Connect with us

kerala

ജനം സഹകരിക്കുമ്പോഴും കേസിനായി പൊലീസിന്റെ നെട്ടോട്ടം

കഴിഞ്ഞ ദിവസം മുതലാണ് പൊലീസ് സംഘങ്ങള്‍ ഗ്രാമങ്ങളിലെ പ്രധാന റോഡുകളില്‍ പരിശോധന തുടങ്ങിയത്. ഇതറിയാതെ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കുടുങ്ങി.

Published

on

 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് പരമാവധി സഹകരിച്ച് നഗരങ്ങളില്‍ പൊതുജനം പുറത്തിറങ്ങാതെയായപ്പോള്‍ പരിശോധന ഗ്രാമങ്ങളിലേക്ക് മാറ്റി പൊലീസ്. കഴിഞ്ഞ ദിവസം മുതലാണ് പൊലീസ് സംഘങ്ങള്‍ ഗ്രാമങ്ങളിലെ പ്രധാന റോഡുകളില്‍ പരിശോധന തുടങ്ങിയത്. ഇതറിയാതെ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കുകയും ദിവസവും നിശ്ചിത കേസുകള്‍ എടുക്കണമെന്നും പൊലീസിന് നിര്‍ദേശമുണ്ട്. ഇതിന് നിയമിതമായ പ്രത്യേക സംഘം ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പട്ടണങ്ങള്‍ വിട്ട് പരിശോധന ഗ്രാമങ്ങളിലേക്ക് മാറ്റിയത്. കര്‍ശന പരിശോധനയെ തുടര്‍ന്ന് പട്ടണങ്ങളില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു.
ഇവിടെ വാഹന പരിശോധന കുറച്ചാണ് തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് നീങ്ങിയത്. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള യാത്രക്ക് ഇളവ് നല്‍കുന്നുണ്ടെങ്കിലും മറ്റു യാത്രകള്‍ പിടികൂടുന്നുണ്ട്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കുന്നതിനോടൊപ്പം പിഴയും ഈടാക്കും. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് അരലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിഴയായി വലിയൊരു തുക സര്‍ക്കാറിന് വരുമാനവും ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ മറവില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്യാവശ്യ യാത്രക്ക് സ്റ്റേഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഇവര്‍ അനുവദിക്കുന്നില്ല. അതേസമയം പരിശോധനക്ക് ആവശ്യമായ പൊലീസുകാരുടെ കുറവ് പല സ്‌റ്റേഷനിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 1300 പൊലീസുകാരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1000ത്തിലധികം പേര്‍ ക്വാറ ന്റീനിലുമാണ്. ഇതിനാല്‍ കുറച്ച് പേരെ റിസര്‍വ് നിര്‍ത്തണമെന്ന നിര്‍ദേശം നടപ്പായിട്ടില്ല. റോഡ് പരിശോധനക്ക് നിയമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഫീല്‍ഡിലും പരിശോധനക്ക് പോകുന്നത്. അതിനിടെ കോവിഡ് രോഗികള്‍ക്ക് സുരക്ഷാ ആപ്പ് നല്‍കാനും പൊലീസുകാര്‍ക്ക് ഡ്യൂട്ടിയുണ്ട്. രോഗികള്‍ താമസിക്കുന്ന സ്ഥലം വേഗത്തില്‍ കണ്ടെത്താനാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നത്. വാര്‍ഡുതല രോഗികളുടെ വിവരങ്ങളും സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് പൊലീസുകാര്‍ കൈമാറണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending