Article
ദ്വീപ് കവര്‍ച്ചക്കായി’ഇസ്രാഈല്‍ ബി ടീം’
പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ദാമനിലെ ഭരണ കാലത്തു പൊളിച്ച പാവപ്പെട്ട ആളുകളുടെ വീടുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ബിനോധ് ചൗധരി എന്ന മുതലാളിയുടെ ‘കോര്‍പ് ഗ്ലാബല്‍’
ടൂറിസ്റ്റ് ഹട്ടുകളാണ്. ഇങ്ങനെ മറ്റൊന്ന് കെട്ടിപ്പൊക്കലാണ് ലക്ഷദ്വീപിലേക്കു പട്ടേലിനെ പറഞ്ഞയച്ച ഏമാന്മാരുടെ ലക്ഷ്യം. ബിനോയ് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇഷ്ടഭാജനവും അംബാനി അദാനി സംഘത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.
മുജീബ് കെ. താനൂര്‍
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പാട്ടേലിനെഉപയോഗിച്ച് ലക്ഷദ്വീപിനെ കവര്‍ന്നെടുക്കാന്‍ കളിക്കുന്ന നാടകത്തിനുപിന്നില്‍ അന്താരാഷ്ട്ര മാനങ്ങളുള്ളതായി സംശയം ശക്തിപ്പെടുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ സേവന കേന്ദ്രമായ ഇ ഗവേണ്‍സ് സര്‍വീസ് ഇന്ത്യയുടെ എഴുപത് ലക്ഷത്തോളം ഔദ്യോഗിക ഡാറ്റകള്‍ കഴിഞ്ഞ വര്‍ഷം ചോര്‍ന്നുവെന്ന വാര്‍ത്തക്ക് വലിയ പ്രാധാന്യങ്ങളൊന്നും കിട്ടിയിരുന്നില്ല. രാജ്യത്തെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്രാഈല്‍ സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്ത്യയുടെ ആവാസവ്യവസ്ഥ പ്രധാനമായ സ്ഥലങ്ങളെ കുറിച്ചും ദ്വീപുകളെ കുറിച്ചും ആദിവാസി സങ്കേതങ്ങളെ കുറിച്ചും മറ്റും നിരവധി രഹസ്യങ്ങള്‍ ചോര്‍ന്ന ഡാറ്റയില്‍ ഉള്‍പെട്ടിരുന്നതായി ചില പത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കമ്പനി ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമത്രി ബെഞ്ചമിന്‍ നെതെന്ന്യാഹുവിന്റെ പാര്‍ട്ടിക്കുവേണ്ടി വോട്ടര്‍മാരുടെ വിവരം ചോര്‍ത്തിയതായി നെതന്യാഹുവിന്റെ മുഖ്യ എതിരാളിയും പ്രതിപക്ഷ നേതാവുമായ ബെന്നി കാന്റ്സ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെത്തിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതെന്യാഹുവിനു 2018 ജനുവരിയില്‍ പ്രധാനമന്ത്രിമോദി നല്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രമുഖരില്‍ പ്രഫുല്‍ ഖോഡാ പട്ടേലും അദ്ദേഹം അഡ്മിനിസ്ട്രേറ്ററായിരുന്ന ഡാമണിലെ ടൂറിസ്റ്റ് വ്യവസായി ബിനോയ് ചൗധരിയും പങ്കെടുത്തിരുന്നു. 2017 ല്‍ ഗുജറാത്ത് വൈബ്രന്റ് സമ്മിറ്റിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ്രഈലില്‍ തലസ്ഥാനമായ ടെല്‍അവീവില്‍ പ്രത്യേക പ്രദര്‍ശനം നടത്തുകയുണ്ടായി. ഇതിന്റെ സംഘാടകരിലൊരാളുമാണ് പട്ടേല്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച അഹമ്മദ് പട്ടേല്‍ ഈ സംഘത്തെ ‘ഇസ്രാഈല്‍ ബി ടീം’ എന്നാണ് പരിഹസിച്ചത്. കേന്ദ്രത്തിന്റെ പിന്തുണയോടെ കേന്ദ്രഭരണ പ്രേദേശങ്ങളും അവിടെയുള്ള നിവാസികളെയുയുമെല്ലാം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കണമെന്ന ലക്ഷ്യം ഇപ്പോള്‍ പ്രകടമാക്കിവരികയാണ്. വാണിജ്യ, സാമ്പത്തിക താല്പര്യം ഇതിനു പിന്നിലുള്ളതായി ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആറു മാസമായി ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന പഴയ ഗുജറാത്ത് ആഭ്യന്തര മന്ത്രിയാണ് അഡ്മിനിസ്ട്രേറ്റര്‍. സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലായ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ പിന്‍ഗാമിയായി ആഭ്യന്തരമന്ത്രിപദം ഏല്‍പ്പിച്ചത് പ്രഫുലിനെയായിരുന്നു. സീനിയര്‍ നേതാക്കളെ മറികടന്നു അമിത്ഷാ പ്രഫുലിലെ ആഭ്യന്തര മന്ത്രിയാക്കിയതില്‍ ബി.ജെ.പി നേതാക്കള്ക്കിടയില്നിന്ന്തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന് നരേന്ദ്രമോദിയുടെ യോഗ ഗുരുവാണ് എന്നതൊഴിച്ചാല്‍ ഈ റോഡ് കോണ്‍ട്രാക്ടര്‍ക്ക് മറ്റു രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. 2007ല്‍ ഗുജറാത്തിലെ ഹിമ്മത് നഗറില്‍നിന്നും അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2012ല്‍ ഇതേ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. മോദി പ്രധാനമന്ത്രിയായതോടെ പട്ടേലിന് വീണ്ടും ഉന്നത സ്ഥാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.
വികസനത്തിനു വേണ്ടിയും ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുമാണോ നിലവിലുണ്ടായിരുന്ന ടഛജ ( ടമേിറമൃറ ീുലൃമശേിഴ ുൃീരലറൗൃല) മാറ്റി അവിടം സീറോ കോവിഡില്‍ നിന്നും ഈ നിലയിലേക്ക് എത്തിച്ചതെന്ന് ദ്വീപ് നിവാസികള്‍ ചോദിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ ഭക്ഷണം നിങ്ങള്‍ തീരുമാനിക്കുമെന്ന നിയമം നടപ്പിലാക്കാന്‍ നോക്കുന്നത്? ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ വീടുകള്‍ എപ്പോള്‍ വേണമെങ്കിലും ഗവണ്മെന്റ് ഏറ്റെടുക്കാമെന്നും ഞങ്ങളെ ഞങ്ങളുടെ സ്ഥലത്ത് നിന്നും ഇറക്കിവിടാമെന്നും നിയമം കൊണ്ടുവരുന്നത് ? ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ വീട്ടില്‍നിന്നും ഇറക്കിവിട്ടാലും കോടതിയെ സമീപിക്കാനാവില്ല എന്ന് നിയമത്തില്‍ എഴുതി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് ? അനധികൃത കയ്യേറ്റം എന്ന് പറഞ്ഞ് പാവപ്പെട്ടവരുടെ ബോട്ടിന്റെ ഷെഡ്ഡും മീനുണക്കുന്ന വേലികളും പൊളിച്ചു കളഞ്ഞത് എന്തിനുവേണ്ടിയാണ്? ഞങ്ങളുടെ മണ്ണ് നിങ്ങള്‍ പിടിച്ചെടുത്താല്‍, അതിനെതിരെ സമരം ചെയ്താല്‍ കോടതിയില്‍ ഹാജരാക്കാതെ ഏഴു ദിവസംവരെ അറസ്റ്റ്ചെയ്യാന്‍ ഗുണ്ടാആക്ടില്‍ ‘ലാന്റ് ഗ്രാബര്‍’ എന്ന പുതിയ വാക്ക് എഴുതിച്ചേര്‍ത്തത് എന്തിനുവേണ്ടിയാണ്? ‘അണ്‍ലോഫുള്‍ അസംബ്ലി’ ഉണ്ടായാല്‍ ഗൂണ്ടാആക്റ്റ് അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന് നിയമം എഴുതി, ഞങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിങ്ങള്‍ നിഷേഷിക്കുന്നത് എന്തിനുവേണ്ടിയാ ണ്? ഇതൊക്കെയാണ് നിഷ്കളങ്കരായ ദ്വീപ് വാസികളുടെ ചോദ്യങ്ങള്‍.
പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ ദാമനിലെ ‘വികസനത്തിനുവേണ്ടിയും ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും’ ചെയ്ത വികസനങ്ങള്‍ കാരണം ദാമനീസ് എന്ന് പേരുള്ള ആദിവാസികളായ മുക്കുവര്‍ അവരുടെ കിടപ്പാടം നഷ്ടപ്പെട്ട് എവിടെയോ താമസിക്കുകയാണ്. അവിടെ ഏഴു തവണ എം.പിയായിരുന്ന മോഹന്‍ഭായ് ദോല്‍ക്കര്‍ ആത്മഹത്യ ചെയ്തപ്പോള്‍ എഴുതിയ കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേരും ഉണ്ട്. ദോല്ക്കറിന്റെ മകന് അഭിനവ് മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും പ്രഫുലിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ദാമനിലെ പ്രഫുലിന്റെ ഭരണ കാലത്തു പൊളിച്ച ആ പാവപ്പെട്ട ആളുകളുടെ വീടുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ബിനോധ് ചൗധരി എന്ന മുതലാളിയുടെ ‘ഇീൃു ഏഹീയമഹ’ ടൂറിസ്റ്റ് ഹട്ടുകളാണ്. ഇങ്ങനെ മറ്റൊന്ന് കെട്ടിപ്പൊക്കലാണ് ലക്ഷദ്വീപിലേക്കുതന്നെ പറഞ്ഞയച്ച ഏമാന്മാരുടെ ലക്ഷ്യം. ബിനോയ് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇഷ്ടഭാജനവും അംബാനി അദാനി ദ്വന്ദങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.
ലക്ഷദ്വീപിലെ കടല്‍ വെള്ളരി ലോകപ്രസിദ്ധമാണ്. കടലിന്റെ അടിത്തട്ടില്‍ സിലിണ്ടര്‍ രൂപത്തില്‍ കാണപ്പെടുന്ന ജീവിയാണ് കടല്‍ വെള്ളരി. രണ്ടുമുതല്‍ ആറടിവരെ നീളമുണ്ടാകും. കടലില്‍ അടിത്തട്ടിലേക്കു ഊളിയിട്ടുപോയി ഇവയെ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ദ്വീപില്‍ ഇത് സുലഭമാണ്. ഏറെ ഔഷധ ഗുണമുള്ള ഇവ ചൈന, കൊറിയ, മ്യാന്മര് എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുവാണ്. സൂപ്പുണ്ടാക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. ഒരുകിലോക്ക് അന്താരാഷ്ട്ര വിപണിയിലെ വില രണ്ടുലക്ഷം രൂപയാണ്. കടല്‍ വെള്ളരി കടത്തി കാശുണ്ടാക്കാന്‍ പ്രഫുല്‍ കെ പട്ടേല്‍ ഇസ്രാഈല്‍ വ്യാപാര കമ്പനികളായ റോട്ടം കോര്‍പ്സ്, സന്നിഡാന് എന്നിവയുമായി ഉടനെ കരാറിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും ദ്വീപ് വാസികള്‍ സംശയിക്കുന്നു.
ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കാനാണ് പുതിയ നടപടികള്‍ എന്നാണ് ബി.ജെ.പി നേതാക്കള്‍ ഒരേ സ്വരത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞുവരുന്നത്. ഗുജറാത്ത്കുറ്റകൃത്യങ്ങള് കാണാതെ ഈ നേതാക്കള്‍ പറയുന്നതാകുമോ അതോ കണ്ണടച്ചിരുട്ടാക്കുന്നതോ. 2021 മാര്‍ച്ച് നാലാം തീയതി ഗുജറാത്ത് അസംബ്ലിയിലെ ചോദ്യോത്തര വേളയില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഹോം ഡിപ്പാര്ട്ട്മെന്റ്നെ ഉദ്ധരിച്ചു നല്കിയ മറുപടി പരിശോധിക്കാം. 1944 കൊലപാതക കേസുകള്‍, 1,853 വധശ്രമം, 3095 ബലാല്‍സംഗ കേസുകള്‍, 4829 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍, വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടായ പതിനാലായിരത്തോളം ആത്മഹത്യാ കേസുകള്‍, ഇതിനുപുറമേ പതിനഞ്ച് കോടി കുപ്പി മദ്യം പിടിച്ചെടുത്ത കേസുകള്‍ വെറെയുമുണ്ട്. കുറ്റകൃത്യങ്ങളുടെ വെസ്റ്റേണ്‍ ഇന്ത്യന്‍ തലസ്ഥാനമായ ഗുജറാത്തില്‍ നിന്ന് നാഷണല്‍ ക്രൈം ബ്യൂറോ നല്കുന്ന വേദനാജനകമായ മറ്റൊരു റിപ്പോര്‍ട്ട് വയോധികര്‍ക്ക് നേരെയുള്ള അതിക്രമമാണ്. മുതിര്‍ന്ന പൗരന്മാര്ക്കെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഗുജറാത്ത് നേടിയിരിക്കുന്നു. കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി മയക്കുമരുന്നിനും ആയുധക്കടത്തിനും കള്ളക്കടത്തിനും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത്. ദാവൂദ് ഇബ്രാഹിമിന്റെ കച്ചവടക്കളരിയായിരുന്നു ഗുജറാത്ത് തീരം. തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിലെ ഭീകരാക്രമണത്തിന് വേണ്ടിവന്ന മുഴുവന്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പോര്‍ബന്തറിലെ കൊസബാര തീരത്ത് നിന്നായിരുന്നു മുംബൈയിലേക്ക് ലോഡ് ചെയ്തിരുന്നത്. അതവിടെക്കൊണ്ട് അവസാനിച്ചുമില്ല, കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെയായി പാകിസ്താനില്‍നിന്നും ബോട്ട്വഴി വരുന്ന മയക്കുമരുന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും എത്തിച്ചേരുന്നത് ഗുജറാത്ത് കടല്‍ തീരവും ഗുജറാത്ത് അതിര്‍ത്തി വഴിയുമാണ്. അറേബ്യന്‍ സീ റൂട്ടില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനും കച്ച് ബോര്ഡറില് ബി.എസ്.എഫിനും ഗുജറാത്ത് എന്നും തലവേദനയായിരിക്കുന്നത് തുടര്‍ച്ചയായുള്ള മയക്ക്മരുന്ന് കള്ളക്കടത്താണ്.
നേപ്പാള്‍, ഭൂട്ടാന്, മ്യാന്മാര്, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, ബംഗ്ലാദേശ് അതിര്‍ത്തിവഴിയുള്ള മയക്ക്മരുന്ന് കടത്തിനേക്കാള് കൂടുതല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പാകിസ്താന് വഴി ഗുജറാത്തിലേക്ക് വരുന്നുണ്ട്. ആഫ്രിക്കന്‍ പാകിസ്താന് ഡ്രഗ് മാഫിയകളുടെ വിഹാരകേന്ദ്രമാണ് ഗുജറാത്ത് തീരം. ഹോര്‍മൂസ് കടലിടുക്ക് മുതല്‍ ഗുജറാത്ത് തീരംവരെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ പ്രത്യേകം നേവല്‍ ടാസ്ക് ഫോര്‍സ് തന്നെ നിലവിലുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കോടിയുടെ മയക്ക്മരുന്ന് പിടിക്കപ്പെട്ട സംഭവമായിരുന്നു അടുത്ത കാലത്ത് ഗുജറാത്ത് പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനു ഒരു കാരണം. പഞ്ചാബ് അതിര്‍ത്തിയിലെ പരിശോധന ഒഴിവാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗുജറാത്ത് തീരം വഴി ജീരകം കയറ്റി അയക്കുന്നതെന്ന വ്യാജേന മയക്ക് മരുന്ന് കടത്തുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ആയിരത്തി അറുനൂറ് കിലോമീറ്റര്‍ നീളമുള്ള ഗുജറാത്ത് തീരം ഭീകര വിരുദ്ധ സ്ക്വാഡിന്റെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നിരീക്ഷണത്തില്‍ മാത്രമല്ല നിലകൊള്ളുന്നത്, അമേരിക്കന്‍ ഏജന്‍സികളും ഇവിടെ അതീവ ശ്രദ്ധ ചെലുത്തുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ ഈ വര്‍ഷം മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 2019ല്‍ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ലക്ഷദ്വീപ് എന്നൊരു സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആയുധക്കടത്ത് കേസുകള്‍ = പൂജ്യം, സ്ത്രീകള്‍ക്ക് എതിരെയുള്ള ബലാത്സംഗ കൊലപാതക കേസുകള്‍ = പൂജ്യം, മദ്യവും മയക്കുമരുന്നും കൈവശം വെച്ചതോ കടത്തിയതോ കച്ചവടം നടത്തിയതോ ആയ കേസുകള്‍ = പൂജ്യം, ബലാല്‍സംഗവും തട്ടിക്കൊണ്ട്പോക്കും = പൂജ്യം, അവരുടെ തീരത്ത് സ്ഫോടക വസ്തുക്കള്‍ എത്തിച്ച് അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച കേസുകള്‍ = പൂജ്യം.
ഇന്ത്യ ഭയപ്പെടേണ്ടത് ലക്ഷദ്വീപിനെയല്ല, ഉത്തര്‍പ്രദേശും മറ്റും ബലാല്‍സംഗ വേദികളാവുമ്പോള്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്ക്കുന്ന അവസ്ഥയില്‍നിന്ന് വേണം ലക്ഷദ്വീപിലെ സമാധാന ജീവിതം മനസ്സിലാക്കാന്‍. ദാമന്‍ ആന്റ് ഡ്യുവില്‍ അഡ്മിനിസ്ട്രേറ്റായിരിക്കെ ഐ.എ.എസ് ഓഫീസര്‍ കണ്ണന് ഗോപിനാഥനുമായും പട്ടേല്‍ ഏറ്റുമുട്ടിയിരുന്നു. പ്രഫുലിന്റെ ഏകാധിപത്യത്തിനെതിരെ കണ്ണന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസും അയച്ചിരുന്നു.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india7 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

