Connect with us

Video Stories

കാര്‍ രഹിത ദിനാചരണം; 60,000ത്തിലധികം പേര്‍ പങ്കാളികളായി

Published

on

ദുബൈ: ഭൂമിക്ക് നല്‍കുന്ന വലിയ സമ്മാനമായിരിക്കും കാറില്ലാതെ ഒരു ദിവസമെങ്കിലും യാത്ര ചെയ്യുക എന്ന സന്ദേശവുമായി ദുബൈ മുനിസിപ്പാലിറ്റിയുടെ കാര്‍ രഹിത ദിനാചരണം നടന്നു. ഇതിനകം തന്നെ ശ്രദ്ധേയമായ കാറില്ലാ ദിനാചരണം ഇത്തവണയും ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു.

ഇന്നലെ രാവിലെ യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കില്‍ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്തയാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇത്തിസാലാത്ത് മുതല്‍ യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍ വരെ ഉന്നതോദ്യോഗസ്ഥര്‍ യാത്ര ചെയ്തു. ഇത് എട്ടാം തവണയാണ് ദുബൈ മുനിസിപ്പാലിറ്റി കാറില്ലാ ദിനാചരണം ഒരുക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പു തലവന്മാര്‍, വിദ്യാഭ്യാസ, റിയല്‍ എസ്‌റ്റേറ്റ്, റീടെയ്ല്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, പ്രത്യേക പരിചരണം അര്‍ഹിക്കുന്നവര്‍ തുടങ്ങിയവര്‍ ദിനാചരണത്തില്‍ പങ്കാളികളായി.

എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാഷിദ് അല്‍ മത്‌റൂഷി, ദുബൈ പൊലീസ് കമ്യൂണിറ്റി അഫയേഴ്‌സ് സര്‍വീസസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ റാഫി, ഓപറേഷന്‍സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സിഇഒ ഖലീഫ ബിന്‍ ദറായ്, ദുബൈ ഗവ. വര്‍ക് ഷോപ് സിഇഒ ഹുമൈദ് സുല്‍ത്താന്‍ അല്‍ മുതൈവി, ദുബൈ ഹെല്‍ത്ത് അഥോറിറ്റി ഹോസ്പിറ്റല്‍ സര്‍വീസസ് സെക്ടര്‍ സിഇഒ ഡോ. അഹ്മദ് ബിന്‍ കല്‍ബാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. പ്രകൃതി സൗഹൃദ വാഹനങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര കരാറുകള്‍ പാലിക്കുന്ന കാര്യത്തില്‍ ദുബൈയുടെ ഉത്തരവാദിത്തം നിറവേറ്റുകയെന്ന ഉദ്ദേശ്യം കൂടിയുണ്ട് ഈ പരിപാടിക്ക്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പ്രഖ്യാപിച്ച യുഎഇ ദാന വര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ആചരണം. അന്തരീക്ഷ മലിനീകരണം കുറക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാര്‍ രഹിത ദിനം സംഘടിപ്പിച്ചതെന്ന് ലൂത്ത വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും ശുദ്ധവായുവുള്ള അന്തരീക്ഷം സമ്മാനിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കുകയും ചെയ്യുകയെന്ന യുഎഇ ദേശീയ അജണ്ട നടപ്പാക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാഹനം ഉപേക്ഷിച്ച് പൊതുവാഹനം ഉപയോഗിക്കുക എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു കാര്‍ രഹിത ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
രണ്ടു സ്ഥാപനങ്ങളാണ് ആദ്യ വര്‍ഷത്തെ കാര്‍ രഹിത ദിനത്തില്‍ പങ്കാളികളായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,070 ആയി. ഇപ്രാവശ്യം ഇരട്ടിയിലധികമാകുമെന്നാണ് പ്രതീക്ഷയെന്ന് പരിസ്ഥിതി-ആരോഗ്യ സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് പറഞ്ഞു. ഇക്കുറി 60,000ത്തിലധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക കണക്ക്.
ആദ്യ വര്‍ഷം 1,000 പേരായിരുന്നു പങ്കെടുത്തിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending