Connect with us

Health

തന്റെ പേരില്‍ പ്രചരിക്കുന്ന കോവിഡ് മൂന്നാം തരംഗ സന്ദേശം വ്യാജമെന്ന് ഡോ. വേണുഗോപാല്‍; സൈബര്‍ പൊലീസില്‍ പരാതി നല്‍കി

മൂന്നാം തരംഗത്തെ കുറിച്ച് ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കുന്ന തരത്തിലുള്ള സന്ദേശത്തെ ഒരുകാരണവശാലും ആരും പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് ഡോക്ടര്‍ പി.പി വേണുഗോപാല്‍ അഭ്യര്‍ഥിക്കുന്നു

Published

on

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടര്‍ പിപി വേണുഗോപാലിന്റെ പേരില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പ്രചരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള സന്ദേശം വ്യാജം. ഇതിനെതിരെ സൈബര്‍ പൊലീസില്‍ ഡോക്ടര്‍ പരാതി നല്‍കി. മൂന്നാം തരംഗത്തെ കുറിച്ച് ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കുന്ന തരത്തിലുള്ള സന്ദേശത്തെ ഒരുകാരണവശാലും ആരും പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് ഡോക്ടര്‍ പി.പി വേണുഗോപാല്‍ അഭ്യര്‍ഥിക്കുന്നു.

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തെക്കുറിച്ച് ഡോ. വേണുഗോപാലിന് പറയാനുള്ളത്:

‘ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗത്തിന്റെ തലവനും ഡയറക്ടറുമാണ് ഞാന്‍. എന്റെ പേരും സ്ഥാപനത്തിന്റെ പേരും വച്ചിട്ട് വളരെ വൈറല്‍ ആയിട്ട് വാട്ട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ ഒരു മെസേജ് കറങ്ങി നടക്കുന്നുണ്ട്. അത് വൈറല്‍ ആണെന്നു മാത്രമല്ല അതിവേഗമാണ് സ്പ്രെഡ് ചെയ്യുന്നതും. ഈ സന്ദേശത്തില്‍ പ്രധാനമായി പറയുന്നത് കോവിഡിന്റെ മൂന്നാം തരംഗവും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളുമാണ്. പക്ഷേ ഇതില്‍ പറയുന്ന കാര്യങ്ങളൊന്നുംതന്നെ ശാസ്ത്രീയമായി യാതൊരു അടിത്തറയുള്ളതല്ല എന്നു മാത്രമല്ല ഈ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ എന്റെയും സ്ഥാപനത്തിന്റെയും പേര് ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. മാത്രമല്ല ഇത് ഫെയ്ക്ക് ആണ്, വ്യാജവുമാണ്. ഈ ഒരു മെസേജ് നമ്മള്‍ വായിക്കുമ്പോള്‍, പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍ ഇന്നലെയൊക്കെ മുപ്പതിനായിരത്തിലധികം കേസുകള്‍ സ്‌പ്രെഡ് ചെയ്ത് ദിവസവുമുള്ള കണക്കില്‍ കയറി വരുമ്പോള്‍ ആളുകളുടെ ഇടയില്‍ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും ഉണ്ടാക്കാനല്ലാതെ ഇതുകൊണ്ട് യാതൊന്നും സാധിക്കില്ല.

മൂന്നാം തരംഗം തുടങ്ങിയോ എന്നു പോലും നമുക്കറിയില്ല. ഞാന്‍ ഒരുപാട് രോഗികളെ കാണുന്ന ഒരാളാണ്. രണ്ടാം തരംഗം തന്നെ തുടരുന്ന ഒരു ഫേസ് ആണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് മൂന്നാം തരംഗം ആണോ എന്ന് എനിക്കോ വിദഗ്ധര്‍ക്കോ ഒന്നും അറിയില്ല. മാത്രമല്ല ഈ മെസേജില്‍ പറയുന്ന പോലുള്ള വിഷയങ്ങള്‍, അതിലെ രോഗലക്ഷണങ്ങള്‍, അതിന്റെ സ്‌പ്രെഡിങ്ങ് ഇത്തരം കാര്യങ്ങള്‍ ഒക്കെ ആരുടെയോ ഭാവനയില്‍ ആരോ ഉണ്ടാക്കി എന്റെ പേരില്‍ ചാര്‍ത്തി പ്രചരിപ്പിക്കുന്നതാണ്. ഈ ഒരു മെസേജ് കൊറോണയുടെ അപകടകരമായ വകഭേദമായ ഡെല്‍റ്റയെക്കാളും വേഗത്തിലാണ് സ്‌പ്രെഡ് ചെയ്യുന്നത്. അതുകൊണ്ട് ഈ മെസേജ് കിട്ടിയാല്‍ അത് വിശ്വസിക്കേണ്ട തുറക്കുകയേ വേണ്ട, just delete it.
കഴിഞ്ഞ മാസം തന്നെ ഞാന്‍ സൈബര്‍ പൊലീസിന് ഇതു സംബന്ധിച്ച് പരാതി കൊടുത്തിട്ടുണ്ട്. ആദ്യം ഇംഗ്ലീഷിലായിരുന്നു ഇറങ്ങിയത്. ഇപ്പോള്‍ ഇതിന്റെ മലയാളത്തില്‍ വീണ്ടും വന്നു. ആളുകള്‍ ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൊറോണയെ നേരിടുന്നതിന് പ്രധാനമായും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സാമൂഹിക അകലം പാലിക്കുക, എല്ലാവരും മാസ്‌ക് ധരിക്കുക, ഹാന്‍ഡ് വാഷിങ്ങ് ചെയ്യുക തുടങ്ങിയവയാണ്. അതു കൂടാതെ കഴിയുന്നത്ര എല്ലാവരും വാക്സിനേഷന്‍ എടുക്കുക. ഇത് മാത്രമാണ് നമുക്ക് രണ്ടാം വേവ് ആണെങ്കിലും മൂന്നാം വേവ് ആണെങ്കിലും ഇനിയിപ്പോള്‍ നാലാം വേവാണെങ്കിലുമൊക്കെ നേരിടാനുള്ള മാര്‍ഗം. അത് നിങ്ങളുടെ ഓര്‍മയില്‍ ഇരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending