പലര്‍ക്കായും അയാള്‍ കാഴ്ച വെക്കുക പതിവാണ്. ഇവരുടെ ലൈംഗിക വേഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി മറ്റ് സംഘങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. ഇങ്ങനെ നിരവധി പേരിലേക്കാണ് ഒരു സ്ത്രീയെ എത്തിക്കുന്നത്. നിവര്‍ത്തിക്കേട് കൊണ്ടും ഭയന്നും പലരും ഇതൊന്നും പുറത്ത് പറയാറില്ല.

സെക്രട്ടറിയേറ്റിലെ ഒന്നാം അനക്സ് ബിള്‍ഡിംഗിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ആറടി പൊക്കമുള്ള ക്യാബിനുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ലീലാവിലാസങ്ങള്‍ നടക്കുന്നത്. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ മറച്ചുപിടിക്കാന്‍ അവര്‍ക്ക് ഉറക്കഗുളികളും മയക്കുമരുന്നും നല്‍കുന്നതും പതിവാണെന്ന് പരാതിക്കാരന്‍ പറയുന്നു.

ഈ റാക്കറ്റിന്റെ വലയില്‍പ്പെടുന്ന സ്ത്രീകളോട് അവരുടെ ഭര്‍ത്താക്കന്മാരുമായുള്ള കിടപ്പിറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തികൊണ്ട് വരാന്‍ പറയുന്നു. അതുമല്ലെങ്കില്‍ ഈ സംഘാംഗങ്ങള്‍ക്ക് കിടപ്പറ രംഗങ്ങള്‍ കാണാന്‍ വാതിലോ ജനലോ തുറന്നിട്ട് കൊടുക്കാനും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ വളരെ ഗുരുതരമായ വസ്തുതകളാണ് തെളിവ് സഹിതം ജിഎഡി സെക്രട്ടറിക്ക് നല്‍കിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് നല്‍കിയ പരാതിയില്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവും തീരദേശ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

Continue Reading

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

Trending