Connect with us

Video Stories

കൊറോണ വൈറസ് ഭീതിയും വ്യാപനവും: കൂടുതല്‍ കണ്ടെത്തലുകളുമായി ഇന്ത്യന്‍ ഗവേഷകര്‍

2002ല്‍ ചൈനയില്‍ തിരിച്ചറിഞ്ഞ സാര്‍സ് കോവ് വൈറസിനും സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ എന്‍എല്‍ 63നും ഒപ്പം സാര്‍സ് കോവ് 2 വൈറസിനേയുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്

Published

on

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആശങ്ക സര്‍വവ്യാപകമായിരിക്കുന്നതിനിടെ കൊറോണ വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐഐടി മദ്രാസിലെ ഗവേഷകരുട പഠനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ജലദോഷം പരത്തുന്ന കൊറോണ വൈറസ് താരതമ്യേന ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2വും സാര്‍സ് കോവ് വൈറസും എങ്ങനെ അപകടകാരികളാവുന്നുവെന്നാണ് ഇവര്‍ അന്വേഷിച്ചത്. പഠനത്തിലെ വിവരങ്ങള്‍ ഭാവിയില്‍ കോവിഡിനെതിരായ ചികിത്സയില്‍ ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു.

2002ല്‍ ചൈനയില്‍ തിരിച്ചറിഞ്ഞ സാര്‍സ് കോവ് വൈറസിനും സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ എന്‍എല്‍ 63നും ഒപ്പം സാര്‍സ് കോവ് 2 വൈറസിനേയുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്.

കൊറോണ വൈറസിന്റെ മനുഷ്യശരീരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായാണ് എസിഇ2 കളെ കരുതുന്നത്. മനുഷ്യശരീരത്തിലെ ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകള്‍, കിഡ്നി, കരള്‍ തുടങ്ങി നിരവധി ഭാഗങ്ങളില്‍ എസിഇ2 പ്രോട്ടീനുകളെ കണ്ടെത്താനാവും. കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനുകള്‍ ഈ എസിഇ2 വിലാണ് ആദ്യം പറ്റിപ്പിടിക്കുന്നതും പിന്നീട് ഇരട്ടിച്ച് പടര്‍ന്നുപിടിക്കുന്നതും. ഏതെല്ലാം ഭാഗങ്ങളില്‍ എസിഇ2വിന്റെ സാന്നിധ്യമുണ്ടോ അവിടെയെല്ലാം സാര്‍സ് കോവ് 2 വൈറസിന് എത്തിപ്പെടാനും വ്യാപിക്കാനും എളുപ്പമാണ്.

മനുഷ്യരിലെ എസിഇ 2 റിസപ്ടറുകളുമായി എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്ന സ്പൈക് പ്രോട്ടീനുകളുള്ള വൈറസുകളാണ് കൂടുതല്‍ അപകടകാരികളാകുന്നതെന്ന് ഈ പഠനത്തിലൂടെ തിരിച്ചറിഞ്ഞു. ജനിതക പരിണാമം സംഭവിച്ച പല സാര്‍സ് കോവ് 2 വൈറസുകള്‍ക്ക് മനുഷ്യരിലെ എസിഇ 2 റിസപ്ടറുകളുമായി ചേരാനുള്ള ശേഷി കൂടുതലാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മിഷേല്‍ ഗ്രോമിഹ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending