Connect with us

kerala

ആവേശമായി മലപ്പുറത്തെ കുതിരയോട്ട മത്സരം; കാണാനെത്തിയത് ആയിരങ്ങള്‍

കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്

Published

on

മലപ്പുറം: മലപ്പുറത്തെ ആവേശത്തിലേറ്റി കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന കുതിരയോട്ട മത്സരം. കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 50 പേര്‍ വേഗപ്പോരില്‍ പങ്കെടുത്തു. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിലൊരു മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

രാവിലെ 8.30ന് മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ട്രാക്കിന് പുറത്തെ ഗ്യാലറികളില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.

സംഘാടകരെപ്പോലും ഞെട്ടിച്ച് ആളുകള്‍ എത്തിയതോടെ പോലീസിന് ഇടപെടേണ്ടിവന്നു. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മത്സരം 12.30 ഓടെ അവസാനിപ്പിക്കുകയിരുന്നു.

ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുതിരകളെ പങ്കെടുപ്പിച്ച് ഫൈനല്‍ മത്സരം നടത്താനായിരുന്നു സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആദ്യ റൗണ്ടില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയയാളെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു.

 

ആദ്യ സ്ഥാനം നേടിയ കുതിര 29.57 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. നരേഷ് കോട്ടക്കല്‍ ആണ് ജോക്കി. ഹംസകുട്ടിയാണ് കുതിരയുടെ ഉടമ.പൊന്നാനി ഹോര്‍സ് റൈഡേഴ്‌സിന്റെ ജോക്കി നബ്ഹാന്‍ രണ്ടാം സ്ഥാനം നേടി. 29.78 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ശബീര്‍ ആണ് കുതിരയുടെ ഉടമ. സൂപ്പി എപ്പിക്കാട് 29.94 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരം അവസാനിപ്പാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഏറ്റവും മനോഹരമായ കുതിരയെ കണ്ടെത്തുന്നതിനുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ഈ മത്സരത്തിനായി 15 കുതിരകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


14 വയസ്സ് മുതല്‍ 57 വയസ്സുവരെ പ്രായമുള്ള കുതിരയോട്ടക്കാര്‍(ജോക്കി) ആണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സര പരിചയക്കുറവ് മത്സരാര്‍ഥികളെയും സംഘാടകരെയും വലച്ചു. പലപ്പോഴും കുതിരകള്‍ കൂടി നില്‍ക്കുന്ന ആളുകളെ കണ്ടും ശബ്ദവും കേട്ടും സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തന്നെ അമ്പരന്നു നിന്നു.

 

മത്സരത്തിനിടെ നിരവധി പേരാണ് കുതിരപ്പുറത്ത് നിന്നും വീണത്.

എന്നാല്‍ ഹെല്‍മറ്റും ജാക്കറ്റും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചതിനാല്‍ കുതിരയോട്ടക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലപ്പുറത്തുകാര്‍ക്ക് മികച്ചൊരു അനഭവം സമ്മാനിച്ചാണ് കുതിരയോട്ട മത്സരം സമാപിച്ചത്. മലപ്പുറം ജില്ലാ ഹോര്‍സ് റൈഡേഴ്‌സ് ആയിരുന്നു സംഘാടകര്‍.

ചന്ദ്രിക ഫോട്ടോഗ്രഫര്‍ സകീര്‍ ഹുസൈനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending