Connect with us

kerala

ജനം സഹകരിക്കുമ്പോഴും കേസിനായി പൊലീസിന്റെ നെട്ടോട്ടം

കഴിഞ്ഞ ദിവസം മുതലാണ് പൊലീസ് സംഘങ്ങള്‍ ഗ്രാമങ്ങളിലെ പ്രധാന റോഡുകളില്‍ പരിശോധന തുടങ്ങിയത്. ഇതറിയാതെ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കുടുങ്ങി.

Published

on

 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് പരമാവധി സഹകരിച്ച് നഗരങ്ങളില്‍ പൊതുജനം പുറത്തിറങ്ങാതെയായപ്പോള്‍ പരിശോധന ഗ്രാമങ്ങളിലേക്ക് മാറ്റി പൊലീസ്. കഴിഞ്ഞ ദിവസം മുതലാണ് പൊലീസ് സംഘങ്ങള്‍ ഗ്രാമങ്ങളിലെ പ്രധാന റോഡുകളില്‍ പരിശോധന തുടങ്ങിയത്. ഇതറിയാതെ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കുകയും ദിവസവും നിശ്ചിത കേസുകള്‍ എടുക്കണമെന്നും പൊലീസിന് നിര്‍ദേശമുണ്ട്. ഇതിന് നിയമിതമായ പ്രത്യേക സംഘം ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പട്ടണങ്ങള്‍ വിട്ട് പരിശോധന ഗ്രാമങ്ങളിലേക്ക് മാറ്റിയത്. കര്‍ശന പരിശോധനയെ തുടര്‍ന്ന് പട്ടണങ്ങളില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു.
ഇവിടെ വാഹന പരിശോധന കുറച്ചാണ് തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് നീങ്ങിയത്. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള യാത്രക്ക് ഇളവ് നല്‍കുന്നുണ്ടെങ്കിലും മറ്റു യാത്രകള്‍ പിടികൂടുന്നുണ്ട്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കുന്നതിനോടൊപ്പം പിഴയും ഈടാക്കും. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് അരലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിഴയായി വലിയൊരു തുക സര്‍ക്കാറിന് വരുമാനവും ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ മറവില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്യാവശ്യ യാത്രക്ക് സ്റ്റേഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഇവര്‍ അനുവദിക്കുന്നില്ല. അതേസമയം പരിശോധനക്ക് ആവശ്യമായ പൊലീസുകാരുടെ കുറവ് പല സ്‌റ്റേഷനിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 1300 പൊലീസുകാരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1000ത്തിലധികം പേര്‍ ക്വാറ ന്റീനിലുമാണ്. ഇതിനാല്‍ കുറച്ച് പേരെ റിസര്‍വ് നിര്‍ത്തണമെന്ന നിര്‍ദേശം നടപ്പായിട്ടില്ല. റോഡ് പരിശോധനക്ക് നിയമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഫീല്‍ഡിലും പരിശോധനക്ക് പോകുന്നത്. അതിനിടെ കോവിഡ് രോഗികള്‍ക്ക് സുരക്ഷാ ആപ്പ് നല്‍കാനും പൊലീസുകാര്‍ക്ക് ഡ്യൂട്ടിയുണ്ട്. രോഗികള്‍ താമസിക്കുന്ന സ്ഥലം വേഗത്തില്‍ കണ്ടെത്താനാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നത്. വാര്‍ഡുതല രോഗികളുടെ വിവരങ്ങളും സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് പൊലീസുകാര്‍ കൈമാറണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending