Connect with us

gulf

ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ പുരസ്‌കാരം ഏറ്റുവാങ്ങി

സഊദിയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് സി എം ഡി യുമായ ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ പുരസ്‌കാരം ഏറ്റുവാങ്ങി

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് സി എം ഡി യുമായ ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ പുരസ്‌കാരം ഏറ്റുവാങ്ങി. റിയാദിൽ ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ പ്രസിഡണ്ടിന്റെ പ്രതിനിധി എന്ന നിലയിലാണ് ഞാൻ ഡോ. സിദ്ദീഖ് അഹമ്മദിന് പുരസ്കാരം കൈമാറുന്നന്നതെന്ന് അംബാസഡർ പറഞ്ഞു.
ഇന്ത്യ സഊദി ബന്ധങ്ങളിൽ ഊഷ്മളത വളർത്തുന്നതിൽ ഡോ. സിദ്ദീഖ് അഹമ്മദിനെ പോലുള്ള വ്യവസായികൾ വഹിക്കുന്ന പങ്ക് അനിർവചനീയമാണെന്ന് അംബാസഡർ പറഞ്ഞു.

കഴിഞ്ഞ പ്രവാസി ഭാരതീയ ദിനത്തിൽ പ്രഖ്യാപിച്ച പുരസ്‌കാരം കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏറ്റുവാങ്ങാൻ സാധിച്ചിരുന്നില്ല. ഡൽഹിയിൽ നടക്കേണ്ട ചടങ്ങ് സഊദിയിലെ വ്യവസായി എന്ന നിലയിൽ റിയാദിലേക്ക് മാറ്റുകയായിരുന്നു. വ്യാവസായിക രംഗത്തെ മികവിനാണ് പ്രവാസി പുരസ്കാരം ഡോ. സിദ്ദീഖ് സാഹിബിനെ തേടിയെത്തിയത്. ഇന്ത്യയിലും സഊദിയിലും ജിസിസി രാജ്യങ്ങളിലുമടക്കം മറ്റു വിദേശ രാജ്യങ്ങളിലും വിവിധ മേഖലകളിൽ നിക്ഷേപമിറക്കിയ ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസലോകത്തെ മലയാളി സമൂഹത്തിന്റെ അഭിമാനമാണ് . നിശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് കൈകോർത്ത ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുകയും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങൾ ഭരണാധികാരികളുടെ ശ്രദ്ദയിലെത്തിക്കുകയും മുന്നണിയിലുള്ള ചുരുക്കം വ്യവസായികളിൽ ഒരാളാണ്.

റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ എംബസി ഫസ്റ്റ് സെക്രട്ടറി റിതു യാദവ് , ശിഹാബ് കൊട്ടുകാട് , ഡോ. കരീമുദ്ധീൻ, സീനത്ത് ജിഫ്രി, സിറാജ് വഹാബ് എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending