Connect with us

local

എംഎസ്എഫ് പ്രകൃതി സൗഹൃദ വിദ്യാര്‍ത്ഥി അവാര്‍ഡ് സമര്‍പ്പിച്ചു

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതിവാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാര്‍ത്ഥി അവാര്‍ഡിന് ജില്ലയില്‍ അര്‍ഹയായ അല്‍ഫിയ കരീമിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ ഉപഹാരം സമര്‍പ്പിച്ചു

Published

on

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതിവാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാര്‍ത്ഥി അവാര്‍ഡിന് ജില്ലയില്‍ അര്‍ഹയായ അല്‍ഫിയ കരീമിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ ഉപഹാരം സമര്‍പ്പിച്ചു.

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ പച്ചക്കറി കൃഷിയിലൂടെയും എന്‍.എസ്.എസ്, വായനശാല തുടങ്ങിയ കൂട്ടായ്മകളിലൂടെ പൊതു സമൂഹത്തിന് ഉപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൊറോണ മഹാമാരി കാലത്ത് കൂടുതലായി അടച്ചിട്ട പ്രദേശങ്ങളെ കേന്ദ്രീകരിച്ച് അവിടേക്ക് ആവശ്യമായ ഡെറ്റോള്‍, സാനിറ്റൈസര്‍ മുതലായവ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി വായനശാല മുഖേനെ അവര്‍ക്ക് വേണ്ടതായ സഹായങ്ങളും അല്‍ഫിയയുടെ നേതൃത്തത്തില്‍ നല്‍കി വരുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ ജൈവ കൃഷിരീതിയിലൂടെ ഉല്‍പ്പാദിപ്പിച്ച് ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം പ്രചോദനമായി മാറി കഴിഞ്ഞു. ഇതെല്ലം പരിഗണിച്ചാണ് അല്‍ഫിയയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കടലായി സ്വദേശിയായ അല്‍ഫിയ നിലവില്‍ കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ്.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എ സദഖത്തുള്ള, മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രെട്ടറി അലിയാര്‍, എംഎസ്എഫ് ജില്ലാ സെക്രെട്ടറി സി എ സല്‍മാന്‍, എംഎസ്എഫ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ്, ജനറല്‍ സെക്രെട്ടറി അസ്‌ലം കടലായി എന്നിവര്‍ പങ്കെടുത്തു.

എം.എസ്.എഫ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രെട്ടറി എം.ഐ.സകരിയ സ്വാഗതവും, ജില്ലാ ട്രഷറര്‍ കെ വൈ അഫ്‌സല്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending