main stories
പാചകവാതക സബ്‌സിഡി നിലച്ചിട്ട് ഒന്നര വര്‍ഷം ;പുനഃസ്ഥാപിക്കാന്‍ നടപടിയില്ല
പാചകവാതക സബ്‌സിഡി നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ലാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില അടിക്കടി വര്‍ധിച്ച് 900 രൂപയിലെത്തി. മുഴുവന്‍ തുകയും നല്‍കിയിട്ടും സബ്‌സിഡി വകയില്‍ ഒരുപൈസ പോലും അക്കൗണ്ടുകളില്‍ എത്തുന്നില്ല. അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന വില കുറക്കാത്ത കേന്ദ്ര സര്‍ക്കാറാണ് ഗ്യാസിന്റെ വിലയും ഉയരത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. മാസാമാസം എണ്ണക്കമ്പനികള്‍ പുറത്തിറക്കുന്ന നിരക്കിന് അംഗീകാരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാറാണ്. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിണ്ടറിന് ഒരേ വിലയായ സമയത്താണ് സബ്‌സിഡി നിര്‍ത്തിയത്. എന്നാല്‍ പിന്നീട് വില പകുതിയോളം ഉയര്‍ന്നപ്പോഴും സബ്‌സിഡി പുനരാംഭിച്ചിട്ടില്ല.
2015ലാണ് പാചകവാതക സബ്സിഡിക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ കൈവെച്ചത്. സബ്‌സിഡി സിലിണ്ടറിന്റെ വിലയില്‍ കുറച്ചു നല്‍കുന്ന രീതി അവസാനിപ്പിച്ച് സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ രീതി സര്‍ക്കാര്‍ ആരംഭിക്കുകയായിരുന്നു. ആദ്യമൊക്കെ സബ്സിഡി കൃത്യമായി ബാങ്ക് അക്കൗണ്ടുകളിലെത്തി. സബ്സിഡിയായി 500 രൂപയിലധികം അക്കൗണ്ടുകളിലെത്തിയ സമയമുണ്ടായിട്ടുണ്ട്. സിലിണ്ടറിന്റെ വില 1000 കടന്ന സാഹചര്യത്തിലായിരുന്നു ഇത്.
പിന്നീട് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ 12 ആയി നിജപ്പെടുത്തി. സബ്സിഡി മാനദണ്ഡങ്ങളിലും സബ്സിഡി സിലിണ്ടറിന്റെ വിലയിലുമൊക്കെ ജനങ്ങളറിയാതെ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. സബ്സിഡി തുക ഏറിയും കുറഞ്ഞും മാറി. പലര്‍ക്കും കിട്ടാത്ത അവസ്ഥയുണ്ടായി.
ഏറ്റവും ഒടുവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക അക്കൗണ്ടുകളിലേക്കെത്തിയത് 2020 ഫെബ്രുവരിയിലാണ്. 20 രൂപയാണ് ആ മാസം ലഭിച്ചത്. സിലിണ്ടറിന്റെ വില 700 രൂപയായിരുന്നപ്പോഴാണ് ഇത്. പിന്നീട് വില കുറഞ്ഞ് 600 രൂപയായി. സബ്സിഡി സിലിണ്ടറിന്റെയും സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെയും വില തുല്യമായെന്ന കാരണം പറഞ്ഞ് സബ്സിഡി തന്നെ ലഭിക്കാതായി. അതിനു ശേഷം സിലിണ്ടറിന്റെ വില ഉയര്‍ത്തിയെങ്കിലും സബ്സിഡി അക്കൗണ്ടുകളില്‍ ലഭ്യമാക്കിയില്ല. ഇപ്പോള്‍ പാചകവാതക വില 879 രൂപയാണ്. 300 രൂപയോളം സബ്സിഡിയായി ലഭിക്കേണ്ട സ്ഥാനത്ത് ഒന്നും നല്‍കുന്നില്ല.
കോവിഡ് കാലത്ത് വറുതിയിലായ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സൗജന്യ കണക്ഷന്‍ ഉള്ളവരും ഇപ്പോള്‍ സബ്‌സിഡി ഇല്ലാത്തതിനാല്‍ മുഴുവന്‍ തുകയും നല്‍കി സിലിണ്ടര്‍ വാങ്ങേണ്ട അവസ്ഥയാണ്.
സബ്‌സിഡി നല്‍കാത്തതുമൂലം 2020ല്‍ മാത്രം 20,000 കോടി രൂപ ലാഭമുണ്ടായതായാണ് കണക്ക്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാത്രമല്ല 1.08 കോടി ആളുകള്‍ സബ്‌സിഡി വേണ്ട എന്നു വെച്ചിരുന്നു. ഇതുവഴി 300 കോടി രൂപയും ലാഭമുണ്ടായിട്ടുണ്ട്.
എന്ന് സബ്‌സിഡി പുനഃസ്ഥാപിക്കുമെന്ന കാര്യത്തില്‍ മറുപടി പറയാന്‍ എണ്ണക്കമ്പനികള്‍ക്കോ സര്‍ക്കാറിനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സബ്‌സിഡി സ്വപ്‌നമായിതന്നെ തുടരും.
kerala
നിഷേധിക്കാനാവാത്ത തെളിവുകള്‍; ദിലീപിന്റെ വിധിയെന്തായിരിക്കും?
കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ഗൂഢാലോചന നടത്തിയത് നടന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി.
കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തി. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. 85 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി കാത്ത് കേരളം. ജഡ്ജി ഹണി എം.വര്‍ഗീസും നടന്‍ ദിലീപും കോടതിയിലെത്തി. നടന്‍ ദിലീപ് എട്ടാംപ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം.വര്‍ഗീസാണ് വിധി പറയുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.
നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. രാവിലെ 11 മണി മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്.
kerala
തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.
കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.
-
india14 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
kerala16 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

