Connect with us

india

സച്ചിനും മറ്റ് സെലിബ്രിറ്റികളും ട്വീറ്റ് ചെയ്തത് ബിജെപി സമ്മര്‍ദത്തെ തുടര്‍ന്നോ?; കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

കേന്ദ്രത്തെ പിന്തുണച്ച് നിലപാടെടുക്കാന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക

Published

on

മുംബൈ: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം. കേന്ദ്രത്തെ പിന്തുണച്ച് നിലപാടെടുക്കാന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയ കായിക-സിനിമ താരങ്ങള്‍ ഉള്‍പ്പെടെ സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്തതിനെക്കുറിച്ചാണ് അന്വേഷണം. കോണ്‍ഗ്രസ് ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ഒരു വ്യക്തിക്കോ സെലിബ്രിറ്റിക്കോ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കണമെങ്കില്‍ അതു ചെയ്യാം. എന്നാല്‍ ഇതിനു പിന്നില്‍ ബി.ജെ.പിയാണോ എന്ന സംശയസാധ്യത നിലനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു. പലരുടെയും ട്വീറ്റില്‍ സമാന പദങ്ങള്‍ ഉണ്ടായിരുന്നുവെന്നും സച്ചിന്‍ സാവന്ത് വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്റെ നായകരെ വിരട്ടുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കണം. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോടു സംസാരിച്ചു. ഇതു ഗൗരവമുള്ള വിഷയമാണെന്നാണ് അദ്ദേഹത്തിന്റെയും നിലപാട്. വിഷയത്തില്‍ പരിശോധന നടത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്- സാവന്ത് കൂട്ടിച്ചേര്‍ത്തു. പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് ഡല്‍ഹിയില്‍ മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

കര്‍ഷകര്‍ക്ക് നീതി ആവശ്യപ്പെട്ട് റിഹാന ട്വീറ്റ് ചെയ്തതോടെ അന്താരാഷ്ട്രതലത്തില്‍ പ്രക്ഷോഭത്തിന് പിന്തുണ ലഭിക്കുകയായിരുന്നു. എന്നാല്‍, റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കേന്ദ്ര വിദേശമന്ത്രാലയം തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് ഏറ്റുപിടിച്ചാണ് സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്തത്.

വിരാട് കോലി, സൈന നേവാള്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങളും ട്വീറ്റുമായെത്തി. പലരുടെയും ട്വീറ്റുകളിലെ സാമ്യതയും സമാന പദപ്രയോഗങ്ങളും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ട്വീറ്റുകളുടെ സമയക്രമവും ഏകോപനവും ഇവ ആസൂത്രിതമായി ചെയ്തതാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ ‘കാട്ടുഭരണം’ ആണ് നടക്കുന്നതെന്ന ആരോപണവുമായിബി.ജെ.പി രംഗത്തെത്തി. ബി.ജെ. പി നേതാവ് ശിരിഷ് കടേക്കറിനെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയിലില്‍ കുളിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി എം.എല്‍.എ രാം കദമിന്റെ വിമര്‍ശനം. ‘ശിവസേന ഭരിക്കുമ്പോള്‍ ആരും സുരക്ഷിതരല്ല. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍വെച്ച് പോലും ആക്രമിക്കാന്‍ അവര്‍ ധൈര്യം കാട്ടുന്നു’ – രാം കദം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും ബി. ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യം ഭാരത രത്ന അടക്കമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവിട്ടവരുടെ മനോനില പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ നടപടി തീര്‍ ത്തും നിരാശാജനകമാണ്. പ്ര മുഖരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല- ഫഡ്നാ വിസ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്.

Published

on

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

Continue Reading

india

രാഹുൽ റായ്ബറേലിയിൽ; അമേത്തിയിൽ കിശോരിലാൽ ശർമ

അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Published

on

റായിബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ  രാഹുല്‍ ഗാന്ധി മത്സരിക്കും. പാർട്ടിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ ശക്തിപകരുന്നതാണ് രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം. അമേഠിയിൽ മുതിർന്ന നേതാവ് കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗുമാണ് ബിജെപി സ്ഥാനാർത്ഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

രണ്ടു ഭാരത് ജോഡോ യാത്രകളില്‍ നിന്നുള്ള അനുഭവങ്ങളുടെ കരുത്തുമായി എത്തുന്ന രാഹുലിന് ഹിന്ദി ഹൃദയഭൂമിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകരും നേതാക്കളും. റായ്ബറേലിയിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം പകരുന്ന കരുത്തും സ്വാധീനവും സമീപപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

Continue Reading

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

Trending