Connect with us

kerala

മലപ്പുറം ടൗണ്‍ഹാളില്‍ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പാണക്കാട് ഹൈദരലി തങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കും

മലപ്പുറം നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ജില്ലാ സഹകരണ ആസ്പത്രി ആരംഭിക്കുന്ന സൗജന്യ കോവിഡ് ചികിത്സ കേന്ദ്രം ഇന്ന് രാവിലെ 11 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി തുറന്ന് കൊടുക്കും

Published

on

മലപ്പുറം: മലപ്പുറം നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ജില്ലാ സഹകരണ ആസ്പത്രി ആരംഭിക്കുന്ന സൗജന്യ കോവിഡ് ചികിത്സ കേന്ദ്രം ഇന്ന് രാവിലെ 11 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി തുറന്ന് കൊടുക്കും. കേന്ദ്രത്തില്‍ കോവിഡ് രോഗികള്‍കളുടെ കിടത്തി ചികിത്സക്കായി 40 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 10 എണ്ണം ഓക്‌സിജന്‍ ലൈനോടെയുള്ളതാണ്. രോഗികള്‍ക്ക് ചികിത്സ, മരുന്ന്, ലാബ് ടെസ്റ്റ്, ഭക്ഷണം ഉള്‍പ്പെടെ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം കേന്ദ്രത്തില്‍ ഉണ്ടാവും. മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദിന്റെ സ്മരണാര്‍ത്ഥം കേന്ദ്രത്തിനു ഇ.അഹമ്മദ് കോവിഡ് കെയര്‍ സെന്റര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്ററാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുക.
സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രണ്ടാം ഘട്ടമായി 40 ബെഡും വെന്റിലേറ്റര്‍ സപ്പോര്‍ട്ടുള്ള ഐ.സി.യു ബെഡും ഒരുക്കാനുള്ള വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് നഗരസഭയും ഒരു സഹകരണ ആസ്പത്രി കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ കേന്ദ്രം ഒരുക്കുന്നത്. ലക്ഷങ്ങള്‍ ചിലവ് വരുന്ന ഈ പദ്ധതി ജില്ലാ സഹകരണ ആസ്പത്രി തുടങ്ങിയിട്ടുള്ളത് സുമനസുകളില്‍ നിന്നും ലഭിച്ച സഹായവും കൂടാതെ തുടര്‍ന്നും കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ്.
ഒരു കോടി രൂപയോളം ചിലവില്‍ ആസ്പത്രിയില്‍ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റില്‍ സ്‌ട്രെക്ച്ചര്‍ എന്ന ആധുനിക നിര്‍മ്മാണ രീതി ഉപയോഗിച്ച് കോവിഡ് ബ്ലോക്കിന്റെ വര്‍ക്കും അധിവേഗം നടക്കുന്നുണ്ട്. കേരളത്തില്‍ കോവിഡ് രോഗികള്‍ക്കായി കാസര്‍കോട് ടാറ്റ നിര്‍മ്മിച്ചു സര്‍ക്കാറിനു കൈമാറി മാതൃകയിലുള്ള രീതിയിലുള്ളതാണ് ഇത്.
സൗജന്യ കോവിഡ് ചികില്‍സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക ആസ്പത്രി പ്രസിഡന്റ് കെ.പി.എ.മജീദ്, നിയുക്ത എം.എല്‍.എ. പി.ഉബൈദുല്ല, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍, ആസ്പത്രി സെക്രട്ടറി സഹീര്‍ കാലടി, സി.എം.ഒ. ഡോ. പരീദ്, ചീഫ് ഫിസിഷ്യന്‍ ഡോ.വിജയന്‍ എന്നിവരാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്

കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

Published

on

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.

Continue Reading

kerala

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

അടുത്ത ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍് ഇന്ന് മഞ്ഞ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച ഈ ജില്ലകളിലും കൂടാതെ മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

വടകരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട് വടകര മൂരാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തല്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചത്. മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിന്‍ലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരായിരുന്നു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍, ചന്ദ്രി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.

Continue Reading

Trending