Video Stories
‘നീരജിന്റെ നേട്ടം മുന്‍കൂട്ടി പ്രവചിച്ച് ചന്ദ്രിക’
ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്
ടോക്കിയോ: ചന്ദ്രികയുടെ പ്രവചനം തെറ്റായില്ല, നീരജ് സ്വര്‍ണത്തിലേക്ക് തന്നെ എറിഞ്ഞു. 87.58 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ്. മത്സരം നടക്കുന്നതിന് മുമ്പ് തന്നെ നീരജ് സ്വര്‍ണം നേടുമെന്ന് ചന്ദ്രിക പ്രവചിച്ചിരുന്നു. ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്.
നീരജ് എന്ന 23 കാരന്റെ ആത്മവിശ്വാസവും പ്രതിഭാ മികവും സ്വര്‍ണത്തിലേക്ക് എത്തുമെന്ന വിശ്വാസം തന്നെയാണ് ആ പ്രവചനത്തിന് പിന്നില്‍.

ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വര്‍ണം നേടിയാണ് കരസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്.
ഹോക്കിയിലൂടെ ഗെയിംസിലും ഷൂട്ടിങിലൂടെ വ്യക്തിഗത ഗെയിംസ് ഇനത്തിലും നേരത്തെ സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ലറ്റിക്സില് നിന്നുള്ള സ്വര്‍ണം എന്നും കാണാക്കണിയായിരുന്നു. ഹോക്കിയില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്. 1970ലെ മോസ്കോ ഒളിമ്പിക്സിലായിരുന്നു ഏറ്റവും ഒടുവില്‍. 2008ലെ ബീജിങ് ഒളിമ്പിക്സിലാണ് വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിന് സ്വര്‍ണം നേടിക്കൊടുത്തത്. വ്യക്തിഗത ഇനത്തിലെ ആദ്യ സ്വര്‍ണമയിരുന്നു ബിന്ദ്രയുടേത്. ബീജിങ് ഒളിമ്പിക്സിന് കൊടിയിറങ്ങി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴാണ് അത്ലറ്റിക്സിലെ സ്വര്‍ണ നേട്ടത്തിലൂടെ രാജ്യം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കൂബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്്ലി (85.44 മീറ്റര്‍) വെങ്കലവുനേടി.
ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ എന്ന മികച്ച ദൂരം കണ്ടെത്തിയ ചോപ്ര, രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററായി ദൂരം മെച്ചപ്പെടുത്തി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ലാന്‍ഡിങിലെ പിഴവില്‍ ദൂരം 76.79ലേക്ക് ചുരുങ്ങി. എങ്കിലും ശരാശരി ദൂരത്തിന്റെ മികവില്‍ ഒന്നാം സ്ഥാനക്കാരനായി ചോപ്ര ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വേഗം കൂടി. ചോപ്രയെക്കൂടാതെ ഏഴു പേരാണ് ഫൈനലിലെത്തിയത്. നാലും അഞ്ചും റൗണ്ടുകളിലെ ചോപ്രയുടെ പ്രകടനങ്ങള്‍ ഫൗളില്‍ കലാശിച്ചു. എന്നാല്‍ ആറാം ശ്രമത്തില്‍ 84.24 മീറ്റര്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണമുറപ്പിക്കുകയും ചെയ്തു. മറ്റു താരങ്ങള്‍ക്ക് ചോപ്രയുടെ അടുത്തുപോലും എത്താനായിരുന്നില്ല. ഇതോടെയാണ് ടോക്കിയോ ഒളിമ്പിക്സ് മൈതാനിയില്‍ ഇന്ത്യയുടെ ദേശീയ ഗാനമുയര്‍ന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. അതേസമയം തന്റെ തന്നെ കരിയറിലെ 88.06 മീറ്റര്‍ എന്ന ദൂരം ചോപ്രക്ക് ടോക്കിയോയില്‍ എത്തിപ്പിടിക്കാനായില്ല.
സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയുടെ കാലത്ത് ഇന്ത്യക്കു വേണ്ടി മത്സരിച്ച ബ്രിട്ടീഷ്താരം നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി അത്ലറ്റിക്സില് മെഡല്‍ നേടിയത്. 1900ത്തിലെ പാരീസ് ഗെയിംസിലായിരുന്നു ഇത്. മില്‍ഖാ സിങിനും പി.ടി ഉഷക്കും നാലാം സ്ഥാനവും അഞ്ജു ബോബി ജോര്‍ജ്ജിന് അഞ്ചാം സ്ഥാനവും എത്തിപ്പിടിക്കാനായതായിരുന്നു ഇതിനു മുമ്പ് ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍.
ചരിത്ര നേട്ടത്തില്‍ നീരജ്ചോപ്രക്ക് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം തുടരുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ, കായിക, സാമൂഹ്യ രംഗങ്ങളി ലെ നിരവധി പേര് അഭിനന്ദനവുമായിരംഗത്തെത്തി. നീരജിന് ഹരിയാനാ സര്‍ക്കാര്‍ ആറു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

